നിനക്കായ്‌ : ഭാഗം 9

നിനക്കായ്‌ : ഭാഗം 9

നോവൽ
****
എഴുത്തുകാരി: ശ്രീകുട്ടി

” ആഹ് അമ്മേ ”
ഉറങ്ങിക്കിടന്ന അനഘയിൽ നിന്നുമൊരു നിലവിളി ഉയർന്നു. സ്റ്റെയർകേസ് കയറി മുകളിലേക്ക് വരികയായിരുന്ന വിമല ഓടി മുറിയിലേക്ക് വരുമ്പോൾ ബെഡിലിരുന്ന് അടിവയറ്റിൽ കൈകളമർത്തിപ്പിടിച്ച് നിലവിളിക്കുകയായിരുന്നു അനഘ.

” അയ്യോ മോളേ എന്താ എന്തുപറ്റി ? ”
ബെഡിലേക്ക് വന്നിരുന്ന് അവളെ ചേർത്ത് പിടിച്ചുകൊണ്ട് വിമല ചോദിച്ചു.

” എനിക്ക് വയ്യമ്മേ വയറ് വേദനിക്കുന്നു. അടിവയറ്റിലെന്തോ കൊളുത്തി വലിക്കുന്നപോലെ ”

വിമലയുടെ കൈകളിൽ അമർത്തിപ്പിടിച്ച് കൊണ്ട് അനഘ പറഞ്ഞു. കണ്ണീരാൽ അവളുടെ മുഖം നനഞ്ഞിരുന്നു. വിമലയുടെ മുഖത്തും പരിഭ്രമം നിഴലിച്ചിരുന്നു.

” ചേട്ടാ ഒന്നോടി വാ ”

വിമലയുടെ നിലവിളി കേട്ട് വിശ്വനാഥൻ സ്റ്റെപ്പ് കയറി മുകളിലേക്ക് ഓടി.

” എന്താ എന്തുപറ്റി ? ”

കിതച്ചുകൊണ്ട് മുറിയുടെ മുന്നിലെത്തി അകത്തേക്ക് നോക്കി അയാൾ ചോദിച്ചു.

” മോൾക്ക് പെയിൻ തുടങ്ങിയെന്ന് തോന്നുന്നു. വേഗം ഹോസ്പിറ്റലിൽ കൊണ്ട് പോകണം ”

കരച്ചിലിന്റെ വക്കോളമെത്തിയ സ്വരത്തിൽ വിമല പറഞ്ഞു. അനഘയുമായി ട്രാഫിക്കിനെ വകവയ്ക്കാതെ കാർ മുന്നോട്ട് നീങ്ങുമ്പോഴും അവളിൽ നിന്നും ദയനീയമായ നിലവിളികൾ ഉയർന്നുകൊണ്ടിരുന്നു. ഹോസ്പിറ്റൽ ക്യാഷ്വാലിറ്റിക്ക് മുന്നിലേക്ക് കാർ പ്രവേശിക്കുമ്പോഴേക്കും സ്ട്രക്ചറുമായി കാത്തുനിന്നിരുന്നവർ അനഘയുമായി അകത്തേക്ക് ഓടി.

ഓഫീസിൽ നിന്നും ഇറങ്ങാൻ തുടങ്ങുമ്പോഴാണ് അജയ്യുടെ ഫോൺ റിങ് ചെയ്തത്. ഡിസ്പ്ലേയിൽ തെളിഞ്ഞ വിശ്വനാഥന്റെ പേര് കണ്ട് അവൻ പെട്ടന്ന് ഫോൺ എടുത്ത് ചെവിയിൽ ചേർത്തു.

” എന്താ അച്ഛാ …? ”

” മോനേ അനഘ മോൾക്ക് പെട്ടന്ന് പെയിൻ വന്നു. ഇപ്പൊ സിറ്റി ഹോസ്പിറ്റലിൽ ആണ് ”

അവന്റെ ചോദ്യത്തിന് മറുപടിയായി മറുവശത്ത് നിന്നും വിശ്വനാഥന്റെ പരിഭ്രമം കൊണ്ട് വിറയ്ക്കുന്ന സ്വരം കേട്ടു.

” ഞാനിപ്പോ വരാം അച്ഛാ ”

പറഞ്ഞുകൊണ്ട് മറുപടിക്ക് കാത്തുനിൽക്കാതെ അവൻ ഫോൺ കട്ട്‌ ചെയ്ത് ധൃതിയിൽ കാറിൽ കയറി സ്റ്റാർട്ട്‌ ചെയ്തു. ഡ്രൈവ് ചെയ്യുമ്പോഴും അനഘയുടെ ഓർമ്മയിൽ അവന്റെ ശരീരം വിറച്ചു. അവന്റെ നെറ്റിയിലൂടെ വിയർപ്പ് ചാലിട്ടൊഴുകി.

