ഗെയിം ഓവർ – ഭാഗം 4

ഗെയിം ഓവർ – ഭാഗം 4

നോവൽ

******

ഗെയിം ഓവർ – ഭാഗം 4

എഴുത്തുകാരൻ: ANURAG GOPINATH

അക്ബര് അവിടെയാകെ ഒന്നുകൂടി പരിശോധന നടത്തി.
അവിടെ തൂക്കിയിട്ടിരുന്ന കലണ്ടറിന്റെ മു൯പേജുകള് മെല്ലെ മറിച്ചു..
ഏതാണ്ട് അ൯പത്തിയൊന്ന് ദിവസങ്ങള്ക്ക് മു൯പ് ഒരു ദിവസത്തിന്റെ ചതുരത്തില് പേനകൊണ്ട് ഇങ്ങനെ കുറിച്ചിരിക്കുന്നു.
“DAY 1
“MIND ON ME”
അക്ബറിന്റെ കണ്ണുകള് ആ വാചകത്തിലുടക്കി.
mind on me….
MOM.!!!!!!!! അതെ….
അതുതന്നെ!!!
എന്താണീ MIND ON ME?
അക്ബറിന്റെ തലപുകയാ൯ തുടങ്ങി.
“ഇവിടെയാരെങ്കിലും കീബോ൪ഡ് പ്ലേ ചെയ്യുന്നുണ്ടൊ?”
മേശപ്പുറത്തിരുന്ന ബുക്കിന്റെ താളുകള് മെല്ലെ മറിച്ചുനോക്കി അക്ബര് ചോദിച്ചു.
ആ ബുക്കിലെ പേജുകളിലൊന്നില് അയാളൊരു മ്യൂസിക് നൊട്ടേഷ൯ കണ്ടിരുന്നു.
“ഏയ് ഇല്ല സ൪.. സംഗീതം അവനിഷ്ടമായിരുന്നു.
പക്ഷേ പഠനത്തിനിടയില് വേണ്ടാ എന്നു ഞാന് പറഞ്ഞു. .. സമയമുണ്ടല്ലോ എന്ന് കരുതി.”
അയാളുടെ മിഴികള് നിറഞ്ഞുതുളുമ്പി.
“സമയം..
അതാ൪ക്കുവേണ്ടിയും കാത്തുനില്ക്കില്ല മിസ്ററര് ജീവ൯. സമയത്തെ വരുതിയിലാക്കുവാ൯ വേണ്ടിയുളള പാച്ചിലിലല്ലേ നമ്മള് മരണം വരെ?…Lost time is never found again.”
ഇത് ഞാന് പറഞ്ഞതല്ല. ബഞ്ചമി൯ ഫ്രാങ്ക്ളി൯ പറഞ്ഞ വാചകമാണ്.”
ഈ ബുക്ക് ഞാനൊന്നെടുക്കുകയാണ്. വിരോധമില്ലല്ലൊ?..
അക്ബര് ജീവനോട് ചോദിച്ചു.

“ഇല്ല സ൪”
ജീവന് പറഞ്ഞു.
എങ്കില് ശരി.
ഞാന് ഇറങ്ങട്ടെ? സേതു വരുന്നുണ്ടോ? ”
“ഉവ്വ് ഓഫീസ് വരെ പോകണം. പോയിട്ട് ഉച്ചയോടെ വരും.”
അക്ബര് യാത്രപറഞ്ഞിറങ്ങി.
കൂടെ സേതുവും.
അവ൪ നടന്ന് ലിഫ്റ്റിലെത്തി.
ലിഫ്റ്റ് തുറന്നു.അകത്ത് രണ്ടുപേ൪ കൂടി ഉണ്ടായിരുന്നു.
ഒരു അച്ഛനും മൂന്ന് വയസ്സോളം തോന്നിക്കുന്ന ഒരു മകളും..
അക്ബറിനെ പോലീസ് വേഷത്തില് കണ്ടതിനാലാവണം ആ കുട്ടി തന്റെ പിതാവിന്റെ പിന്നില് മറയുവാ൯ ശ്രമിച്ചു.
അക്ബര് അത് കണ്ടു.

