തനുഗാത്രി: ഭാഗം 12
നോവൽ
എഴുത്തുകാരി: മാലിനി വാരിയർ
ഹോസ്റ്റലിൽ എത്തിയപ്പോൾ അഞ്ച് മണിയോടടുത്തിരുന്നു. നേരെ മെസ്സിൽ പോയി കാപ്പി കുടിച്ചു. ശേഷം തിരിച്ചു റൂമിൽ വന്ന് ഡ്രസ്സ് മാറി ഇരുന്നപ്പോഴേക്കും കണ്ണന്റെ ഫോൺ വന്നു.
“ഹലോ സണ്ണി”
“ഉം.. പറ.. ”
“എന്താ പറയണ്ടേ… ”
“ഫോൺ വിളിച്ചത് ഇയാളല്ലേ.. അപ്പൊ ഇയാളല്ലേ പറയേണ്ടത്.. ”
“ഓ.. അങ്ങനെയാണോ..? How is today? ”
“Not bad.. എല്ലാവരും അച്ഛനെ പറ്റിയാ സംസാരിച്ചത്… സഹതാപം.. കണ്ണുനീർ.. പിന്നെ എല്ലാം പഴയപടിയായി.. ”
“പിന്നെ.. ”
“പിന്നെ സ്വാതി.. !”
“സ്വാതി..? ”
“ഒന്നുമില്ല.. ഇയാളെ പറ്റി ചോദിച്ചു.. ”
“ഉം.. കാപ്പി കുടിച്ചോ.. ”
“ഉം.. കുടിച്ചു.. ”
“ആഹ്.. പിന്നെ ശ്രീ രാത്രി കറക്റ്റ് സമയത്ത് പോയി ഭക്ഷണം കഴിക്കണം.. മറക്കരുത്.. ”
“ഉം.. സണ്ണി……. ”
“എന്താ..? ”
“ഞാൻ ഒരു കാര്യം ചോദിക്കട്ടെ.. ”
“ചോദിക്ക്.. ”
“സണ്ണി ഏത് വരെ പഠിച്ചു..,? ”
“എന്തിനാ..? ”
“അതിന്ന് സ്വാതി ചോദിച്ചപ്പോൾ എന്ത് പറയണമെന്ന് എനിക്ക് അറിയില്ലായിരുന്നു. ബെല്ലടിച്ചപ്പോൾ ഞങ്ങൾ ക്ലാസ്സിൽ കയറി. ആ കാര്യം അവൾ മറന്നെന്ന് തോന്നുന്നു. പിന്നെ അത് പോലും അറിയില്ല എന്ന് പറയുമ്പോൾ…. ”
അവൾ പറയുന്നത് കേട്ട് അവൻ ചിരിച്ചു. ശേഷം ഒന്ന് ചിന്തിച്ചുകൊണ്ട്,
“B.A.B.L, വക്കീൽ ആകണം എന്നായിരുന്നു ആഗ്രഹം.but, അമ്മയ്ക്ക് ആ ജോലി ഇഷ്ടമല്ല. സോ കൃഷിക്കാരനായി..”
അവൻ ചിരിച്ചുകൊണ്ട് തന്നെ പറഞ്ഞു.
“ഹലോ… കൃഷി എന്താ മോശം പണിയാണോ? ”
“മോശമാണെന്ന് ഞാൻ പറഞ്ഞോ? നീ എന്താ പറയുക എന്ന് നോക്കാൻ പറഞ്ഞതാ..”
“എനിക്ക് അഭിമാനമേ ഉള്ളൂ..”
“ഹ.. പിന്നെ അമ്മയെ രാവിലെ കരഞ്ഞു വീഴ്ത്തി അല്ലെ.”
“ഞാൻ കരഞ്ഞൊന്നുമില്ലല്ലോ”
“അപ്പൊ ഫോണിലൂടെ ഒരു പുഴ തന്നെ ഒഴുകിയതോ..? ”
അവൻ ചിരിച്ചു.
“ഒന്ന് പോയെ കളിയാക്കാതെ…”
“അതെ ശ്രീ… എന്ത് പ്രശ്നം വന്നാലും കരഞ്ഞിരിക്കാതെ അതിനെ ഫേസ് ചെയ്യാൻ പഠിക്ക്..നിന്റെ കണ്ണ് നിറഞ്ഞാൽ…”
അവൻ മുഴുവിപ്പിക്കാതെ പറഞ്ഞു നിർത്തി.
