ശ്രീയേട്ടൻ… B-Tech : ഭാഗം 3
നോവൽ
എഴുത്തുകാരി: ദിവ്യ കഷ്യപ്പ്
വെളുപ്പിന് അഞ്ചു മണി…
സേതു എഴുന്നേറ്റു വിതറിക്കിടന്നിരുന്ന മുടി വാരിക്കെട്ടി….
ദാവണി പിടിച്ചു നേരെയിട്ടു കൊണ്ടവൾ ലൈറ്റിട്ടു…
തൊട്ടടുത്ത കട്ടിലിൽ കിടക്കുന്ന അമ്മയെ നോക്കി…
ഉറങ്ങുകയാണ്….
നെറ്റിത്തടത്തിലേക്കു വീണു കിടക്കുന്ന അമ്മയുടെ മുടിയിഴകൾ അവൾ മാടി വെച്ചു..
കാലിലേക്ക് നോക്കി…നീര് അല്പം കൂടുതലാണ്…
പാവം!!എത്ര വർഷമായി ഈ കിടപ്പ് തുടങ്ങിയിട്ട്…
ചിലപ്പോഴൊക്കെ ജീവിതം മടുത്ത പോലുള്ള ദയനീയമായ ആ നോട്ടം കാണുമ്പോൾ സേതൂന്റെ ചങ്ക് പൊടിയും..
പതിമൂന്നു വർഷമാകുന്നു…ഈ കിടപ്പ്!!
തനിക്കു എട്ട് വയ്യസുള്ളപ്പോഴാണ് അമ്മക്ക്….
അവൾ ആ ദിവസം ഓർത്തെടുക്കാൻ ശ്രെമിച്ചു..
അച്ഛന്റെ കച്ചവടം തുടങ്ങിയ സമയം…വീട്ടിൽ രണ്ടു മൂന്നു പശുക്കളും ഉണ്ട്…എല്ലാം കൊണ്ടു നല്ല രീതിയിൽ പോവുകയായിരുന്നു..
അന്ന്…ഒരു കർക്കിടകമാസത്തിൽ…മഴ പെയ്യാൻ തുടങ്ങുന്നത് കണ്ടു പറമ്പിൽ കെട്ടിയിരുന്ന പശുക്കളെ കൊണ്ടു വന്നു തൊഴുത്തിൽ കെട്ടുകയായിരുന്നു അമ്മ…
രണ്ടെണ്ണത്തിനെ കെട്ടി മൂന്നാമത്തവളെ കെട്ടാനായി കയറൂരിയപ്പോൾ..
കൂട്ടത്തിൽ കുറുമ്പി ആണവൾ..
അവൾ കയറും വലിച്ചുകൊണ്ട് ഓടി..
അമ്മയുടെ കയ്യിൽ കയർ കുരുങ്ങിപ്പോയിരുന്നു…
സമീപത്തെ പറമ്പിലൂടെയൊക്കെ അവൾ ഓടി..അമ്മയേം വലിച്ചുകൊണ്ട്..
ആ കുരുക്കിൽ പെട്ടു എവിടെയൊക്കെയോ ഇടിച്ചു..സർവ്വ നാടിഞ്ഞരമ്പുകളും ചതഞ്ഞു തന്റെ അമ്മ….