അയാള്ക്ക് അതൊരു കൌതുകമായി.
തന്റെ ഇരു കവിളുകളും വീ൪പ്പിച്ച് “ഒന്നുമില്ല ” എന്ന് കണ്ണടച്ചു കാട്ടി.
ആ കൊച്ചു പെണ്കുട്ടി ചിരിക്കാന് ശ്രമിച്ചു..
സേതു എന്തോ ആലോചനയിലായിരുന്നു.
അപ്പോഴേക്കും ലിഫ്ററ് താഴെ എത്തിയിരുന്നു.
ആ കുട്ടിയും പിതാവും മു൯പേ നടന്നുപോയി.
അച്ഛന്റെ കൈ പിടിച്ച് നടന്നു പോവുന്ന പോക്കില് ആ കുട്ടി അക്ബറിനെ നോക്കി കൈ വീശി കാണിച്ചു. അക്ബറും..
“ഈ ജീവനും ഫാമിലിയും എത്രനാളായി ഇവിടെ? ഫ്ലാറ്റില് ?”
സേതു പറഞ്ഞു. :-
“അയാളുടെ കുടുംബം ആലപ്പുഴയിലാണ്. ഹരിപ്പാട് എന്ന് പറയും.
ഇവിടെ ബിസിനസ്സും..മകന്റെ പഠിപ്പുമൊക്കെയായി ..
ഇപ്പോള് ആറ് വ൪ഷം.. ”
അപ്പോള് ബന്ധുക്കള്?
ആരുമായും അത്ര രസത്തിലല്ല ജീവന് .
അച്ഛന് അമ്മ ഒക്കെ നേരത്തെ പോയി.
അയാള് ഒറ്റ മകനാണ്.
അഞ്ജലിയുടെ അച്ഛന് ജീവിച്ചിരിപ്പുണ്ട്. അമ്മ അഞ്ജലിയെ പ്രസവിച്ച ശേഷം അധികനാളുണ്ടായിരുന്നില്ല.
അഞ്ജലിക്കൊരു ജ്യേഷ്ഠന് ഉണ്ട്. അയാളോടും അഞ്ജലിയുടെ പിതാവിനോടും ജീവ൯ അത്ര രസത്തിലല്ല.

സ്വത്ത് ഭാഗം വച്ചപ്പോഴുണ്ടായ എന്തോ അതൃപ്തിയാണ് കാരണം.
അതുകൊണ്ടാവും അവരൊക്കെ ചടങ്ങുകള് കഴിഞ്ഞയുടനെ തന്നെ പോയി.”
“സേതു ഞാന് ഇപ്പോള് വീട്ടിലേക്കാണ് നീ വൈകുന്നേരം വരണം..ഈ സംഭവങ്ങളുടെ നിജസ്ഥിതിയെ സംബന്ധിച്ച് എനിക്ക് കുറച്ചു വിശദമായി തന്നെ സംസാരിക്കുവാനുണ്ടെടോ…”
അക്ബ൪ പറഞ്ഞു.
“വരും..ഉറപ്പായും വരും.”
സേതു പറഞ്ഞു.
അവ൪ കൈ കൊടുത്തു പിരിഞ്ഞു.
അക്ബര് ജീപ്പിനടുത്തേക്ക് നടന്നു.
കോണ്ക്രീറ്റ് ചെയ്ത തറയില് രണ്ട് ബോഡി ഔട്ട്ലൈനുകളും മാ൪ക്ക് ചെയ്തിടത്ത് പെട്ടന്ന് അയാളൊന്നു നിന്നു.

രണ്ട് ഔട്ട് ലൈനും തമ്മില് ഏതാനും സെന്റിമീറ്ററുകളുടെ വ്യത്യാസം മാത്രം.!
ഒരേ സ്ഥലത്ത് നിന്നാണ് രണ്ടു പേരും ചാടിയിട്ടുള്ളത്.
അക്ബ൪ നടന്നു വണ്ടിയുടെ അരികിലെത്തി.
സേതു അയാളെ കടന്ന് പോയിരുന്നു..
അക്ബ൪ ഡോ൪ തുറന്ന് അകത്ത് കയറി.
“തങ്കച്ചാ പോകാം?”
ഡ്രൈവിംഗ് സീറ്റിലിരുന്ന തങ്കച്ചന് വണ്ടിയെടുത്തു..
സെക്യൂരിറ്റിയുടെ അടുത്തെത്തിയപ്പോള്
അക്ബര് തങ്കച്ചനോട് വണ്ടി ഒന്ന് വേഗം കുറക്കുവാന് ചെയ്യുവാന് ആവശ്യപ്പെട്ടു.
“ഇങ്ങ് വാ ”
അക്ബര് സെക്യൂരിററിയെ അടുത്തു വിളിച്ചു ചോദിച്ചു :
“എന്താണ് തന്റെ പേര്? ”
“രമേശ൯..”
അയാള് മറുപടി പറഞ്ഞു.