“എന്റെ കണ്ണുനിറഞ്ഞാൽ…എന്താ..”
“പിന്നെ വെള്ളത്തിനു ക്ഷാമമുണ്ടാവില്ല.. സങ്കടമോറി..”
“ഒന്ന് പോയെ.. ഞാൻ ഫോൺ വെക്കാൻ പോകുവാ.. ഹും..ഈ സങ്കടമോറിയോട് സംസാരിക്കണമെന്നില്ല..”
“ആഹാ.. ദേഷ്യം വരുമ്പോ നിന്റെ മുഖം എങ്ങനെ ആയിരിക്കുമെന്ന് കാണാൻ പറ്റുന്നില്ലല്ലോ..”
“ദേ… എനിക്ക് ശെരിക്കും നല്ല ദേഷ്യം വരുന്നുണ്ട് കേട്ടോ..
“ഉം… വിശ്വസിച്ചു..”
“ശ്രീ ഒരു മിനിറ്റ്…”
എന്ന് പറഞ്ഞ് അവൻ ഫോൺ ഷിർട്ടിന്റെ പോക്കെറ്റിൽ ഇട്ടു..
“ഹലോ..സണ്ണി…”
അവൾ വിളിച്ചു..ഡെയ്സിയമ്മയുടെ ശബ്ദം കേട്ടപ്പോൾ അവൾ മിണ്ടാതെ നിന്നു..
“കണ്ണാ… ഏത്തപ്പഴം നെയ്യും പഞ്ചാരയും ഇട്ട് വറുത്ത് വെച്ചിട്ടുണ്ട്..”
“ആ വരുന്നമ്മേ..”
അവൻ അകത്തേക്ക് നടന്നു.
“ടാ കണ്ണാ.. നോക്കിയേ വീട് ഉറങ്ങി കിടക്കുന്നത്.. എന്തിനാടാ തനുനെ അവിടെ വിട്ടിട്ട് വന്നത്.ഇവിടിരുന്ന് പഠിച്ച് എക്സാം എഴുതിയാൽ മതിയായിരുന്നില്ലേ..”
“അമ്മ പിന്നേം പിന്നേം അത് തന്നെ പറഞ്ഞോണ്ട് ഇരിക്കുകയാണല്ലോ…പ്ലീസ് അമ്മേ.. എനിക്ക് കുറച്ചു പണിയുണ്ട്..”
എല്ലാം അവൾ കേൾക്കുന്നുണ്ട് എന്നറിയാവുന്നത് കൊണ്ട് തന്നെ കൂടുതലൊന്നും പറയാതെ അവൻ മുകളിൽ തന്റെ മുറിയിലേക്ക് നടന്നു.
എല്ലാം കേട്ട് നിന്ന തനുവിന് സങ്കടം വന്നു.
“ശ്രീ..ശ്രീ..”
മുറിയിൽ എത്തിയതും അവൻ ഫോൺ ചെവിയിൽ വെച്ചതും അവളുടെ വിതുമ്പലാണ് കേട്ടത്..
“ഹേയ്… ശ്രീ കരയുവാണോ.. ഞാൻ കളിയാക്കിയത് കൊണ്ടാണോ…!”
“അതൊന്നുമല്ല..”
“പിന്നെ… അമ്മ പറഞ്ഞത് കേട്ടോ..? ”
“ഹ്മ്മ്..”
“പോട്ടെ.. അമ്മ അങ്ങനെയല്ലേ പറയൂ..നീ വിഷമിക്കണ്ട.. പഠിക്കാൻ പോയിരിക്കുകയല്ലേ നീ.. പിന്നെ എന്തിനാ കരയണേ..എന്താ പഠിക്കാൻ താല്പര്യമില്ലേ..?
“ഹലോ…. ഞാൻ ക്ലാസ്സിൽ ടോപ്പറാണ്.. അറിയോ..?
അവൾ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു.
“ഉം… അറിഞ്ഞു അറിഞ്ഞു..”