അമ്മയെ കാണാഞ്ഞു മഴ കുതിർന്നു പറമ്പിലേക്കിറങ്ങിയ താൻ കണ്ടത്..ചോരയിൽ കുളിച്ചു ബോ ധരഹിതയായി കിടക്കുന്ന അമ്മയെ…
അമ്മയുടെ തലയെടുത്തു മടിയിൽ വെച്ചു കാറിക്കരയുമ്പോൾ അത് കേൾക്കാൻ ആ കർക്കിടക പേമാരിയിൽ അടുത്തെങ്ങും ആരുമില്ലായിരുന്നു…
ഒരു ധൈര്യത്തിനു ..പതിവിലും ഇരുട്ടിയ ആ സന്ധ്യക്ക് കോരി ചൊരിയുന്ന മഴയത്ത് വലിയവായിൽ കരഞ്ഞുകൊണ്ട് അച്ചന്റെ കട ലക്ഷ്യമാക്കി ഓടിയ എട്ടുവയസ്സുകാരിയുടെ ചിത്രം അവളുടെ മനസ്സിലിന്നും മായാതെ നിൽപ്പുണ്ട്…
അന്നുമുതലുള്ള ചികിത്സയാണു…പക്ഷെ…
സംസാരിക്കാതെ ഇരുന്ന ആൾ എന്തൊക്കെയോ ശബ്ദങ്ങൾ പുറപ്പെടുവിക്കാൻ തുടങ്ങി എന്നതൊഴിച്ചാൽ കാര്യമായ മാറ്റമൊന്നുമില്ല…
പ്ലസ് ടു വിനു നല്ല മാർക്കുണ്ടായിരുന്നിട്ടും ടൗണിലെ കോളേജിൽ പോയി പടിക്കാതിരുന്നത് അതുകൊണ്ടാണ്…
താൻ പോയാൽ അമ്മയ്ക്ക് ആരാണ് ഒരു കൂട്ടിനു…
ഇത്തിരി വെള്ളം വേണമെങ്കിൽ പോലും പറയാനാവാത്ത അവസ്ഥ…
അവൾ കണ്ണുതുടച്ചു..
അപ്പുറത്തെ മുറിയിൽ പോയി അച്ഛനെ വിളിച്ചു..
കുളിച്ചു വന്ന അച്ഛന് കട്ടൻകാപ്പി കൊടുത്തു അമ്മയ്ക്കുള്ള കാപ്പിയും ആറ്റി കൊണ്ടു അമ്മയുടെ അടുത്തേക്ക് ചെന്നു…
അപ്പോഴാണ് അച്ഛൻ അകത്തേക്ക് വന്നത്..
“മോളെ ..വൈദ്യർ മരുന്നു കൊടുത്തു വിട്ടിട്ടുണ്ടെന്നു വിളിച്ചുപറഞ്ഞായിരുന്നു..നീ പോയി വാങ്ങുവോ..”
“ഞാൻ പോകാം അച്ഛാ..”
PHC യിൽ വരുന്ന ഒരു ഡോക്ടറിന്റെ കയ്യിലാണ് ടൗണിൽ നിന്നു വൈദ്യർ ആയുർവേദ മരുന്നു കൊടുത്തയക്കുന്നത്..ഡോക്ടർ അത് ഗീതേച്ചിയെ ഏൽപ്പിക്കും…സേതുവിന് സമയം കിട്ടുമ്പോൾ അവൾ അത് PHC യിൽ ചെന്നു ഗീതേച്ചിയുടെ കയ്യിൽ നിന്ന് വാങ്ങുകയാണ് പതിവ്..
അച്ഛൻ പോകുന്നതിനു മുൻപ് അവൾ അച്ഛന്റെ ഫോണെടുത്തു ഗീതേച്ചിയെ വിളിച്ചു..എപ്പോ വരണമെന്ന് അറിയാനായി…
“യ്യോ സേതൂ…ഞാനിന്ന് ലീവാണല്ലോ..
സുകുമോൾക്കൊരു പനി… ഇന്ന് ഉസ്കൂളിലും വിടുന്നില്ല..നീ വീട്ടിലോട്ടു വരുവോ..”?
“ആം…ഞാൻ വരാം ഗീതേച്ചി..”
