രുദ്രാക്ഷ : ഭാഗം 2

രുദ്രാക്ഷ : ഭാഗം 2

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌

രുദ്രാക്ഷ
മാനേജിങ് ഡയറക്ടർ
ദ്രുവാസ് ഡിസൈൻസ്
ആൻഡ് ഇന്റീരിയൽസ്.
നെയിം ബോർഡിൽ ഒരുനിമിഷം തങ്ങിനിന്ന മിഴികൾ.

രുദ്രാ.. നീയോ.. ഒരു നിമിഷത്തെ ഞെട്ടലിന് ശേഷമയാൾ അവൾക്കടുത്തേക്ക് പാഞ്ഞെത്തി. നീ ഇവിടെ.. മാനേജിങ് ഡയറക്ടർ സംശയത്തോടെയയാൾ അവളുടെ നേർക്ക് മിഴികൾ പായിച്ചു.

റിവോൾവിങ് ചെയറിൽ നിന്നുമെഴുന്നേറ്റ് കൈകൾ മാറിൽ പിണച്ചുകെട്ടിയവൾ അവനെ സാകൂതം വീക്ഷിച്ചു.

മിസ്റ്റർ സിദ്ധാർഥ് നാരായൺ അക്കൗണ്ടിംഗ് സെക്‌ഷനിലെ പുതിയ സ്റ്റാഫ്. കമ്പനിയിലെ റൂൾസ്‌ ആൻഡ് റെഗുലേഷൻസ് വായിച്ചു നോക്കിയിട്ടല്ലേ സൈൻ ചെയ്തത്. പതിഞ്ഞ സ്വരത്തിൽ രുദ്രാക്ഷ പറഞ്ഞു നിർത്തിയതും അത് മനസ്സിലാകാത്ത മട്ടിൽ അവനവളുടെ മുഖത്തേക്കുറ്റുനോക്കി.

മാനേജിങ് ഡയറക്ടറുടെ കസേരയിൽ ഇരിക്കുന്ന വ്യക്തിയെ അതുമൊരു അന്യവ്യക്തിയോട് ബഹുമാനമില്ലാതെ സ്വന്തം സ്ഥാനം മറന്ന് പെരുമാറാൻ ആസ് എ ന്യൂ എംപ്ലോയീ തനിക്കെങ്ങനെ കഴിഞ്ഞു. എന്റെ കമ്പനിയിലെ സ്റ്റാഫ്‌ ആണ് താൻ. പെരുമാറ്റം അതാരോടാണെങ്കിലും നല്ല രീതിയിൽ ആയിരിക്കണം. അതിവിടെ നിർബന്ധമാണ്. ജോയ്‌നിങ് ലെറ്റർ ഏല്പിച്ചിട്ട് മിസ്റ്റർ സിദ്ധാർഥ് നാരായണിന് ജോലിയിലേക്ക് കടക്കാം. മനസ്സിലായോ..
അയാളുടെ മിഴികളിലേക്ക് ഉറ്റുനോക്കി പതറാതെ ഉറച്ച സ്വരത്തിലവൾ പറഞ്ഞു നിർത്തി.

യെസ് മാഡം..സിദ്ധാർഥിന്റെ വായിൽ നിന്നുതിർന്നു വീണ വാക്കുകൾ ദുർബലമായിരുന്നു.

ക്യാബിനിൽ നിന്നും പുറത്തേക്കിറങ്ങും മുൻപയാൾ വീണ്ടുമവളെ നോക്കി. മുൻപിലിരിക്കുന്ന സിസ്റ്റത്തിൽ തിരക്കിട്ട ജോലിയിലായിരുന്നവൾ.

അവിടെ നിന്നുമിറങ്ങി തന്റെ സീറ്റിലേക്കിരിക്കുമ്പോഴേക്കും അയാൾ തളർന്നിരുന്നു.
രുദ്രയാണ് മുൻപിൽ നിൽക്കുന്നതെന്നറിഞ്ഞപ്പോൾ ലോകം തന്നെ വെട്ടിപ്പിടിച്ച സന്തോഷമായിരുന്നു നിറഞ്ഞുനിന്നത്. എന്നാൽ ഒരൊറ്റ നിമിഷം കൊണ്ടത് ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞുപോയി. രൂപം കൊണ്ടും ഭാവം കൊണ്ടും ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു അവൾക്ക്.
നീണ്ട മുടി മെടഞ്ഞിട്ട് ചുരിദാർ ധരിച്ച് കുസൃതിച്ചിരിയോടെ എല്ലാത്തിൽനിന്നും പിന്നോക്കം നിന്നിരുന്ന ഒരു പെൺകുട്ടി ഇന്ത്യയിലെ മികച്ച ഫാഷൻ സ്ഥാപനങ്ങളിലൊന്നായ ദ്രുവാസിന്റെ മാനേജിങ് ഡയറക്ടർ സ്ഥാനത്ത് അന്നത്തെ നീണ്ട മുടിക്ക് പകരമിന്ന് പറന്നു കിടക്കുന്ന സിൽക്ക് പോലുള്ള മുടിയിഴകളാണ്.ഭയം നിറഞ്ഞുനിന്ന മിഴികളിൽ ആത്മവിശ്വാസം സ്ഫുരിക്കുന്നു. പ്രസരിപ്പോടെയുള്ള സംസാരം. അന്നത്തെ രുദ്രയാണോ അതെന്ന് അവന് വീണ്ടും സംശയം തോന്നി. ഇത്രയേറെ മാറ്റങ്ങൾ ഒരു വ്യക്തിക്ക് സംഭവിക്കുമോ അതും വെറുമൊരു സാധാരണ പെണ്ണിന്. ചിന്തകൾ കാടുകയറിയപ്പോൾ ദീർഘമായവൻ നിശ്വസിച്ചുകൊണ്ട് മോണിറ്ററിലേക്ക് മിഴിനട്ടു.

അതിക്രമിച്ച് കടന്നുവന്നുകൊണ്ടിരുന്ന ചിന്തകൾക്ക് കടിഞ്ഞാണിടാനോ ഓർമകൾക്ക് വിരാമമിടാനോ അവനായില്ല. മുടിയിൽ കോർത്തുവലിച്ചുകൊണ്ടവൻ ടേബിളിൽ അടിച്ചു.
എന്തിനും രുദ്രയോട് സംസാരിച്ചേ തീരുവെന്നവൻ ഉറപ്പിച്ചു.

മറ്റുള്ള ഡിസൈനേഴ്സിനിടയിൽ അവരിലൊരാളായി ചിരിച്ചുകൊണ്ട് ജോലി ചെയ്യുന്ന രുദ്രയെ അവന് ക്യാബിനിൽ ഇരുന്നാൽ കാണാമായിരുന്നു. നേരത്തെ കണ്ട മാനേജിങ് ഡയറക്ടർ എന്ന പദവിയുടെ പവർ ഇപ്പോഴാ മുഖത്തിