പവിത്ര: ഭാഗം 15

പവിത്ര: ഭാഗം 15

നോവൽ
എഴുത്തുകാരി: തപസ്യ ദേവ്‌

വീടിനകത്തേക്ക് കയറാൻ തുനിഞ്ഞ പവിത്രയുടെ മുന്നിലേക്ക് മുരളി കയറി നിന്നു. എന്താണെന്നുള്ള ചോദ്യഭാവത്തിൽ പവിത്ര അയാളെ നോക്കി.
” ആരോട് ചോദിച്ചിട്ടാ നീ ഈ സാഹസം കാട്ടിയത്…. ”
അവൻ ദേഷ്യത്തിൽ ചോദിച്ചു.

” മനസ്സിലായില്ല എന്ത് സാഹസം ”
വളരെ ശാന്തതയോടെയാണ് പവിത്ര സംസാരിച്ചു തുടങ്ങിയത്.

” നമ്മളെയൊക്കെ ഉപേക്ഷിച്ചു പോയ അച്ഛന്റെ ഡെഡ്ബോഡി നീ ഇങ്ങോട്ടേക്കു കൊണ്ടു വന്നത് എന്തിനാ…. അതിന് അകമ്പടിയായി അയാളുടെ രണ്ടാം ഭാര്യയെയും മോനെയും കൂടി ഇങ്ങോട്ട് എഴുന്നള്ളിച്ചതിന്റെ പിന്നിലെ ചേതോവികാരം എന്താ ”

വെറുപ്പോടെയും പുച്ഛത്തോടെയും മുരളി സാവിത്രിയേയും മകനെയും നോക്കി.

” ഇതിനൊക്കെ ഉത്തരം ഞാൻ ചേട്ടന് തരണമെന്ന് നിർബന്ധം ഉണ്ടോ ”

” ഈ വീട്ടിലെ മൂത്തമകൻ ഞാൻ ആണ്… ഞാൻ അല്ലേ ഇത്തരം കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത്…. അല്ലേടാ പ്രശാന്തേ ”

മുരളി പ്രശാന്തിനെ തന്റെ ഒപ്പം നിർത്താൻ ശ്രമിച്ചു.

” അതേ… ചേട്ടൻ പറഞ്ഞതല്ലേ ശരി… ചേട്ടനോടോ ഞങ്ങൾ ആരോടോ ഒന്ന് ആലോചിക്കുക പോലും ചെയ്യാതെ ചേച്ചി ഒറ്റയ്ക്ക് അങ്ങ് തീരുമാനം എടുത്തു. ”

” അല്ല പവിത്രേ നിനക്ക് എപ്പോഴാ അച്ഛനോട് സ്നേഹം ഉദിച്ചത്… നീയും അമ്മയും കൂടെ തന്നെ അല്ലേ അച്ഛനെ ഈ വീട്ടിൽ നിന്നും ഇറക്കി വിട്ടത് ”

” അതെ… അന്ന് അതിന്റെ പേരിൽ ഞങ്ങളെ എതിർക്കുകയും അച്ഛനു പക്ഷം ചേർന്ന് സംസാരിക്കുകയും ചെയ്ത ആള് മുരളിയേട്ടൻ തന്നെ ആയിരുന്നില്ലേ. എന്നിട്ട് ഇപ്പോൾ ചേട്ടൻ തന്നെ അച്ഛന്റെ ശവസംസ്‌കാരം വീട്ടിൽ നടത്തുന്നതിനെ തടയുന്നു. അതിന്റെ കാര്യം എന്താ ”

മറുപടി പറയാനില്ലാതെ മുരളി കുറച്ചു നേരം മിണ്ടാതെ നിന്നു. പിന്നെ ആദർശിനെയും സാവിത്രിയേയും ചൂണ്ടി പറയാൻ തുടങ്ങി

” അച്ഛനെ ഇവിടെ അടക്കുന്നതിൽ എനിക്ക് എതിർപ്പ് ഒന്നുമില്ല.. പക്ഷേ ഈ നിമിഷം ഇവരെ ഇവിടെ നിന്നും ഇറക്കി വിടണം. ഇവിടെ നമ്മളോടൊപ്പം നിൽക്കാനുള്ള ഒരു അവകാശവും ഇവർക്ക് ഇല്ല ”

” അതിനുള്ള ഉത്തരം അമ്മ തരും അല്ലേ അമ്മേ ”
പവിത്ര അമ്മയെ നോക്കി. അവർ മുരളിയുടെ അടുത്തേക്ക് വന്നു.

” മുരളി ഈ വീട് എന്റെ പേരിൽ തന്നെയാണ് ഇപ്പോഴും…. ഇവിടെ ആര് വരണം പോണം നിൽക്കണം ഇതൊക്കെ തീരുമാനിക്കാനുള്ള അവകാശം എനിക്കുണ്ട്. എന്നെ ചോദ്യം ചെയ്യാൻ ആയിട്ടില്ല എന്റെ മക്കൾ ആരും തന്നെ. പിന്നെ എത്രയൊക്കെ ക്രൂരൻ ആണെന്ന് പറഞ്ഞാലും ഈ മരിച്ചത് നിങ്ങളുടെ അച്ഛൻ തന്നെയാണ്. ആദ്യം തടയാൻ വന്ന നീ അത് പ്രത്യേകം ഓർക്കണം മുരളി. കാരണം ഇവരിൽ ആരെയും നിന്നെ നോക്കിയത് പോലെ അദ്ദേഹം നോക്കിയിട്ടില്ല. അച്ഛന്റെ പ്രവർത്തികൾക്ക് എല്ലാം കൂട്ട് നിന്നിട്ടുള്ളതും നീ തന്നെയാണ്.
ഇതിപ്പോൾ ഒരു മരണവീട് ആണ്…. ഇവിടെ നാട്ടുകാരും ബന്ധുക്കാരും അതിൽ നിന്റെ ഭാര്യയും വീട്ടുകാരും ഉൾപ്പെടും…. കൂടിയുണ്ട്. എല്ലാരുടെയും മുന്നിൽ വെച്ച് ഒരു സീൻ ഉണ്ടാക്കി സ്വയം നാണക്കേട് വരുത്തി വെക്കരുത്.
അതുകൊണ്ട് മര്യാദക്ക് ചെയ്യാനുള്ള കർമ്മങ്ങൾ ചെയ്യാൻ എന്റെ രണ്ടു മക്കളും റെഡി ആയി വാ…. കൂടെ ഇവനും കാണും ആദർശ്…. നിങ്ങളെ പോലെ തന്നെ അവനും ആ മനുഷ്യന്റെ മകനാണ്. അവനെ തടയാൻ നിങ്ങൾക്ക് അധികാരം ഇല്ല. അവരെ കൊണ്ടു വന്നത് ഞാൻ ആണ്. അതു ചോദ്യം ചെയ്യാൻ ആരും വരണ്ട ”
പത്മത്തിന്റെ

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story