അവൾ തിരക്കിട്ടു കുളിച്ചു..പ്രാതലുണ്ടാക്കി ..അമ്മയ്ക്ക് വാരിക്കൊടുത്ത്..വടക്കെതിലെ ജാനുവമ്മയെ വിളിച്ചു അമ്മയെ ഏൽപ്പിച്ചു..അച്ഛനുള്ള ഭക്ഷണം പൊതിക്കുള്ളിലാക്കി കടയിൽ കൊണ്ടു കൊടുത്ത് ഗീതേച്ചിയുടെ വീട്ടിലേക്കു നടന്നു…
അതിരാവിലെ എട്ടരയ്ക്ക് എഴുന്നേറ്റ ക്ഷീണത്തിൽ മൂരിനിവർത്തി എക്സർസയ്സ് ഇനത്തിൽ കയ്യും കാലും പൊക്കി രണ്ടു ചാട്ടമൊക്കെ ചാടി വായിൽ ബ്രെഷ്മായി മതിലിനു മേലെ കൂടി തല ഉയർത്തിവെച്ചു നിന്നു പല്ലുതേക്കുമ്പോഴാണ് ദൂരെ നിന്നും പൊൻമാൻനീലനിറത്തിലെ ദാവണിയൊക്കെ ചുറ്റി സേതു വരുന്നത് ശ്രീ കണ്ടത്..
ഷർട്ടിടാത്ത സ്വന്തം ശരീരത്തിലേക്ക് നോക്കി ഒരു നിമിഷം നിന്നിട്ട് അവൻ ഓടിപ്പോയി ഒരു ടീഷർട്ടെടുത്തിട്ടു മതിലിനടുത്തേക്കു വന്നു നിന്നു…
തന്നെ കടന്നു പോയിട്ടും മൈൻഡ് ചെയ്യാഞ്ഞ അവളോട്..
“എന്താണ് കാന്താരിമുളകിനൊരു മൈന്റ്ല്ലാത്തെ” എന്നു ചോദിച്ചപ്പോൾ
അവൾ എന്റെ തലയ്ക്ക് മീതെ കൂടി നോക്കി ‘നമസ്കാരം സർ’എന്നു പറയുന്ന കണ്ടു..
തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് സിറ്റ് ഔട്ടിൽ നിന്നുകൊണ്ട് ധൃതിയിൽ പത്രം നോക്കുന്ന അച്ഛനെ..ഉസ്കൂളിലേക്കു പോകാനിറങ്ങുന്ന നേരം…
“നമസ്കാരം സേതുലക്ഷ്മി ..എങ്ങോട്ടാ?”
“ഗീതേച്ചിടെ അടുത്ത്..”അവൾ ചിരിയോടെ നടന്നകന്നു…
“ങ്ഹേ…അച്ഛനും അറിയാവോ ഇവളെ”അവന്റെ കണ്ണുമിഴിഞ്ഞു..
തൊട്ടു വടക്കേ വീടാണ് ഗീതേച്ചിയുടെ..
മധുവേട്ടൻ പട്ടാളത്തിൽ ആയതുകൊണ്ട് ആ വശത്ത് അച്ഛനെ കൊണ്ടു ‘അമ്മ മതിൽ കെട്ടിച്ചിട്ടില്ല..
“ആ പെണ്ണ് അവിടെ തനിച്ചല്ലേയുള്ളൂ…നമ്മുടെ ഒരു നോട്ടം അതിനു വേണം”എന്നു പറഞ്ഞു..’അമ്മ….
അവൻ വടക്കേപുറത്തേക്കു നടന്നു..
ഒരു മാവിന്റെ മറ പറ്റി ഗീതേച്ചിയുടെ വീട്ടിലേക്കു നോക്കി…
ഒരു പെണ്കുട്ടി അപ്പുറത്തേക്ക് കയറുന്നതും ശ്രീ അവിടെ ചുറ്റിപ്പറ്റി നിൽക്കുന്നതും സുമംഗലാമ്മ കണ്ടു..
“അടുക്കളവശത്തിപ്പോ എന്താ ഒരു കോഴി ശല്യം…”അവർ ശ്രീയെ നോക്കി ആക്കിച്ചിരിച്ചു..
