നിലാവിനായ് : ഭാഗം 2

നിലാവിനായ് : ഭാഗം 2

നോവൽ
****
എഴുത്തുകാരി: സേഷ്മ ധനേഷ്‌

“ദേവ്നി…. come to my office now…” ദേവ്നി തന്റെ കയ്യിലെ പ്രോജക്ട് മുറുകെ പിടിച്ചു..
പ്രിൻസിപ്പിൾ രവീന്ദ്രൻ സർ കാബിൻ തുറന്നു അകത്തേക്ക് കടന്നു ഒപ്പം മാധവ് മേനോനും പുറകെ ജീവനും. ജീവൻ ഡോറിൽ പിടിച്ചു ദേവ്നിയെ ഒന്നു തിരിഞ്ഞു നോക്കി… “ഇയാളിപ്പോ നോക്കി പേടിപ്പിച്ചിട്ടു ഒരു കാര്യവുമില്ല… ഈ ദേവ്നി ഇങ്ങനെ തന്നെയാ…” മനസിൽ പറഞ്ഞുകൊണ്ട് ജീവനുനേരെ ചുണ്ട് കോട്ടി… ദേവ്നിയും അകത്തേക്ക് കടന്നു.

“ദേവ്നി… എന്തൊക്കെയാണ് താൻ ഇവിടെ കാണിച്ചത്. ഒരു യുവാവിനെ ഇത്രക്കും ക്രൂരമായി ക്ഷതമേൽപ്പിക്കാൻ എന്താ കാരണം. ഇതു അവസാന വർഷവും ഇനി എഴുതാൻ പോകുന്നത് അവസാന പരീക്ഷയും ആണെന്നുള്ള ബോധമുണ്ടോ കുട്ടിക്ക്… താൻ ഇപ്പൊ ചെയ്തതിൽ അവൻ തനിക്കെതിരെ കംപ്ലൈൻറ് തന്നാൽ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല….” രവീന്ദ്രൻ സർ വളരെ ഗൗരവത്തിലാണ്… ദേവ്നി അപ്പോഴും തല നിവർത്തി പിടിച്ചു തന്നെ അവരെ അഭിമുഗീകരിച്ചു നിന്നു.

“തന്റെ നിൽപ്പിൽ പോലും അഹങ്കാരമാണല്ലോ കുട്ടി” അവളുടെ കൂസലില്ലായ്മ കണ്ടു രവീന്ദ്രൻ സാറിനു ദേഷ്യം തലക്ക് മുകളിൽ പുകയുന്നുണ്ടായിരുന്നു.

“എന്റെ തല കുനിയാൻ മാത്രം തെറ്റു ഞാൻ ചെയ്തിട്ടില്ല. സത്യവും ശരിയും എന്റെ ഭാഗത്തു ഉള്ളിടത്തോളം ഒന്നിനെയും ഭയക്കേണ്ട കാര്യമില്ല സർ. സാർ ഇപ്പൊ പറഞ്ഞ കംപ്ലൈൻറ് പോലും എനിക്ക് ഒരു പ്രശ്നമല്ല” അവളുടെ ശൗര്യമേറിയ വാക്കുകൾ കേട്ടു രവീന്ദ്രൻ സർ കസേരയിലേക്ക് ഒന്നുകൂടെ ചാരി ഇരുന്നു… അവളെ രൂക്ഷമായി നോക്കി…

“ഇതിന്റെ പ്രഘ്യാതം തന്റെ പ്രോജക്ട് റീജക്ടു ചെയ്തു കൊണ്ടായാലോ” ഒരു വിജയീ ഭാവമായിരുന്നു ആ സമയം അയാൾക്ക്.

“എന്റെ ഭാഗം കേൾക്കാതെ നിങ്ങൾ അങ്ങനെയൊരു തീരുമാനം എടുത്താൽ എനിക്കൊന്നുമില്ല… റീജക്ടു ചെയ്‌തോളൂ…” അതും പറഞ്ഞു അവൾ മേലെ കറങ്ങുന്ന ഫാനിന്റെ സ്പീഡ് നോക്കി നിന്നു… മാധവ് മേനോൻ തല കുമ്പിട്ടിരുന്നു… തന്റെ ചുണ്ടിലൂറിയ ചിരി മറയ്ക്കാനായിരുന്നു അതു.

