നന്ദ്യാർവട്ടം: ഭാഗം 37

നന്ദ്യാർവട്ടം: ഭാഗം 37

നോവൽ

നന്ദ്യാർവട്ടം: ഭാഗം 37

എഴുത്തുകാരി: അമൃത അജയൻ  (അമ്മൂട്ടി)

മാധുരി ……..!

ശബരിയുടെ തളർന്നു കിടന്ന ശരീരത്തിലെവിടെയോ ഒരു പ്രകമ്പനം കൊണ്ടു ..

വാതിലിനു നേർക്കുള്ള ബെഡിലായിരുന്നു ശബരി …

ഒരൊഴുക്കൻ സാരിയായിരുന്നു അവളുടെ വേഷം …

ക്രച്ചസിൽ വലതു ഭാഗം അവൾ കൂടുതൽ അമർത്തിയിട്ടുണ്ടായിരുന്നു …

അവൾക്കരികിലായി മൂന്നാല് വയസ് തോന്നിക്കുന്ന ഒരു പെൺകുഞ്ഞ് .. തല മൊട്ടയടിച്ചിരുന്നു അവളുടെ .. ഓറഞ്ച് ഫ്രോക്കിനുള്ളിൽ അവളുടെ ശരീരം വല്ലാതെ മെലിഞ്ഞ് കാണപ്പെട്ടു .. തെറ്റിയിലൊരു വട്ടപ്പൊട്ട് തൊട്ടിട്ടുണ്ടായിരുന്നു .. അവളുടെ കുഞ്ഞ് കണ്ണുകൾ അവിടമാകെ വീക്ഷിച്ചു ..

ഭാവവ്യത്യാസങ്ങളൊന്നുമില്ലാതെ മാധുരി ശബരിയെ നോക്കി നിന്നു …

അപ്പോഴേക്കും സുലോചന കൈയിലൊരു പാനുമായി അങ്ങോട്ട് വന്നു ..

ക്രച്ചസ് കുത്തി , പുറം തിരിഞ്ഞു നിൽക്കുന്ന ആ രൂപം അവർക്ക് പരിചിതമായി തോന്നി .. അടുത്ത നിമിഷം അവരൊന്നു നടുങ്ങി …

സുലോചന മാധുരിയെ കടന്ന് ശബരിയുടെ അടുത്ത് വന്നു .. പിന്നെ മാധുരിയെ ഒന്ന് നോക്കി … അവൾ സുലോചനയെ ശ്രദ്ധിച്ചതേയില്ല .. അവളുടെ നോട്ടം ശബരിയിൽ മാത്രമായിരുന്നു ….

അവൻ മുകളിലേക്ക് മിഴിനട്ടു കിടന്നു …

സുലോചന അവന്റെ കവിളിൽ ഒന്ന് തട്ടി … അവന്റെ കൃഷ്ണമണി ചലിച്ചു , സുലോചനയുടെ മുഖത്ത് അവ വന്നു തങ്ങി …

” മാധുരി ….” അവർ ശബ്ദം താഴ്ത്തി പറഞ്ഞു ..

” ക് .. ക്ണ്ടു …..” അവൻ കുഴഞ്ഞ ശബ്ദത്തിൽ പറഞ്ഞു ..

സുലോചന പാൻ വച്ച് കൊടുക്കാൻ ബെഡ്ഷീറ്റ് മാറ്റിയതും മലത്തിന്റെ ഗന്ധം രൂക്ഷമായി വാർഡിൽ പടർന്നു ..

മാധുരിക്ക് ഒപ്പമുണ്ടായിരുന്ന കുട്ടി പെട്ടന്ന് മൂക്ക് പൊത്തിക്കളഞ്ഞു ..