ശ്രീ ഒരു വളിച്ച ചിരി ചിരിച്ചു….
“ഡാ..രണ്ടു മൂന്നു തേങ്ങാ പൊതിച്ചു തന്നേ…അവന്റെ ഒരു വായിനോക്കല്..”
“ദാ..വരുന്നു…
സേതു തിരികെ പിക്കുന്നത് അവൻ കണ്ടു….
ശ്രീ ഗീതേടെ വീട്ടിലേക്കു ചെല്ലുമ്പോൾ അവൾ സുകുമോൾക്കു മരുന്നു കൊടുക്കുകയായിരുന്നു..
“ആഹ്..ശ്രീയോ…സേതു അവളുടെ അമ്മയ്ക്കുള്ള മരുന്നു വാങ്ങാൻ വന്നതാടാ…”ഗീത കണ്ണിറുക്കി ചിരിച്ചു കൊണ്ട് പറഞ്ഞു..
“ഒന്നു പോ ഗീതേച്ചി..അമ്മ പറഞ്ഞു തേങ്ങാ പൊതിക്കുന്ന പാര ഗീതേച്ചി വാങ്ങിച്ചെന്നു ഞാനത് എടുക്കാൻ വന്നതാ…”
“ഓ.. അതാരുന്നോ?.. ഞാനെടുത്തു തരാം”..
“അല്ല ഗീതേച്ചി..അവളുടെ അമ്മയ്ക്കെന്താ…”?
ഗീത അരഭിത്തിയിലിരുന്നു കാര്യങ്ങളെല്ലാം അവനോടു പറഞ്ഞു..
“പാവമാടാ.. അവൾ…ഈ തുള്ളിച്ചാട്ടം ഒക്കെ വെറുതെയാ…ഒരു പാവം കുട്ടി”
“അച്ഛനും വർത്തമാനം പറയുന്ന കേട്ടു..അച്ഛനും അറിയാം അവളെ..”
“സേതുവേട്ടൻ പടിപ്പിച്ചതാവും..നീ കോച്ചിങ്ങും പടിത്തോം ഹോസ്റ്റലുമൊക്കെയായി അഞ്ചു അഞ്ചര വർഷം നാട്ടിലില്ലാരുന്നല്ലോ..അതാണ് മിസ് ആയിപ്പോയെ…”
“സേതുവേച്ചിയുടെ കാര്യമാണോ അമ്മേ പറയുന്നേ..”അകത്തു നിന്നും സുകുമോൾ വിളിച്ചു ചോദിച്ചു..
“ഉം…” ഗീത മൂളി…”അവളുടെ ആളാ സേതുവേച്ചീ..വലിയ കൂട്ടാ രണ്ടും കൂടി..”
അവിടുന്നു പോരുമ്പോൾ ശ്രീയുടെ മനസ്സിനുള്ളിൽ ഒരു വിങ്ങൽ അനുഭവപ്പെട്ടു..
ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു തണുപ്പ്..എന്തൊക്കെയോ ഒരു സന്തോഷവും…
തലസ്ഥാനനഗരിയിലെ പ്രശസ്തമായ കോളേജിൽ വെച്ചു പോലും ആരോടും തോന്നാത്ത ഒരു വികാരം..
ആ പേരും ആ മുഖവും ആണ് താനിന്നു ഏറ്റവും കൂടുതൽ കേൾക്കാനും കാണാനും ആഗ്രഹിക്കുന്നത് എന്നവൻ മനസിലാക്കുകയായിരുന്നു…
ഒരു മൂളിപ്പാട്ടും പാടി അവൻ അകത്തേക്ക് കയറി..
പിന്നെയങ്ങോട്ടുള്ള ദിവസങ്ങളിൽ ആ മുഖമൊന്നു കാണാനായി തോണിക്കടവിലും മഹാദേവന്റെ നടക്കലുമൊക്കെ പരതി നടന്നു അവൻ…
കാണുമ്പോഴൊക്കെ അവൾ