“നീയെന്താ മെപ്പോട്ടു നോക്കി നിൽക്കുന്നെ” പരമാവധി ദേഷ്യത്തിൽ തന്നെയായിരുന്നു രവീന്ദ്രൻ സർ.

“അല്ല ഇത്ര സ്പീഡിൽ കറങ്ങിയിട്ടും വല്ലാത്ത ചൂട്… സഹിക്കുന്നില്ല” ദേവ്നി പറഞ്ഞു കൊണ്ടു തന്നെ തന്റെ കൈ പത്തി വിശറി ആക്കിയിരുന്നു.

അവളുടെ കൂസലില്ലായ്മ കണ്ടു ജീവനും ചിരി കടിച്ചു പിടിച്ചു നിന്നു. മാധവ് മേനോൻ അവളെയൊന്നു നോക്കി. ആ നിമിഷം അവളുടെ കണ്ണുമയാളിൽ പതിഞ്ഞു… മാധവ് മേനോന്റെ കണ്ണുകളിൽ വാത്സല്യത്തിനു പകരം ഒരു കുറ്റബോധമോ മറ്റോ ആയിരുന്നെന്ന് അവൾക്കു തോന്നി… തോന്നൽ അല്ലലോ… ഒരുതരത്തിൽ അതൊരു സത്യമല്ലേ… കണ്ണുകൾ തുളുമ്പി നിൽക്കുമെന്ന് തോന്നിയ നിമിഷം അവൾ തല വെട്ടിച്ചു നോട്ടം രവീന്ദ്രൻ സാറിലേക്ക് തിരിച്ചു. ഒരിക്കലും കണ്ണുനീർ കാണിച്ചു പോലും ഞാൻ തോൽക്കില്ലെന്നൊരു വാശി അവളിലുണ്ടായിരുന്നു.

“ഇന്നലെ ആയിരുന്നല്ലോ പ്രോജക്ട് സബ്മിഷൻ അവസാന ദിവസം… എന്തേ കണ്ടില്ല… ഈ ഒരൊറ്റ കാരണം മതി ഇതു റീജക്ടു ചെയ്യാൻ” രവീന്ദ്രൻ സാറും കുഞ്ഞി കുട്ടികളെ പോലെ വാശിയോടെ പറഞ്ഞു…

“അയ്യോ.. റീജ്ക്ഷൻ എന്നൊക്കെ പറഞ്ഞു അങ്ങു കൊതിപ്പിക്കല്ലേ സാറേ… ഞാൻ ഇന്ന് ഇവിടെ വന്നിട്ടുണ്ടെങ്കി പ്രോജക്ട് സബ്മിറ്റ് ചെയ്തിട്ടെ പോകൂ…. ഒരാളും അതു റീജക്ടു ചെയ്യാൻ പോകുന്നില്ല”…

“എന്നെ വെല്ലുവിളിക്കുവാണോ… നിനക്ക് അറിയില്ലേ എന്റെ പൊസിഷൻ… ഞാൻ വിചാരിച്ചാൽ…” രവീന്ദ്രൻ സാറിനെ പറയാൻ സമ്മതിക്കാതെ ദേവ്നി ഇടയിൽ കയറി…

“സാർ വിചാരിക്കില്ലലോ… അങ്ങനെ വിചാരിച്ചാൽ കോളേജിന് നഷ്ടമാകുന്നത് ആദ്യ ഫർസ്റ്റ് റാങ്ക് അല്ലെ… സാർ പ്രിൻസി ആയിരിക്കുന്ന കോളേജിൽ ഫർസ്റ്റ് റാങ്ക്… ടോപ്പ് സ്കോർ ഇതൊക്കെ ഒരു സ്വപ്നം അല്ലെ… സാർ ഇപ്പൊ ആ സ്വപ്നത്തിന്റെ പടി വാതിലിൽ നിൽക്കുവല്ലേ… അതു സാർ തന്നെ നശിപ്പിക്കുമെന്ന് തോന്നുന്നില്ല” ദേവ്നി പറഞ്ഞു കൊണ്ടു കണ്ണുകൾ കുരുക്കി രവീന്ദ്രൻസാറിനെ നോക്കി…

“ഡി..ഡി കാന്താരി… മോളെ… അപ്പൊ ഞാൻ ഉറപ്പിക്കട്ടെ ഒരു റാങ്ക്”

“ആഹാ… അപ്പൊ സാറിനു എന്റെ പ്രോജക്ട് റീജെക്ട ചെയ്യേണ്ടേ”