” അച്ഛാ അവൾക്കിപ്പോ…. ”

ഓപറേഷൻ തിയേറ്ററിന്റെ മുന്നിലേക്ക് ഓടിയെത്തിക്കൊണ്ട് വിശ്വനാഥന്റെ നേരെയുള്ള അജയ്യുടെ ചോദ്യം മുഴുമിപ്പിക്കും മുന്നേ വാതിൽ തുറക്കപ്പെട്ടു.

” അനഘയുടെ ആരുണ്ട് ? ”

പുറത്തേക്ക് വന്ന നേഴ്സിന്റെ ചോദ്യം കേട്ട് അജയ്യും വിശ്വനാഥനും അങ്ങോട്ട് ചെന്നു.

” ഹസ്ബൻഡ് ആണോ ? ”

ആകാംഷയും വെപ്രാളവും നിറഞ്ഞ അജയ്യുടെ മുഖത്തേക്ക് നോക്കി അവർ ചോദിച്ചു.

” അതേ ”

വിറയ്ക്കുന്ന സ്വരത്തിൽ അവൻ പറഞ്ഞു.

” അനഘയുടെ ഡെലിവറി കുറച്ച് കോംപ്ലിക്കേറ്റഡാണ്. സിസേറിയൻ വേണ്ടി വരും. ഈ പേപ്പറിൽ ഒന്നൊപ്പിട്ടേക്കൂ ”

കുറേ പേപ്പറുകളും ഒരു പേനയും അവന്റെ കയ്യിലേക്ക് വച്ച് കൊടുത്തുകൊണ്ട് നേഴ്സ് പറഞ്ഞു.

” എന്റെ മഹാദേവാ… എന്റെ കുഞ്ഞുങ്ങളേ തിരിച്ചുതരണേ ”

അത് കേട്ടതും കണ്ണീരോടെയുള്ള വിമലയുടെ സ്വരം അജയ്ടെ കാതിൽ വന്നലച്ചു. ഓപ്പറേഷന് സമ്മതിച്ചു കൊണ്ടുള്ള സമ്മതപത്രത്തിൽ ഒപ്പ് വയ്ക്കുമ്പോൾ എന്തുകൊണ്ടോ അവന്റെ കൈകൾ വിറച്ചിരുന്നു. വീണ്ടും ഓപറേഷൻ തിയേറ്ററിന്റെ വാതിലടഞ്ഞു. സമയം ഒച്ചിനെപ്പോലെ ഇഴഞ്ഞു നീങ്ങി. എല്ലാവരും പ്രാർത്ഥനയോടെ കാത്തിരുന്നു.

മണിക്കൂറുകൾക്ക് ശേഷം ഓപ്പറേഷൻ തിയേറ്ററിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് എല്ലാവരും ആകാംഷയോടെ അങ്ങോട്ട്‌ നോക്കി. നിറപുഞ്ചിരിയോടെ പുറത്തേക്ക് വന്ന നഴ്സിന്റെ കയ്യിലിരുന്ന വെള്ളത്തുണിയിൽ പൊതിഞ്ഞ ചോരക്കുഞ്ഞിനെ അജയ്ടെ കയ്യിലേക്ക് വച്ച് കൊടുക്കുമ്പോൾ ചിരിയോടെ അവർ പറഞ്ഞു..

” പെൺകുട്ടിയാണ് ”

എല്ലാവരിലും പുഞ്ചിരി നിറഞ്ഞുനിന്നു. ഇളം റോസ് നിറത്തിലുള്ള ആ പിഞ്ചു കാൽപാദങ്ങളിൽ ചുണ്ട് ചേർക്കുമ്പോൾ അജയ്ടെ കണ്ണുകളിൽ നീർപൊടിഞ്ഞിരുന്നു.

” സിസ്റ്റർ അനഘയ്ക്ക്…. ”

കുഞ്ഞിനെ ഗീതയുടെ കയ്യിലേക്ക് കൊടുത്തുകൊണ്ട് അജയ് ചോദിച്ചു.

” കുഴപ്പമൊന്നുമില്ല വാർഡിലേക്ക് മാറ്റുമ്പോൾ കാണാം. ”

ചിരിയോടെ പറഞ്ഞുകൊണ്ട് അവർ വീണ്ടും അകത്തേക്ക് കയറിപ്പോയി.

” അജിത്തേട്ടൻ വന്നിട്ടൊരുപാട് നേരമായോ ? ”

ഓഫീസ് ഗേറ്റ് കടന്ന് വീണയ്ക്കൊപ്പം പുറത്തേക്ക് വന്ന അഭിരാമി അജിത്തിനടുത്തേക്ക് വന്നുകൊണ്ട് ചോദിച്ചു.

” കുറച്ചുനേരമായി ”

ബൈക്ക് സ്റ്റാർട്ട്‌ ചെയ്തുകൊണ്ട്

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story