അറിയാതെ ഒന്നും പറയാതെ – ഭാഗം 5

അറിയാതെ ഒന്നും പറയാതെ – ഭാഗം 5

നോവൽ
എഴുത്തുകാരൻ: ദീപ ജയദേവൻ

ശ്രീയുടെ കൈകൾ വിടുവിച്ചുകൊണ്ട് ഹരിശങ്കർ ഗോമതിയമ്മയുടെ മുന്നിലേക്കെത്തി അവന്റെ നോട്ടത്തെ നേരിടാനാവാതെ അവർ മുഖം കുനിച്ചു.

“അമ്മയെന്താ പറഞ്ഞതു…”
ശബ്ദം താഴ്ത്തി അവൻ തിരക്കി.

“മോനെ…അത്…അത്…അവർ നിന്ന് വിക്കി.

“ന്താ…പറഞ്ഞതെന്നല്ലേ ചോയ്ച്ചേ…”അവന്റെ അലർച്ചയിൽ എല്ലാവരും ഞെട്ടി.

“ഹരീ…നീയെന്തു ഭ്രാന്തായി കാട്ടണെ..”ശ്രീയോടിച്ചെന്നു അവനെ പിടിച്ചുലച്ചു.

“അതേടാ…അതേ…നിക്ക് ഭ്രാന്താണ്…. ഈ കുടുംബം ഇന്നീയവസ്ഥയിൽ എത്തിച്ച അവരുടെ ഓർമ തന്നെ എനിക്ക് ഭ്രാന്തു വരുത്തും .” അവൻ നിന്നു കത്തി. പിന്നെ ഗോമതിയുടെ നേരെ തിരിഞ്ഞു.

“കഴിഞ്ഞതെല്ലാം അമ്മയങ് മറന്നു അല്ലെ..?

“മോനെ….’അമ്മ…”

“മിണ്ടരുത്….അമ്മയൊരക്ഷരോം…മിണ്ടരുത്..ഉണ്ണിമോള് പോലും….”ചാരുവും ശ്രീയും വേവലതിയോടെ ഹരിയെ നോക്കി.

“ഇക്കണ്ട കാലമത്രയും ദാ.. ഇവനെ ഒന്നുമറിയിക്കാതെ നടക്കുവായിരുന്നു ഞാൻ…നെഞ്ഞുരുക്കി…ഉറക്കമില്ലാത്ത…” അരവിന്ദന്റെ നേരെ വിരൽ ചൂണ്ടി അയാൾ ഗോമതിയോട് പറഞ്ഞു.

അരവിന്ദന് ഒന്നും മനസ്സിലായില്ല.

“ഏട്ടാ…ന്തായി പറയണേ…കാര്യം ന്താച്ചാൽ പറയണുണ്ടോ” വേദനകൊണ്ട് പുളഞ്ഞു കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചു അരവിന്ദൻ. ഒന്നും മനസ്സിലാവാതെ ഇന്ദു വതിൽചാരി നിന്നു.

” മേലേ വീട്ടിൽ തൃപ്പടിയോട്ട് മഹാദേവർ എങ്ങനെയാനമ്മെ…തൃപ്പങ്ങോട്ടപ്പൻ ആയതു…ങേ….തൃപ്പടിയോട്ടപ്പൻ എങ്ങനെയാമ്മേ നാട്ടാരുടെ തൃപ്പങ്ങോട്ടപ്പൻ ആയതു…ങേ…ഈ കുടുംബത്തിന്റെ അമ്പലവും തേവരും വസ്തുവകകളും എങ്ങനെയാമ്മേ നാട്ടാരുടെ കയിൽആയതു…. ” വേദനയടക്കാനാവാതെ നെഞ്ചുതടവി ഹരി അരവിന്ദന്റെ കിടക്കയിലേക്കിരുന്നു.

“….പറയാൻ മറുപടിയൊന്നുമില്ല അമ്മക്ക് അല്ലെ…ചോദിക്കാൻ അവകാശമില്ലല്ലോ ഹരിശങ്കറിന്…അല്ലേയമ്മേ…ഓരോ തവണയും പിന്നിൽ നിന്ന് വാ പൊത്തി അരുത് മോനെ അരുത് മോനെയെന്നു പറഞ്ഞു പറഞ്ഞു അമ്മയെന്റെ നാവടക്കി…”

ഗോമതി വല്യവായിലെ നിലവിളിച്ചു.

