ചൊവ്വാദോഷം : ഭാഗം 5

ചൊവ്വാദോഷം : ഭാഗം 5

നോവൽ
എഴുത്തുകാരി: ശ്രീക്കുട്ടി

” എന്താടോ വല്ല ദുസ്വപ്നവും കണ്ടോ ? ”
തന്റെ നെഞ്ചിൽ വീണ് പൊട്ടിക്കരയുന്ന മാനസയെ ചേർത്തുപിടിച്ചുകൊണ്ട് മഹി ചോദിച്ചു. ഒന്ന് മൂളുക മാത്രം ചെയ്ത് അവൾ വീണ്ടും തേങ്ങിക്കരഞ്ഞു.

” എന്നെ ഒറ്റക്കാക്കി പോകല്ലേ മഹിയേട്ടാ………. ”

അവളുടെ ചുണ്ടുകൾ വിതുമ്പി. ആ കണ്ണുനീർ മഹിയുടെ നഗ്നമായ നെഞ്ചിനെ നനച്ചുകൊണ്ടിരുന്നു.

” എന്താടോ ഇത്രക്കും വിഷമിക്കാൻ ഞാൻ തട്ടിപ്പോയെന്നെങ്ങാനും ആണോ താൻ സ്വപ്നം കണ്ടത് ?? ”

അവളെയൊന്ന് ദേഷ്യം പിടിപ്പിക്കാനായി ഒരു ചിരിയോടെ മഹി ചോദിച്ചു. പെട്ടന്ന് അവളിലെ തേങ്ങലിന്റെ ഒച്ച ഉയർന്നു. അവനെ പിന്നോട്ട് തള്ളിമാറ്റി അവൾ എണീറ്റ് ജനലിനരികിൽ പോയി പുറത്തേക്ക് നോക്കി നിന്നു. ആ വാക്കുകൾ അവളെ അത്രയ്ക്കും വേദനിപ്പിച്ചു എന്ന തിരിച്ചറിവിൽ മഹിയുടെ ഉള്ളൊന്നുലഞ്ഞു.

” പോട്ടെടാ ഞാൻ നിന്നെ വിട്ട് എങ്ങോട്ട് പോകാനാ ഞാൻ എപ്പോഴും നിന്റെ കൂടെ ഇല്ലേ? ”

പിന്നിലൂടെ ചെന്ന് അവളുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ച് തന്നോട് ചേർത്തുകൊണ്ട് അവൻ പറഞ്ഞു. അവൾ വീണ്ടും അവനോട് ചേർന്നുനിന്നു.

” മഹിയേട്ടന് തമാശ ഞാനെത്ര പേടിച്ചു എന്നറിയുമോ ? ” മാനസ.

” മതി മതി വെറുതെ ഓരോ വട്ട് സ്വപ്നങ്ങളും കണ്ടിട്ട് പാതിരാത്രി എണീറ്റിരുന്ന് കരഞ്ഞ് എന്റെ മോളേ ശല്യം ചെയ്യാതെ വന്ന് കിടന്നേ പെണ്ണേ നീ ”

അവളുടെ തോളിൽ പിടിച്ച് ബെഡിനരികിലേക്ക് നടത്തിക്കൊണ്ട് മഹി പറഞ്ഞു. അവന്റെ നെഞ്ചോടു ചേർന്ന് കിടക്കുമ്പോഴും മാനസയുടെ ഉള്ളു പിടഞ്ഞുകൊണ്ടിരുന്നു. മൃത്യുഞ്ചയമന്ത്രം ഉരുവിട്ടുകൊണ്ട് എപ്പോഴോ അവൾ ഉറക്കത്തിലേക്ക് വഴുതി വീണു.

മാനസ ഉണരുമ്പോൾ മഹി റൂമിൽ ഉണ്ടായിരുന്നില്ല. ചുവരിൽ തൂക്കിയിരുന്ന ക്ലോക്കിൽ സമയം എട്ട് കഴിഞ്ഞത് കണ്ട് അവൾ വേഗം എണീറ്റ് കുളിമുറിയിലേക്ക് പോയി. ധൃതിയിൽ കുളിച്ച് നെറുകയിൽ അൽപ്പം സിന്ദൂരവും തൊട്ട് അവൾ താഴേക്ക് നടന്നു. സ്റ്റെയർകേസിന് മുകളിൽ എത്തിയപ്പോഴേ കേട്ടു താഴെ പരിചയം ഇല്ലാത്ത ആരുടെയോ സംസാരം.