അവൻ ചിരിച്ചു.
“പോ പോയി പഴം വറുത്തത് കഴിക്ക്..”
“അതും കേട്ടോ..”
“എല്ലാം കേട്ടു..
“എല്ലാമെന്ന് പറഞ്ഞാൽ..വേറെ എന്തൊക്കെയാ കേട്ടത്..”
“എല്ലാമെന്ന് പറഞ്ഞാൽ എല്ലാം തന്നെ..”
“എന്താണെന്ന് പറ.. എന്തൊക്കെ രഹസ്യങ്ങൾ കേട്ടു..എനിക്ക് പറഞ്ഞത് ഓർമയില്ല ശ്രീക്കുട്ടി..”
അവന്റെ ആ ‘ശ്രീക്കുട്ടി’ വിളിയിൽ അവൾ മയങ്ങികൊണ്ട്,
“പിന്നെ… ഇയാളുടെ ഹാർട് ബീറ്റ്‌സ് കേട്ടു..”
“ആഹാ..!”
“നല്ല വേഗത്തിലാ ഇടിക്കുന്നത്..”
“അമ്മയെ കണ്ടതും പെട്ടെന്ന് ഫോൺ പോക്കറ്റിലിട്ടു.. അതാ..
പിന്നെ എന്താ പറഞ്ഞേ എന്റെ ഹാർട്ട് ബീറ്റ്..”
“അത്… അ..ത്.. ഒന്നും പറഞ്ഞില്ലല്ലോ..”
“ഒന്നും പറഞ്ഞില്ലേ..”
അമ്പടി കള്ളി ശ്രീക്കുട്ടി…. ശ്രീക്കുട്ടി… എന്ന് പ്രണയത്തോടെ വിളിക്കുന്നത് നീ കേട്ടില്ലേ… പൈങ്കിളി കാമുകന്മാരെ പോലെ അമ്മ അറിയാതെ നിന്നോട് സംസാരിക്കുന്നത് കണ്ടില്ലേ… അവൻ മനസ്സിലോർത്ത് ചിരിച്ചു.
“എന്താ… ഒരു ചിരി..”
“Nothing..”
“വയറു വേദനിക്കും കേട്ടോ..? ”
“എന്തിന്.. ചിരിച്ചിട്ടോ..”
“അല്ല.. എനിക്ക് തരാതെ പഴം വറുത്തത് കഴിക്കുകയല്ലേ..അത്കൊണ്ട്..”
“ഞാൻ ഇനി വരുമ്പോ കൊണ്ട് വരാം..”
“എപ്പോ വരും..”
“അതിന് നിന്നെ അവിടെ കൊണ്ടാക്കിയിട്ട് രണ്ട് ദിവസം പോലും ആയിട്ടില്ലല്ലോ.. ശ്രീക്കുട്ടി അമ്മ വിളിക്കുന്നുണ്ടെന്ന് തോന്നുന്നു.. ഞാൻ പിന്നെ വിളിക്കാം..”
എന്നും പറഞ്ഞ് അവൻ ഫോൺ കട്ട് ചെയ്തു. താഴെ ഡെയ്‌സി..,
“കണ്ണാ.. അഞ്ചു മണിമുതൽ മൊഴിയും ഞാനും തനുവിനെ വിളിക്കുന്നതാ..ഇപ്പൊ മണി ആറായി. കാൾ ബിസി എന്നാണ് പറയുന്നത്.. മൊഴി എഴുതി വെച്ച നമ്പർ ശെരിയാണോ എന്തോ? നീ ഒന്ന് വിളിച്ചു തന്നെ..”
എന്ന് പറഞ്ഞതും താൻ ഒരുമണിക്കൂറോളം അവളോട് സംസാരിക്കുകയായിരുന്നോ എന്നവൻ ചിന്തിച്ചു.
“ഇപ്പൊ ചെയ്യാമ്മേ..”
എന്ന് പറഞ്ഞുകൊണ്ട് അവൻ താഴെ ലാന്റ് ലൈനിൽ നിന്ന് തനുവിനെ വിളിച്ചു.
“ദാ..റിങ് പോകുന്നുണ്ട്..”
ഫോൺ റിസീവർ ഡെയ്‌സിയുടെ