“വല്ല്യമ്മേ… ന്തായിത്തു…ന്റെ മഹാദേവാ…ന്നെക്കൊണ്ട ഒന്നിനും ആവണില്ലല്ലോ… ന്റെ വലിയമ്മേ..കരയല്ലേ… ചരുവേടത്തി…വലിയമ്മയോടൊന്നു പറയ്യ്‌വോ…എനിക്ക് സഹിക്കണില്ലല്ലോ… ന്റെ മഹാദേവ…”അരവിന്ദൻ നെഞ്ചുപൊട്ടി കരഞ്ഞു.

ഹരിയവന്റെ മിഴികൾ തുടച്ചു “കാണുന്നുണ്ടോ അമ്മേ അമ്മയീ കരച്ചിൽ..
ഇതു കാണാതിരിക്കാൻ വേണ്ടിയ ഈക്കണ്ട കാലമത്രയും ഹരി മൗനമായത്….എന്നിട്ട് അമ്മയെന്താ ചെയ്തത്….എല്ലാത്തിന്റെയും അവകാശി…ദേ കിടക്കുന്നു..ഒരവകാശവും ഇല്ലാതെ…” അരവിന്ദന്റെ നേരെ കൈ ചൂണ്ടി അതു പറയുമ്പോഴേക്കും ഹരിയുടെ ഒച്ച ചിലമ്പിച്ചു പോയി.

” ഹരീ…പോട്ടെടാ.. ഒന്നും പറയല്ലേ…പഴയതൊക്കെ ആവർത്തിക്കാൻ ഇടയാക്കല്ലേടാ..”ശ്രീകാന്ത് അവന്റെ അരികിൽ ചെന്നവന്റെ ചുമലിൽ കൈയമർത്തി.

“ഇല്ല ശ്രീ…ഞാനായിട്ട് ഒന്നിനും മുതിരില്ല…പക്ഷെ…ഒന്നും തീർന്നിട്ടില്ല…അവർ വരുന്നുണ്ട്…ഹരിശങ്കറിന്റെയും അരവിന്ദന്റെയും വീഴ്ച കാണാൻ..”ഹരി പറഞ്ഞു നിർത്തിയതും ഗോമതി ഒരു ഞെട്ടലോടെ അവനെ നോക്കി .

“ഹരീ…”

“അതേ ശ്രീ…അവരായിരുന്നു വിളിച്ചത്….ചന്ദ്രോത്തു മൃദുല….അരവിന്ദന്റെ ഇളയമ്മ….ഇനിയെന്റെ അരവിന്ദന്റെ ജീവനാണ് അവർക്ക് വേണ്ടതെങ്കിൽ … വിടില്ല ഞാനവരെ…തെക്കേപ്പാട്ടെ കുളത്തിൽ വെള്ളം ഇനിയും ബാക്കിയുണ്ട്…” ഹരി കടപ്പല്ലു ഞെരിച്ചു. ശ്രീ പെട്ടന്ന് ഹരിയുടെ വാപൊത്തി അരുതെന്ന് തലയിളക്കി. ശ്രീയുടെ കയ്യെടുത്തു മാറ്റി സാവകാശം ഹരി കോണിയിറങ്ങി..പിന്നാലെ ശ്രീകാന്തും.

കുറച്ചുനേരം മൗനമായി കടന്നു പോയി ഇന്ദു എല്ലാവരുടെയും മുഖത്തു മാറിമാറി നോക്കി. ഗോമതി വിങ്ങിക്കരഞ്ഞുകൊണ്ട് ഉണ്ണിക്കുട്ടനേം ചേർത്തുപിടിച്ചു ഹരിപോയ പുറകയിറങ്ങി. ചാരുലത അരവിന്ദനെ ഒന്നു നോക്കിയിട്ട് അമ്മുക്കുട്ടിയെ എടുത്തു ഒരു നിമിഷം ഇന്ദുവിനെ വിളിക്കണോ വേണ്ടയോ എന്നാലോചിച്ചു നിന്നിട്ട് മുറിവിട്ടുപോയി.

മുറിയിൽ വീണ്ടും ഇന്ദുവും അരവിന്ദനും തനിച്ചായി. എന്തു പറയണമെന്ന് അവൾക്കൊരു പിടിയും കിട്ടിയില്ല.

തൊട്ടുമുൻപ് മുറിയിൽ നടന്നതൊക്കെ അവളെ വല്ലാതെ പേടിപ്പിച്ചിരുന്നു. മെല്ലെയവൾ വാതിൽക്കൽ നിന്നു അരവിന്ദന്റെ അടുത്തേക്ക് ചെന്നു.