“ഞാൻ തലപ്പത്തു ഇരിക്കുമ്പോ ഒരു റാങ്ക് വെറുതെ കളയുന്നതെന്തിനാ… പിന്നെ ഇന്ന് അശ്വിനോട് ചെയ്തത്… നീ ചുമ്മാ അവനെ അങ്ങനെ ചെയ്യില്ലെന്ന് അറിയാം… എങ്കിലും അവരുടെ ഭാഗത്തു നിന്നു എന്തെങ്കിലും പരാതി കിട്ടും മുന്നേ നീ ഒരു പരാതി അവനെതിരെ എഴുതി തന്നെക്കു… ബാക്കി ഞാൻ നോക്കിക്കോളാം. അതു പറയാനാണ് ഇങ്ങോട്ട് വിളിപ്പിച്ചത്”. രവീന്ദ്രൻ സാറിന്റെ മറുപടിയിൽ പൂർണ്ണ തൃപ്തയായി ദേവ്നി. അയാൾക്കൊരു നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചു കൊണ്ടു അവിടെയിരുന്നു കൊണ്ടു തന്നെ അവൾ പരാതി എഴുതാൻ തുടങ്ങി.

“എന്താ ദേവു പ്രോജക്ട് അത്ര ബുദ്ധിമുട്ടു ഉള്ളതായിരുന്നോ… ഇത്രയും ലേറ്റ് ആയി സബ്മിറ്റ് ചെയ്യാൻ… എല്ലാ കാര്യത്തിലും ഒരു വിധം കൃത്യ സമയം പാലിക്കുന്നതാണല്ലോ നീയ്” ദേവ്നി തലയുയർത്തി നോക്കാതെ പരാതി എഴുതി കൊണ്ടിരിക്കുന്നതിനിടയിൽ തന്നെ അവൾ മറുപടി പറഞ്ഞു തുടങ്ങി.

“എന്റെ ബാക് ഗ്രൗണ്ട് എന്താണെന്ന് സാറിനു നന്നായി അറിയാമല്ലോ. ഞാൻ എവിടെയാണ് താമസിക്കുന്നതെന്നും മറ്റും… സ്വന്തമായി ഒരു ലാപ് ടോപ്പ് അല്ലെങ്കി ഒരു കമ്പ്യൂട്ടർ സിസ്റ്റം ഒന്നുമില്ല. കോളേജിലെ സിസ്റ്റം പിന്നെ കഫെ അങ്ങനെയൊക്കെ അഡ്ജസ്റ് ചെയ്ത ഞാൻ ഇതൊന്നു തീർത്തതു… അതുകൊണ്ടു പറഞ്ഞതിലും ഒരു 24 മണിക്കൂർ താമസിച്ചു പോയി. മനഃപൂർവ്വമല്ലലോ സാർ… ഒന്നു ക്ഷമിക്കൂ” അപ്പോഴേക്കും അവൾ പരാതി എഴുതി തീർത്തു ഒപ്പിട്ടു കൊടുത്തു കൊണ്ടു നിറഞ്ഞ ചിരിയോടെ അവൾ പുറത്തേക്കു ഇറങ്ങി.

“തണൽ വീട്ടിൽ സിസ്റ്റം ഇല്ല അല്ലെ…”

“ഞാൻ അതു വിട്ടുപോയി രവീന്ദ്ര… ഇന്ന് തന്നെ അതു സെറ്റ് ചെയ്യാം… ലാപ് ടോപ്പ് പുതിയത് ഇപ്പൊ തന്നെ സെറ്റ് ചെയ്യാം” മാധവ് മേനോൻ ഒരു ക്ഷമാപണം പോലെ പറഞ്ഞു നിർത്തി ജീവന് നേരെ നോക്കി. ആ നോട്ടത്തിൽ ജീവനറിയാം തനിക്ക് നേരെ പറഞ്ഞ ആജ്ഞ.

“അവിടെ… അവിടെ ഒരു ലാപ് ടോപ്പിനെക്കാളും ഒരു ഡെസ്ക്ടോപ്പ് സെറ്റ് ചെയ്യുന്നതല്ലേ നല്ലത്‌. മറ്റു കുട്ടികളും പഠിച്ചു വളരുന്നതല്ലേ… സ്കാനർ വിത് പ്രിന്റർ പിന്നെ ഒരു ഇന്റർനെറ്റ് കണക്ഷൻ കൂടി റേഡിയാക്കാം. ദേവു ഉള്ളതുകൊണ്ട് മിസ് യൂസ് ചെയ്യുമെന്ന പേടിയും വേണ്ടല്ലോ”. ജീവൻ തന്റെ അഭിപ്രായം കൂടി പറഞ്ഞു നോക്കി.