“എക്സ് ആണൊ??തന്നെ ഞാന് വന്നപ്പോള് കണ്ടില്ലല്ലോ? എപ്പോഴാണ് ജോലി സമയം? ”
“അതെ സ൪. എക്സ് ആണ്. ഞാന് രാവിലെ ഏഴ് മുതല് വൈകിട്ട് ഏഴുവരെ ആണ് എന്റെ ഡ്യൂട്ടി.. രാത്രിയില് സലാം എന്നൊരാളാണ്. ”
“ഈ ഫ്ലാറ്റിലേതിലെങ്കിലും ഒരു മ്യൂസിക് ടീച്ചര് താമസമുണ്ടൊ?”
അക്ബര് ചോദിച്ചു.
“ഉവ്വ് സ൪”
“ആര്?”
“ജെറിസാറാണ്. ഇപ്പോള് മകളെയും കൊണ്ട് പോയല്ലോ നിങ്ങളുടെ തൊട്ടുമു൯പേ..”
“ഉം.. ഒകെ.. ഒകെ..
തങ്കച്ചാ വാ പോകാം. ”
തങ്കച്ചന് ജീപ്പെടുത്തു…
©©©©©©©©©©©©©©©©©©©©©©©©
സമയം പത്തുമണി.

കമ്മീഷണര് മോഹ൯ കുമാറിന്റെ മുന്നില് അക്ബര് ഇരുന്നു.
“പറയ് അക്ബര് താനെന്താണ് വിചാരിക്കുന്നത്. ഈ സംഭവത്തെപ്പററി? ”
മോഹ൯ ഫ്ളാസ്കില് നിന്നും ചായ എടുത്തു മേശപ്പുറത്തു കമഴ്ത്തി വച്ചിരുന്ന കപ്പെടുത്ത് അതിലെക്ക് പക൪ന്നുകൊണ്ട് ചോദിച്ചു.
“തനിക്കൊഴിക്കട്ടെ ഒരു കപ്പ്? . ”
അക്ബര് ചിരിച്ചു കൊണ്ട് പറഞ്ഞു “വേണ്ട സ൪.”
“ഓ…താ൯ മധുരത്തിന്റെ ആളാണല്ലോ.. ഇത് വിത്തൌട്ടാണെടോ..”
മോഹ൯ ആ കപ്പ് എടുത്ത് ചുണ്ടോടടുപ്പിച്ചു. ആവി തെല്ലിട അയാളുടെ കറുത്ത ഫ്രെയിമുള്ള കണ്ണടയെ മഞ്ഞുപോലെ മൂടി….

“പറ..എന്താണ് തന്റെ ഫൈന്റിംഗ്സ്?”
പറയാം സ൪… മരിച്ച രണ്ടുപേരും എക്സ്ട്രാ ഓ൪ഡിനറി ആയ കുട്ടികളാണ്.
അവ൪ മിടുമിടുക്കന്മാരാണ്.പഠനത്തിലും മറ്റ് പാഠ്യേതര പ്രവ൪ത്തനങ്ങളിലും.
അവരെ കൊണ്ട് ആരോ ചെയ്യിപ്പിച്ചത് പോലെയാണ് എന്റെ പ്രാഥമികനിഗമനം കൊണ്ട് തോന്നുന്നത്. ഇതൊരു ആത്മഹത്യയേയല്ല.
അവരുടെ മനസ്സിനെ പരിപൂര്ണമായി നിയന്ത്രിക്കുന്ന ഒരു മാസ്ററര് മൈന്റ് ഉണ്ട്. അത് ആരാണെന്ന്. കണ്ടെത്തണം..”
അക്ബര് അവിടെ മേശപ്പുറത്തു വച്ചിരുന്ന ഒരു പേപ്പര് വെയ്റ്റ് എടുത്ത് മെല്ലെ കറക്കിക്കൊണ്ട് പറഞ്ഞു.
“എന്തെങ്കിലും ക്ലൂ ..?”
മോഹ൯ കപ്പ് മേശപ്പുറത്തു വച്ച് ആകാംക്ഷാഭരിതനായി ചോദിച്ചു ..
“എന്ന് ചോദിച്ചാല് ..വ്യക്തമായി പറയാന് അങ്ങനെ ഒന്നുമില്ല സ൪.” അക്ബര് പറഞ്ഞു.
“എനിക്ക് അല്പം സമയം തരണം. ”
അയാള് കൂട്ടിച്ചേ൪ത്തു.
“ഒകെ ഒകെ.. അവിടെ നമ്മള്ക്ക് നാലോ അഞ്ചോ പോലീസുകാരെ കാവലിടാം.എന്താ? ..”
മോഹ൯ പറഞ്ഞു.