“അരവിന്ദാ…ന്താ ഇതൊക്കെ… ആരാ അവരൊക്കെ…ഹരിയേട്ടൻ പറഞ്ഞതു…എനിക്കിതൊന്നും….” എന്തുകൊണ്ടോ അവൾക്ക് പെട്ടന്ന് കരച്ചിൽ വന്നു.

“ഏയ്…ഇന്ദു ..ന്തായിതു…താൻ കാരയ്യാ…വേണ്ടട്ടോ….”

“സോറി അരവിന്ദാ…സോറി… പെട്ടന്നെനിക്ക് സിദ്ധുനെ ഓർമ്മ വന്നു.” മുഖം അമർത്തി തുടച്ചവൾ അരവിന്ദന്റെ കട്ടിലിനരുകിൽ ഇരുന്നു.

അരവിന്ദൻ അവളെ നോക്കി വേദനയമർത്തി പുഞ്ചിരിച്ചു.

“ഇന്ദു പൊക്കോളൂ….ഞാനൊന്നു കിടക്കട്ടെ…”മറ്റൊന്നും പറയാതെ അവൻ കണ്ണുകളടച്ചു.

ഇനിയെന്തു ചെയ്യണമെന്ന് അറിയാതെ അങ്ങിങ് നോക്കിയൊന്നു നിന്നിട്ട് ഇന്ദു പുറത്തിറങ്ങി വാതിൽ ചാരി.

ഇന്ദുവിറങ്ങി ചെല്ലുമ്പോൾ ശ്രീകാന്തും ചാരുവും കുഞ്ഞുമായി പോകാൻ നിക്കുവായിരുന്നു. വല്ലാത്തൊരു നിശബ്ദത അവിടെ താളം കെട്ടിനിന്നു.

മൗനമായി ഓരോ നോട്ടം കൈമാറി ശ്രീകാന്ത് അവരുമായി മുറ്റത്തേക്കിറങ്ങി.

******** ********** ******
ആ രാത്രി അങ്ങനെ കടന്നുപോയി .

പിറ്റേന്നുരാവിലെ,

“ഇന്ദു ചേച്ചി…ഇന്ദുചേച്ചി….” അമൃതയുടെ സ്വരവും തുടരെ വാതിലിൽ മുട്ടുന്ന ശബ്ദവും കേട്ടാണ് ഇന്ദു ഉറക്കത്തിൽ നിന്നുമുണർന്നത്. കണ്ണുഞെരടി എഴുന്നേറ്റുചെന്നു വാതിൽ തുറന്നപ്പോ മുന്നിൽ ചയക്കപ്പുമായി അമൃത നിൽക്കുന്നു.

“ആ അമൃത… കേറിവാ… ഇതെന്താ..ഇന്ന് കോളേജിൽ പോകണ്ട..?

” ഇല്ല ചേച്ചി….ഇന്നലെ കോളേജിൽ വല്ല്യ തല്ലും ബഹളവുമൊക്കെ ആരുന്നേ…രണ്ടുമൂന്നു ദിവസത്തേക്ക് നി കോളേജ് ഉണ്ടാവുന്ന് തോന്നണില്യ..” ചയക്കപ്പ് അവൾക്ക് നേരെ നീട്ടിക്കൊണ്ട് അമൃത പറഞ്ഞു.

“ഞാനൊന്നു ഫ്രഷ് ആയി വരട്ടെ കേട്ടോ” കപ്പ് വാങ്ങി മേശമേൽ വച്ച് അവളോട് പറഞ്ഞുകൊണ്ട് ഇന്ദു ബാത്റൂമിലേക്ക് പോകാൻ തിരിഞ്ഞു.

“ഇന്ദു ചേച്ചി നമുക്ക് അമ്പലത്തിലൂടെ പോകാം ..മ്മ്..?”

“നേരം പോയില്ലേ..”

“ഇല്ല ചേച്ചി , എട്ടുമണി ആവുന്നേയുള്ളൂ”

“ശെരി ..ന്നാൽ നിക്കു ഞാനൊന്നു കുളിച്ചു റെഡി ആയി വരട്ടെ..”അലമാരയിൽ നിന്നും ഡ്രസ് എടുത്തുകൊണ്ട് അവൾ തിരിഞ്ഞു .

“വേഗന്നു വരണേ..ഞാൻ താഴെ ഉണ്ടാവുട്ടോ….” അമൃത വിളിച്ചു പറഞ്ഞു താഴേക്കു പോയി.