“അതു ജീവൻ പറഞ്ഞതു നല്ലൊരു ഓപ്ഷൻ ആയിരിക്കും. അതാ നല്ലത്” രവീന്ദ്രൻ സാർ കൂടി ശരി വച്ചതോടെ ചിരിയോടെ തന്നെ മാധവ് മേനോൻ സമ്മതം അറിയിച്ചു കൊണ്ട് ജീവനെ നോക്കി. അവൻ അപ്പോഴേക്കും മൊബൈൽ എടുത്തു പുറത്തേക്കു നടന്നിരുന്നു… അവൻ അകന്നു പോകുന്നത് മാധവ് മേനോൻ നോക്കി കാണുകയായിരുന്നു… അവന്റെയുള്ളിൽ ഉള്ളത് ഒരു കച്ചവടക്കാരൻ ആണ്… തനി ബിസിനസ്സ് മാൻ… ഇവനിൽ നിന്നും വേണം ഗൗതം പടിച്ചെടുക്കാൻ… എന്തുകൊണ്ടോ ജീവ എനിക്കറിയില്ല നീയെന്നിൽ മനസുകൊണ്ട് അടുത്താലും … മകനെ പോലെ നിന്നെയൊന്നു ചേർത്തു നിർത്താൻ എന്തുകൊണ്ടോ എനിക്ക് കഴിയുന്നില്ല… ജീവനിൽ പതിഞ്ഞ മാധവ് മേനോന്റെ നോട്ടത്തിൽ ഒരു ക്ഷമാപണം ആയിരുന്നു.

മാധവിന്റെ ജീവനിലുള്ള നോട്ടം കണ്ടുകൊണ്ടു തന്നെ രവീന്ദ്രൻ സർ മാധവനോട് ചോദിച്ചു. “പാവമല്ലെടോ അവൻ…”

“പാവം തന്നെയാണ്. എങ്കിലും സ്വന്തം മകന്റെ തട്ടു ഉയർന്നു തന്നെയിരിക്കും…” ആ ഒരു ഉത്തരത്തിലുണ്ടായിരുന്നു മാധവ് മേനോന്റെ മനസു.

“ഇനി ദേവുട്ടിയുടെ കാര്യത്തിൽ എന്താ തീരുമാനം”

“അവൾക്കിനിയും പടിക്കണമെങ്കിൽ പഠിക്കട്ടെ… അല്ലെങ്കി ജോലി ആണെങ്കി അങ്ങനെ… കമ്പനിയിൽ ന്യൂ എംപ്ലോയ്‌ ഇന്റർവ്യൂ നടക്കുന്നുണ്ട്… അവൾക്ക് അതിൽ താത്പര്യമുണ്ടെങ്കി നമ്മുടെ കമ്പനിയിൽ ജോലി… എന്തായാലും ഗൗതം വരുമ്പോഴേക്കും എല്ലാം ശരിയാക്കണം”

“ഞാനും കണ്ടിരുന്നു വാർത്ത. നല്ല തീരുമാനം. അവൻ വരട്ടെഡോ… ഇത്രയും പോപ്പുലർ ആയി നിൽക്കുമ്പോൾ തന്നെ ഇങ്ങനെയൊരു തീരുമാനം.. അവൻ തന്റെ മകൻ തന്നെയാണ്… താൻ ഭാഗ്യം ചെയ്തവനാണ്. തന്റെ മനസു അറിഞ്ഞ മകൻ… മകൻ അല്ല മക്കൾ എന്നു വേണം പറയാൻ. നീ മനസു കൊണ്ടു അംഗീകരിച്ചാലും ഇല്ലെങ്കിലും ഗൗതം നിന്റെ വലംകൈ ആണെങ്കി മറു കൈ പിടിക്കാൻ നീ അനുവധിച്ചാലും ഇല്ലെങ്കിലും ഒരു നിഴൽ പോലെ ജീവൻ കൂടെ തന്നെയുണ്ടാകും”

മാധവ് മേനോൻ ഒന്നും മറുപടി പറഞ്ഞില്ല. മാധവിന്റെ അടുത്ത കൂട്ടുകാരനാണ് രവീന്ദ്രൻ. ഒരു തരത്തിൽ തന്റെ മനസാക്ഷി എന്നു തന്നെ പറയാം. തമ്മിൽ അറിയാത്തതും പറയാത്തതുമായി ഒരു രഹസ്യങ്ങളുമില്ല… അങ്ങനെയൊരു രഹസ്യം കൂടിയാണ് ദേവു… അവരിൽ മാത്രം അറിയുന്ന രഹസ്യം.