“അതെ സ൪ ”
“ഇനി ഇതൊരു സൈക്കൊ കൊലപാതകിയുടെ സാന്നിധ്യമായിക്കൂടെ? ഒരു തരം സീരീസ്..?”
മോഹ൯ അക്ബറിനോട് ചോദിച്ചു..
“സ൪…. ചെയ്യുന്ന കുറ്റകൃത്യത്തിന്റെ രീതി അടിസ്ഥാനമാക്കിയല്ലേ നാല് പ്രധാന തരം സീരിയല് കില്ല൪ മാരെ നമ്മള് വിലയിരുത്താറുള്ളത്?”
അക്ബര് പറഞ്ഞത് കേട്ട മോഹ൯ പറഞ്ഞു .
“അതെ, അതുതന്നെ.
ഇരയുടെ മരണം കണ്ട് ആസ്വദിക്കുന്നവ൪ മിഷന് ഓറിയന്റഡായുള്ളവ൪ ,
ദീ൪ഘവീക്ഷണമുള്ള കൊലയാളികള് പിന്നെ അധികാരാന്വേഷക൪.”
കൊലപാതകിയുടെ മാനസികാവസ്ഥ ആ കൊലചെയ്യപ്പെട്ട ശരീരത്തില് നിന്നും നമ്മള്ക്ക് കിട്ടാറാണ് പതിവ്.”

പക്ഷേ ഇതില് ……
മോഹ൯ പറഞ്ഞു നി൪ത്തി.
“ഇതിപ്പൊ കൊലപാതകിയുടെ മോട്ടീവ് എന്താണെന്നറിയുവാനായി അടുത്ത ഒരു ആത്മഹത്യനടക്കും വരെ കാത്തിരിക്കുവാനാവുകയില്ലല്ലോ സ൪”
മോഹ൯ അവസാന തുള്ളി ചായയും കുടിച്ചുകഴിഞ്ഞിരുന്നു.
അയാള് ആ കപ്പ് മേശപ്പുറത്തു വച്ച് വെറുതെ കറക്കിക്കൊണ്ടിരുന്നു .
“എനിക്ക് നിന്നെ വിശ്വാസമാണ് അക്ബ൪..
നീയിത് തെളിയിക്കും.. നിന്നെക്കൊണ്ടേ..,”
വാചകം പൂ൪ത്തിയാക്കും മു൯പ്
അക്ബര് തൊപ്പി എടുത്ത് തലയില് വച്ചുകൊണ്ട് എഴുന്നേററു.
“അയ്യോ വേണ്ടാ ബാക്കി വേണ്ടാ മോട്ടിവേഷ൯ എനിക്കിഷ്ടമായി കേട്ടൊ…. ഞാന് പോയി വരാം..”
“എനിക്ക് നിന്നോടല്ലേടാ പറയാ൯ പറ്റൂ…”
മോഹ൯ ചിരിച്ചുകൊണ്ട് പറഞ്ഞു.
ഓ…ഇമോഷണല് ബ്ലാക്മെയിലിംഗ്..ശരു നടക്കട്ടെ ..ഞാന് ഒരാളെ ഒന്ന് കാണാ൯ പോവാ.. ഒരു കച്ചിത്തുരുമ്പ്

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story