പടിപ്പുര പിന്നിട്ട വഴിയിലിറങ്ങി അമ്പലത്തിലേക്ക് നടക്കുമ്പോളാണ് അമൃത ചോദിച്ചത്.

“ന്താ ചേച്ചി അരവിന്ദേട്ടന് പറ്റിയത്. ” ഇന്ദു അവളുടെ മുഖത്തേക്ക് നോട്ടമേറിഞ്ഞു.
ന്നിട്ട് നടന്ന സംഭവം മുഴുവൻ പറഞ്ഞു.

എങ്ങലടിച്ചു കരഞ്ഞുകൊണ്ട് അവളതു മുഴുവൻ കേട്ടു.

‘സരല്ല്യ കുട്ടി.. കുറച്ചു ദിവസം കഴിയുമ്പോ ഒക്കെ ഭേദാകും” ഇന്ദു അവളെ ആശ്വസിപ്പിച്ചു. അവളതിനു മറുപടി ഒന്നും പറഞ്ഞില്ല.

അല്പനേരം രണ്ടാളും പരസ്പരം ഒന്നും മിണ്ടിയില്ല .

“ആരാ അമൃത ഈ മൃദുല. അരവിന്ദന്റെ ആരാ അവർ.” ഇന്ദു പെട്ടന്ന് ചോദിച്ചു.

“അത്…ചേച്ചി….അരവിന്ദേട്ടന്റെ അച്ഛന്റെ രണ്ടാംഭാര്യയാണ്…അരവിന്ദേട്ടന്റെ ഇളയമ്മ.”

“മ്മ്….ന്താ അവർ തമ്മിൽ പ്രശ്‌നം..”

“അത്ര കൃത്യയിട്ടൊന്നും നിക്കറിഞ്ഞൂടാ…പക്ഷെ…അവരെ ഹരിയേട്ടൻ ഇവിടെ അടുപ്പിക്കൂല്ല… അരവിന്ദേട്ടന്റെ ‘അമ്മ മരിക്കണ സമയത്തു കുറച്ചീസം അവരവിടെ ഉണ്ടാരുന്നു എന്നൊക്കെയ ന്റെ’അമ്മ പറഞ്ഞു കേട്ടിട്ടുള്ളത്… പിന്നെ ഈ കാണുന്ന സ്ഥലോക്കെ അരവിന്ദേട്ടൻറേം ഹരിയേട്ടൻറെമൊക്കെ ആയിരുന്നെ…”വഴിയുടെ ഇരുവശവും പാടവുമൊക്കെ ചൂണ്ടിക്കാണിച്ചു അവൾ.

“”അരവിന്ദന്റെ ‘അമ്മ എങ്ങനെയാ മരിച്ചത്….”

“അതു…തെക്കേപ്പാട്ടെ..കുളത്തിൽ മുങ്ങി മരിച്ചൂന്നാ പറഞ്ഞു കെട്ടിരിക്കുന്നെ.”

“മ്മ്…അപ്പൊ ഈ ഉണ്ണിമോള് ആരാ….”

“അതു…അരവിന്ദേട്ടന്റെ അനുജത്തിയാ…ആ ഇളയമ്മേടെ മാത്രം മോളാണെന്നും അതല്ല അരവിന്ദേട്ടന്റെ അച്ഛന്റെ മോളാണെന്നും ഒക്കെ പറഞ്ഞു കേട്ടിട്ടുണ്ട്…ശെരിക്കും ന്തന്നെന്നു നിക്ക് വല്ല്യ നിശ്ചയം ഇല്ല്യാ ചേച്ചി”.

“മ്മ്..”

നടന്നുനടന്ന് അവർ അമ്പലത്തിൽ എത്തി. ഇന്ദു ഗോപുരവാതിലിന്റെ മുകളിലേക്ക് നോക്കി അവിടെ ‘തൃപ്പങ്ങോട്ട് മഹാദേവ ക്ഷേത്രം ‘എന്നെഴുതി വച്ചിട്ടുണ്ടായിരുന്നു .

അവളൊരുനിമിഷം അങ്ങനെ തന്നെ നിന്നു. അവളുടെ നോട്ടം കണ്ട അമൃതയും നോക്കി.

“എന്താ ചേച്ചി…”

“ഈ പേര്…”

“അരവിന്ദേട്ടന്റെ വീട്ടുപേരാണ് ചേച്ചി…ഈ അമ്പലവും ആ കാണുന്ന ആയിരപ്പറ പാടവും ഒക്കെ അവരുടെ ആയിരുന്നു..അവരുടെ മുത്തച്ഛൻ ഇവിടുത്തെ ഒരു ജന്മി ആയിരുന്നു.”