കോളേജിൽ നിന്നും വന്നതിനു ശേഷം രാത്രിക്കുള്ള എല്ലാവർക്കുമുള്ള ഭക്ഷണമൊക്കെ റെഡിയാക്കി വന്നപ്പോൾ സന്ധ്യയോട് അടുത്തിരുന്നു. മെസ് ഹാളിലേക്ക് കടന്നു ഒരു ചായ കുടിക്കാമെന്നു കരുതി. ഉള്ളിലേക്ക് ചെന്നപ്പോൾ ജീവൻ ഒരു പാത്രത്തിൽ കുറച്ചു പലഹാരവും അടുത്തു അവിടെ തന്നെയുള്ള കുട്ടികളുമായി കളിച്ചു ചിരിച്ചു ചായ കുടിക്കുന്നതാണ് കാണുന്നത്. പലപ്പോഴായി കാണുന്നുണ്ട് ഇതുപോലൊരു കാഴ്ച… മാധവ് സർ ഇടക്കിടക്ക് വരാറുണ്ട്…. അതിലേറെ തവണ ജീവൻ സാറും.

ഒന്നും സംസാരിച്ചിട്ടില്ലെങ്കിലും തന്നിലേക്ക് നീളുന്ന ആ കണ്ണുകൾ മൗനമായി എന്തൊക്കെയോ എന്നോട് സംസാരിക്കാറുണ്ട്… ഒരു പ്രത്യേക വാത്സല്യം നിറഞ്ഞു നിൽക്കാറുണ്ട് ആ കണ്ണുകളിൽ തന്നെ കാണുമ്പോൾ… മാധവ് സാറിന്റെ മറ്റു മക്കളോ … സൂപ്പർ സ്റ്റാറിന് അറിയുക പോലുമില്ല ഇങ്ങനെയൊരു സ്ഥാപനം അവരുടെ തന്നെ ബിസിനസ്സ് ഗ്രൂപ്പിന് കീഴിലുണ്ടെന്നു… പിന്നെ മകളോ ഭാര്യയോ… ആരും… ആരും തന്നെ ഇവിടേക്ക് ഇതുവരെ ഒന്നു എത്തി നോക്കിയിട്ട് പോലുമില്ല. പറയും പോലെ അതിന്റെയൊക്കെ ആവശ്യകത എന്താ… അവരുടെ നല്ല മനസുകൊണ്ട് കുറച്ചു അനാഥരും സനാഥരും ജീവൻ പൊലിയാതെ ജീവിച്ചു പോകുന്നു…

അതു തന്നെ വലിയ കാരുണ്യം.. എങ്കിലും ഈ ജീവൻ സർ ശരിക്കും ഒരു അത്ഭുതമാണ്… മറ്റുള്ളവർക്ക് ഒരു അപവാദം എന്നു തന്നെ പറയാം പ്രത്യേകിച്ചു ആ സൂപ്പർ സ്റ്റാറിന്… ഇതിപ്പോ പലപ്പോഴായി ജീവൻ സർ ഇവിടെനിന്നും ഇവിടുത്തെ കുട്ടികളുടെ കൂടെയിരുന്നു ഭക്ഷണം കഴിക്കുന്നു… ഈ ഞാൻ തന്നെ എത്രയോ തവണ വിളമ്പി കൊടുത്തിരിക്കുന്നു… മനസിൽ ആലോചിച്ചു നടന്നു ജീവയുടെ മുൻപിൽ എത്തിയത് പോലും അവളറിഞ്ഞില്ല… തന്റെ മുഖത്തേക്ക് അവൻ വിരൽ ഞൊടിച്ചപ്പോഴാണ് താൻ ഇത്ര സമയം ആത്മഗതത്തിൽ ആയിരുന്നെന്ന് ബോധം വന്നത്.

ജീവൻ പുരികമുയർത്തി എന്താ

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

Share this story