ശ്രീയേട്ടൻ… B-Tech : ഭാഗം 4

ശ്രീയേട്ടൻ… B-Tech : ഭാഗം 4

നോവൽ
എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌

പിന്നെയും ദിവസങ്ങൾ കൊഴിഞ്ഞു പോയി…

മനസ്സിനുള്ളിൽ മൂടിപ്പൊതിഞ്ഞു വെച്ചിരിക്കുന്ന തന്റെ കുഞ്ഞുപ്രണയവുമായി തന്റെ പ്രാണന്റെ മുന്നിലൂടെ പലവുരു ശ്രീ കറങ്ങിത്തിരിയുന്നുണ്ടായിരുന്നു…

എങ്ങനെ പറയണമെന്ന് അവനറിയില്ലായിരുന്നു…പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകൾ ഒറ്റക്ക് പലവട്ടം അവൻ അവളോട്‌ പറഞ്ഞു കഴിഞ്ഞു…

ഉറക്കം വരാതെ കിടക്കുന്ന രാത്രികളിൽ ടെറസിൽ പോയി നക്ഷത്രങ്ങളെ നോക്കി കിടക്കുമ്പോൾ..അവയോടു….

ഒരു കുഞ്ഞിളംകാറ്റ് കിന്നാരം ചൊല്ലി മെല്ലെ തന്നെ തഴുകി പോകുമ്പോൾ… ആ കാറ്റിനോട്…

മഴച്ചാറ്റിൽ കുളിച്ചുനിന്നു സുഗന്ധം പെയ്യുന്ന മുറ്റത്തെ ചെമ്പകത്തോട്…

അവൻ മന്ത്രിക്കുമായിരുന്നു ..തന്റെ പ്രണയം ..തന്റെ പെണ്ണിനോട് ചൊല്ലും പോലെ…

കോടമഞ്ഞിൻ പുതപ്പണിഞ്ഞു വൃശ്ചികപ്പുലരി എത്തി…

വൃശ്ചികമാസത്തിലെ നനുത്ത തണുപ്പിൽ പുഴക്കരഗ്രാമം അതിമനോഹരമാണ്…

മഞ്ഞിന്റെ വെള്ളപ്പട്ടു വിരിച്ചുകിടക്കുന്നതിനാൽ അക്കര കാണാൻ പറ്റില്ല…ഇളം മഞ്ഞ നിറത്തിലെ സൂര്യാംശു ആ ജലപരപ്പിൽ തട്ടി പ്രതിഫലിക്കുന്നത് കാണാൻ നല്ല ചന്തമാണ്…

വൃശ്ചികമാസം….വ്രതാനുഷ്ഠാനത്തിന്റെയും ശരണം വിളിയുടെയും അയ്യപ്പൻപാട്ടിന്റെയും നാളുകൾ..

നാൽപതോന്നു നോമ്പ് നോറ്റു മാലയിട്ടു കെട്ടുമുറുക്കി മലചവിട്ടാൻ അയ്യപ്പന്മാർ…

എന്നും നിർമാല്യം തൊഴാൻ ശ്രീ മഹാദേവന്റെ നടക്കൽ എത്തുമായിരുന്നു..മഹാദേവന്റെ ഉപമൂർത്തിയായ ശാസ്താവിനെയും തൊഴുത് ആൽത്തറയിൽ കുറച്ചു നേരമിരുന്നു പ്രകൃതിഭംഗിയൊക്കെ ആസ്വദിച്ച ശേഷം മടക്കം..

എന്നും ഓടിപ്പിടഞ്ഞേത്തി തന്റെയൊപ്പം നിന്നു വെളുപ്പിനെ നിർമാല്യം തൊഴുന്ന..എത്ര തിരക്കിലും ക്യൂ നിന്ന് “ഭാനുമതി ,അത്തം”എന്ന പേരു പുഷ്പാഞ്ജലി രശീതിൽ ആക്കി വഴിപാട് വാങ്ങുന്ന…

ആറുമണിക്കെത്തുന്ന തന്റെ ഒറ്റചായ കുടികാർക്കായി ചായയിടാൻ കടതുറക്കാനായി അല്പം താമസിച്ചുകിട്ടുന്ന വഴിപാടുമായി തത്രപ്പാടിൽ ആഞ്ഞു സൈക്കിൾ ചവിട്ടി പോകുന്ന ശ്രീധരേട്ടനെ മറികടന്നാണ് ശ്രീ പലപ്പോഴും തിരികെ വീട്ടിലേക്കു പോകാറുണ്ടായിരുന്നത്…