സുലോചന ബെഡ്ഷീറ്റ് മാറ്റിയിട്ട് , പുറത്ത് കാവൽ നിന്ന പോലീസിനോട് ചെന്ന് എന്തോ പറഞ്ഞു …

കുറച്ച് കഴിഞ്ഞപ്പോൾ മുകുന്ദൻ കൂടി അങ്ങോട്ട് വന്നു .. സ്ക്രീൻ വലിച്ചുകൊണ്ട് വച്ചതും , ബക്കറ്റിൽ വെള്ളം കൊണ്ട് വന്ന് മുഴുവൻ തുടച്ച് വൃത്തിയാക്കിയതും സുലോചനയും മുകുന്ദനും കൂടി തന്നെയായിരുന്നു ..

ആ നേരമത്രയും മാധുരി നിർവികാരയായി അത് നോക്കി നിന്നു .. വൃത്തിയാക്കി കഴിഞ്ഞ് , സുലോചനയും മുകുന്ദനും അവളെയൊന്ന് നോക്കി ..

ഇത്തവണ മാധുരി അവരെയും നോക്കി ..

പഴയ അഹങ്കാരമോ , ഗർവ്വോ ഒന്നുമില്ലാതെ വെറുമൊരു പ്രേതം പോലെ രണ്ടാത്മാക്കൾ …

പഴയൊരു രംഗം അവളുടെ കണ്ണുകളിൽ തെളിഞ്ഞു വന്നു …

കാവ്യ മോൾ ജനിച്ച് രണ്ട് മാസം കഴിഞ്ഞപ്പോൾ തന്നോടു പോലും പറയാതെ ബാംഗ്ലൂർ വിട്ട ശബരിയെ തേടി , ആദ്യമായി നാട്ടിൽ വന്നത് …

ഒരു വലിയ മണിമാളികയുടെ ഗേറ്റ് , തന്റെയും കൈകുഞ്ഞിന്റെയും മുന്നിൽ കൊട്ടിയടക്കുമ്പോൾ ആ സ്ത്രീയുടെ കണ്ണിൽ അഹന്തയായിരുന്നു ..

” ആൺ പിള്ളേരായാൽ ചിലപ്പോ ലോഹ്യം കൂടിയെന്നിരിക്കും .. നോക്കീം കണ്ടും നിക്കണമായിരുന്നെടീ നീ .. പിഴച്ച് ഉണ്ടാക്കിയിട്ട് വീട്ടിൽ കേറി വന്നാൽ , എന്റെ മോന്റെ കെട്ടിലമ്മയായി വാഴാമെന്ന് നീ കരുതിയോ .. കാൽക്കാശിന് ഗതിയില്ലാത്ത ദരിദ്രവാസി …..”

അന്ന് ആ സ്ത്രീ , തന്റെ മേൽ തുപ്പിയ അപമാന വർഷങ്ങൾ ഇന്നും അവളുടെ കാതിൽ തീമഴയായി പൊള്ളുന്നുണ്ട്….

പിന്നീട് എത്ര വട്ടം … അവരുടെ അപമാനങ്ങൾ സഹിച്ചു ..

ഇന്നിപ്പോ ആ സുലോചനയില്ല .. ആത്മാവ് നഷ്ടപ്പെട്ട രണ്ട് പ്രേതങ്ങൾ … അതാണ് ഇന്ന് സുലോചനയും മുകുന്ദനും ..

ഒരു പോലീസ് കോൺസ്റ്റബിൾ അകത്തേക്ക് വന്നു …

” എല്ലാവരും കൂടി ഇവിടെയിങ്ങനെ നിൽക്കാൻ പറ്റില്ല .. ഇത് പോലീസ് കസ്റ്റഡിയിലുള്ള പ്രതിയാണ് ….” അയാൾ പറഞ്ഞു ..

” സർ .. ഞാൻ DySP യിൽ നിന്ന് പെർമിഷൻ വാങ്ങിയിരുന്നു .. ” മാധുരി പറഞ്ഞു ..