ഇന്ദു വിസ്മയിച്ചു അവളെ നോക്കി.

“പിന്നെ ഹരിയേട്ട്ൻറേം അരവിന്ദേട്ടൻറേം അച്ഛന്മാരുടെ കാലമായപ്പോഴേക്കും എല്ലാം ഇല്ലാണ്ടായി. ദാ ആ കാണുന്ന വീടും അവിടെ കുറച്ചു സ്ഥാലവും ഒക്കെ ഉള്ളു ഇപ്പോ മിച്ചം…

“എങ്ങനെയാണ് ഇതൊക്കെ നഷ്ടപ്പെട്ടത്.”

“അതറിയില്ല്യ ചേച്ചി.” അവർ അമ്പലത്തിലേക്ക് കേറി.

“വാ ചേച്ചി” ഇന്ദുവിന്റെ കൈപിടിച്ചു വഴിപാട് കൗണ്ടറിന് നേരെ നടന്നു അമൃത.

ഇന്ദുവിനെ ഒന്നു നോക്കിയിട്ട് അമൃത പേരും നാളും പറഞ്ഞുകൊടുത്തു.

“അരവിന്ദൻ, മകയിരം…ശിവന് ഒരു ധാര ഒരു പുറകുവിളക്ക്” ഇന്ദു വിടർന്ന മിഴികളോടെ അവളെ നോക്കി.

“പിന്നെ ഇന്ദുമിത്ര…നക്ഷത്രം… അവൾ വിരൽകടിച്ചു ഇന്ദുവിനെ നോക്കി….’ആയില്യം’ …ഒരു പുഞ്ചിരിയോടെ ഇന്ദു പൂർത്തിയാക്കി.”

“എന്താ വേണ്ടത് വഴിപാട് “കൗണ്ടറിൽ നിന്നിരുന്നയാൾ വിളിച്ചു ചോദിച്ചു.

“അതു തന്നെ മതി…”അവൾ മറുപടി നൽകി.

“അമൃതക്ക് വഴിപാട് ഒന്നും വേണ്ട” ഇന്ദുവിന്റെ ചോദ്യത്തിന് വിഷാദത്തിലൊന്നു ചിരിച്ചിട്ട് വേണ്ട എന്നവൾ തലയിളക്കി.

രസീതും വാങ്ങി അകത്തേക്ക് നടക്കുമ്പോൾ ഇന്ദു അവളെ ശ്രദ്ധിച്ചു. അവളുടെ മുഖത്തു വിഷാദം നിഴലിച്ചിരുന്നു.

പ്രാർത്ഥിച്ചു നിക്കുമ്പോ അമൃത ഏങ്ങിയെങ്ങി കരഞ്ഞു. ‘മഹാദേവാ… ന്റെ കണ്ണുനീര് കൊണ്ടാണോ നീ അരവിന്ദേട്ടനോട് ഇങ്ങനെ ചെയ്തത്…വേണ്ടിയിരുന്നില്ല ന്റെ തേവരെ…വേഗം പാവത്തിന് സുഖാക്കണേ…’ അവളുടെ മിഴികൾക്കിടയിലൂടെ കണ്ണുനീരൊഴുകിയിറങ്ങി. കണ്ടുനിന്ന ഇന്ദുവിന് അവളുടെ മാനസിക നില ബോധ്യമാകുന്നുണ്ടാരുന്നു.

അരവിന്ദനോട് അമൃതയെക്കുറിച്ചു പറയണം എന്ന് മനസ്സിലോർത്തു അവളുടെ അരിൽകിൽ നിശബ്ദമായി നിന്നു പ്രാർത്ഥിച്ചു ഇന്ദു. അവളുടെ ഉള്ളിൽ സിദ്ധുവിന്റെ മുഖം തെളിഞ്ഞു വന്നു.

തിരികെ വീട്ടിലെത്തി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ചാരുലത നിശ്ശബ്ദയായിരുന്നു.

അവളെ ശ്രദ്ധിച്ചുകൊണ്ട് ഇന്ദു കഴിച്ചുകൊണ്ടിരുന്നു. അമൃതയും നിശ്ശബ്ദയാണല്ലോ എന്നോർത്തു ഇന്ദു ചാരുവിന്റെ നേരെ തിരിഞ്ഞിരുന്നു.

“ചേച്ചി…എന്താണ് യഥാർത്ഥത്തിൽ ഹരിയേട്ടന്റെ പ്രശ്നം. ”

“അതു മോളെ…അവിടെ

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story