ഹാളിൽ ഊർമ്മിള ആരോടോ സംസാരിച്ചിരുന്നിരുന്നു. പഞ്ഞിപോലെ നരച്ച താടിയും മുടിയും കഴുത്തിൽ രുദ്രാക്ഷമാലയും കയ്യിൽ നിറയെ ചരടുകളും നെറ്റിയിൽ ഭസ്മക്കുറിയും ഇട്ട പ്രായമായതെങ്കിലും ധൃഡമായ ശരീരപ്രകൃതവുമുള്ള ആളെ അവൾ കൗതുകത്തോടെ നോക്കി.

” ആഹാ മോളെണീറ്റോ ? ” ഊർമ്മിള.

” ഏട്ടാ ഇത് മാനസ ഏട്ടൻ കണ്ടിട്ടില്ലല്ലോ മഹിടെ ഭാര്യയാണ് “.

നിറപുഞ്ചിരിയോടെ മാനസയെ ചേർത്തുപിടിച്ചുകൊണ്ട് ഊർമ്മിള അയാളോടായി പറഞ്ഞു. അവൾ അയാളെ നോക്കി പതിയെ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. അയാളിൽ പ്രത്യേകിച്ച് ഭാവവ്യത്യാസം ഒന്നും തന്നെയുണ്ടായില്ല.

” മോളേ മോൾക്കറിയില്ലല്ലോ ദേവേട്ടനെ എന്റെ ഏട്ടനാണ്. വിവാഹമൊന്നും കഴിച്ചിട്ടില്ല അൽപ്പം മന്ത്രവും തന്ത്രവും ഒക്കെയുണ്ട്. പിന്നെ കുറേയേറെ അന്ധവിശ്വാസങ്ങളും. വല്ലപ്പോഴും ഇങ്ങനെ ഒന്ന് വന്നുപോകും. ഇനി കുറച്ചുദിവസം ഇവിടെ ഉണ്ടാവും. എന്തുകാര്യത്തിനും എന്തെങ്കിലും ഒരനർദ്ധം കണ്ടുപിടിക്കും അതുകൊണ്ട് മഹിക്ക് അത്ര പിടുത്തമല്ല. ”

അടുക്കളയിലേക്ക് വന്നുകൊണ്ട് പച്ചക്കറി നുറുക്കിക്കൊണ്ടിരുന്ന മാനസയോടായി ഊർമ്മിള പറഞ്ഞു. അവൾ എല്ലാം മൂളികേൾക്കുക മാത്രം ചെയ്തു.

***************************************

പ്രാതൽ സമയത്ത് ആരോടും ഒന്നും സംസാരിക്കാതെ ആഹാരം കഴിക്കുന്ന ദേവനിൽ ആയിരുന്നു മാനസയുടെ കണ്ണുകൾ.

” ഇരുന്ന് വായിനോക്കാതെ കഴിക്കെഡീ ഉണ്ടക്കണ്ണീ… ”

ദേവനെത്തന്നെ നോക്കിയിരുന്ന മാനസയുടെ കാലിൽ കാലുകൊണ്ട് തോണ്ടി വിളിച്ച് മഹി പതിയെ പറഞ്ഞു. അവനെ നോക്കി ഒന്ന് ചിരിച്ച് അവൾ പ്ലേറ്റിലേക്ക് നോക്കി കഴിക്കാൻ തുടങ്ങി.

” എന്താ കുട്ടിയുടെ നക്ഷത്രം ?? ”

പെട്ടന്നായിരുന്നു ദേവന്റെ ചോദ്യം. എല്ലാവരുടെ കണ്ണുകളും അപ്പോൾ അയാളിൽ ആയിരുന്നു. കയ്യിൽ വാരിയ ആഹാരം കയ്യിൽത്തന്നെ വച്ചുകൊണ്ട് മാനസ പകച്ച് മഹിയെ നോക്കി. അവൻ ഒന്നുമില്ലെന്ന അർഥത്തിൽ അവളെ നോക്കി കണ്ണിറുക്കി കാട്ടി.

” അത്തം ”

പതർച്ചയോടെ അയാളെ നോക്കി മാനസ പറഞ്ഞു.

” ജാതകം നോക്കിയിട്ടില്ലേ ?? ”

ഉടൻ തന്നെ അയാളിൽ

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story