” ങും …… കാര്യങ്ങളൊക്കെ കഴിഞ്ഞില്ലേ ..നിങ്ങൾ രണ്ടും ഒന്ന് വെളിയിൽ നില്ല് … ” കോൺസ്റ്റബിൾ മുകുന്ദനെയും സുലോചനയെയും നോക്കി പറഞ്ഞു …

മാധുരിയെ ഒന്ന് നോക്കിയിട്ട് അവർ പുറത്തേക്ക് നടന്നു …

സുലോചനയുടെ കണ്ണുകൾ അറിയാതെ കാവ്യ മോളുടെ നേർക്ക് നീണ്ടു .. അവരുടെ കണ്ണിൽ നനവ് പടർന്നു …

ക്രച്ചസിൽ താങ്ങി , മാധുരി ശബരിയുടെ അടുത്തേക്ക് വന്നു … പിന്നെ വളരെ ശ്രദ്ധിച്ച് കൈ കുത്തി ആ ബെഡിന്റെ ഒരറ്റത്തേക്കിരുന്നു … അവൾ ക്രച്ചസ് ബെഡിലേക്ക് ചാരി വച്ചു …

ശബരിയുടെ കണ്ണുകൾ അവളുടെ കിതക്കുന്ന ദേഹത്തിലായിരുന്നു .. അവനവളെ ആദ്യമായി കാണും പോലെ നോക്കി …

പിന്നിലേക്ക്‌ ഒതുക്കി ക്ലിപ്പ് ചെയ്ത മുടിക്കിടയിലൂടെ അവളുടെ വെളുത്ത കഴുത്തിലെ ആ കറുത്ത മറുക് തെളിഞ്ഞു കാണാമായിരുന്നു …

ഭൂതകാലത്തിലെ ഒരു പുലരിയിലേക്ക് ആ മറുക് അവനെ കൂട്ടിക്കൊണ്ടു പോയി ..

” മധൂ…. ഇന്നെന്തേ എന്നെ വിളിച്ചുണർത്താഞ്ഞേ .. ഞാനെപ്പോഴെ നോക്കിയിരിക്കുവാ ……”

” ഒട്ടും വയ്യ ശബരി .. തൊണ്ടവേദന , പനിയുടെ ലക്ഷണമൊക്കെയുണ്ട് … ഞാനുണർന്നേയുള്ളു …. ” അവൾ പുതപ്പിനുള്ളിലേക്ക് കൂടുതൽ കുറുകിക്കൊണ്ട് പറഞ്ഞു ..

” ശ്ശെ… എന്നാലത് എന്നെ വിളിച്ചു പറയണ്ടേ … ഞാനങ്ങോട്ട് വരാം ….”

” അയ്യോ .. ഇങ്ങോട്ടോ .. വേണ്ട ശബരി .. അത് ശരിയാവില്ല .. എനിക്ക് പേടിയാ …” അവളുടെ ശബ്ദം നേർത്തു ..

” മധൂ …. ഞാൻ നിന്റെ ലവർ മാത്രമല്ല … ഒരു ഡോക്ടർ കൂടിയാ .. ഞാനിപ്പോ വരുന്നത് വെറുമൊരു ഡോക്ടറായിട്ടാണ് … ” അവൻ പറഞ്ഞു ..

” ഉറപ്പാണോ ….” അവൾ ചോദിച്ചു ..

” അതേ ….”

” പറ്റിക്കരുത് ……”

” ഇല്ല ……. വാക്ക് …”

പിന്നെ വൈകിയില്ല .. പറന്നെത്തി അവളുടെ ഫ്ലാറ്റിൽ ..

പുതപ്പിനുള്ളിൽ ചുരുണ്ടു കൂടിയിരുന്ന മാധുരിയെ നിർബന്ധിച്ച് ബാത്ത് റൂമിൽ പറഞ്ഞു വിട്ടു ഫ്രഷാകാൻ… അവൾ വരുമ്പോൾ ആവി പറക്കുന്ന കോഫിയും , ഒപ്പം പർസൽ വാങ്ങിക്കൊണ്ട് വന്ന ദോശയും റെഡിയായിരുന്നു ..