ഒരു ദിവസം അമ്പലത്തിൽ വെച്ചു കണ്ടപ്പോൾ വെളുപ്പിന് വീടിന്റെ ഇടവഴിയിൽ കാത്തുനിന്നാൽ മതിയെന്നും ദർശനം കഴിഞ്ഞു തിരിച്ചുമടങ്ങുമ്പോൾ കടയിൽ ആക്കാമെന്നും ശ്രീ പറഞ്ഞപ്പോൾ ആ കണ്ണുകളിലുണ്ടായ സ്നേഹവും നന്ദിയും മറ്റൊരു ബന്ധത്തിനും വിശ്വാസത്തിനും പിറവിയെടുക്കുകയായിരുന്നു…

എല്ലാവർഷവും ശ്രീ മലക്ക് പോകാറുണ്ട്…കുഞ്ഞുന്നാളിൽ അത് അച്ഛനോടൊപ്പമായിരുന്നെങ്കിൽ പിന്നീടങ്ങോട്ട് കൂട്ടുകാർക്കോപ്പമായി..ഇപ്പൊ നാലു വർഷമായി വിദ്യചേച്ചിയുടെ ഭർത്താവ് നന്ദേട്ടനുമായാണ് പോകുന്നത്..

ഇത്തവണയും മഹാദേവന്റെ ഉപക്ഷേത്രത്തിലെ ശാസ്താനടക്കൽ നെയ്‌തേങ്ങാ നിറച്ചു കെട്ടുമുറുക്കി തേങ്ങായുടച്ചു ശരണം വിളിച്ച് അവർ യാത്രയായി…അയ്യപ്പ ദർശനത്തിനായി…

🙏“അയ്യപ്പൻ…!!!!ദേവനും ദാസനും ഒരാൾ തന്നെയാകുന്ന ദേവദാസൻ..ദേവനും അയ്യപ്പൻ..ദാസനും അയ്യപ്പൻ ..ഈശ്വരനും മനുഷ്യനും ഒന്നു തന്നെ എന്ന സങ്കല്പം വരുന്ന ഒരേയൊരു ഭഗവാൻ”🙏

അങ്ങു പർവ്വതമുകളിലിരിക്കുന്ന തങ്ങളുടെ അയ്യനെ കാണാൻ..പടി പതിനെട്ടും ചവിട്ടി സന്നിധാനത്തിൽ എത്തി ആ മഹത്പ്രഭയുടെ മുന്നിൽ കൈകൂപ്പി നിൽക്കുമ്പോൾ ശ്രീ ഒന്നേ പ്രാര്ഥിച്ചുള്ളൂ…”എത്രയും പെട്ടെന്ന് ഒരു ജോലി കരസ്ഥമാക്കി തന്റെ പെണ്ണിനെ ഒപ്പം കൂട്ടാൻ കഴിയണമെന്നു…”

ശബരിമലയിൽ നിന്നു വന്ന ശേഷം നന്ദേട്ടൻ പോയെങ്കിലും വിദ്യചേച്ചിയും നന്ദ മോളും കുറച്ചു ദിവസം കൂടി വീട്ടിൽ നിൽക്കാമെന്നു വിചാരിച്ചു..

ശ്രീയേ കണ്ടുകഴിഞ്ഞാൽ നന്ദ മോൾക്ക് പിന്നെ ആരെയും വേണ്ടാ..

“എടാ മാമാ..നമുച്ചു ബുള്ളറ്റി കറങ്ങാം” എന്നും പറഞ്ഞു ബഹളമാണ്…

അന്നും അവൾ കിടന്നു ബഹളം വെച്ചതിനെ തുടർന്ന് ശ്രീ അവളെയും വണ്ടിയിലിരുത്തി കുറച്ചു കറങ്ങി…

ഡേവിച്ചന്റെ വീട്ടിൽ പോയി കുറെ ഇരുന്ന ശേഷം തിരിച്ചു പോരാനായി പാലം കയറാൻ പോയപ്പോൾ പാലത്തിനടുത്തെ കട കണ്ട നന്ദമോൾക്കു അപ്പൊ മിഠായി വേണം..

_രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാല് _എന്നു മനസ്സിലോർത്തു ശ്രീ ബുള്ളറ്റ് കടയുടെ വാതിൽക്കൽ നിർത്തി നന്ദ മോളേയും എടുത്തു കടത്തിണ്ണയിലേക്ക് കയറി..

താഴെ കുനിഞ്ഞിരുന്നു

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story