അവളെയത് കഴിപ്പിച്ച് , നിർബന്ധിച്ച് മരുന്നു കൊടുത്തു , ബെഡിൽ കൊണ്ടിരുത്തി …

അവൾ തന്റെ കണ്ണിലേക്ക് നോക്കി .. താനും ….

അതുവരെയുണ്ടായിരുന്ന ഡോക്ടർ പേഷ്യന്റിൽ നിന്ന് കാമുകി കാമുകന്മാരാകാൻ ആ ഒരു ചെറു നോട്ടം മാത്രം മതിയായിരുന്നു ..

” താങ്ക്സ് ശബരി …..” അവൾ പറഞ്ഞു ..

” താങ്ക്സ് എനിക്ക് വേണ്ട ….”

” പിന്നെ ……” അവൾ ചോദിച്ചു ..

” പറയട്ടെ …. .. ” അവൻ ചോദിച്ചു ..

” ദേ .. അതിര് കടക്കരുത് .. എന്താണേലും .. ” അവളാദ്യമേ ജാമ്യമെടുത്തു ..

” ഇല്ല .. ചെറിയൊരാഗ്രഹം …. ” അവൻ കൊഞ്ചി ..

” പറ ….” അവൾ അനുവാദം കൊടുത്തു ..

” ആ മറുകിൽ ഒരുമ്മ തന്നോട്ടെ … പ്ലീസ് …” കൊച്ചു കുഞ്ഞുങ്ങളെ പോലെ നിഷ്കളങ്കമായി അവൻ ചോദിച്ചു ..

അവൾ ചുണ്ടു കൂർപ്പിച്ചു …

” പ്ലീസ് ….”

” അത് വേണോ …” അവൾ ചോദിച്ചു ..

” വേണം … എനിക്ക് വേണം ….” അവൻ വാശി പിടിച്ചു ….

ഒടുവിലവൾ സമ്മതം മൂളി …

താൻ ബെഡിൽ അവൾക്കരികിലേക്കിരുന്നു … പിന്നെ ആ മുഖം കൈക്കുമ്പിളിലെടുത്തു .. ആ മറുകിലെ തന്റെ ആദ്യ ചുംബനം … ഒരെണ്ണം കൊണ്ട് തനിക്ക് മതിയായില്ല … അവൾക്കും ….

ആ ചുംബന ലഹരിയിൽ അവൾ ചുട്ടുപൊള്ളിയിരിക്കണം … അവൾ വാടി തന്റെ കൈകളിൽ കിടന്നു …

” ഇനിയുമുണ്ടോ നിന്നിൽ ഒളിച്ചു വച്ച മുത്തുകൾ … ” അവളുടെ കാതിൽ ചോദിച്ചതിനൊപ്പം ,ആ ചുണ്ടുകളും താൻ കവർന്നെടുത്തു …

അവളുടെ കഴുത്തിനും മാറിനുമിടയിൽ മുഖം പൂഴ്ത്തി വച്ച് അവൻ പറഞ്ഞു ..

” എനിക്കിനിയും വേണം …..”

അവളുടെ അനുവാദത്തിന് കാത്ത് നിൽക്കാതെ അവളിലെ കാണാമുത്തുകൾ തേടി താനാ സാഗരത്തിലേക്കാഴ്ന്നിറങ്ങി ..

” ശബരിയെന്താ ആലോചിക്കുന്നേ …. ” അവളുടെ ശബ്ദമാണ് അവനെയാ മായാലോകത്ത് നിന്ന് തിരിച്ച് കൊണ്ട് വന്നത് …

അവന് നിരാശ തോന്നി .. എന്ത് കൊണ്ടോ അവിടെ നിന്ന് തിരികെ വരേണ്ടിയിരുന്നില്ല എന്ന് അവന്റെ ഹൃദയം പറഞ്ഞു ..

ഓർമകളെങ്കിലും , അതത്രത്തോളം മധുരമുള്ളതായിരുന്നെന്ന് അവനറിഞ്ഞു .. ഒരു പക്ഷെ അന്ന് പോലും അനുഭവിക്കാത്തൊരനുഭൂതി

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story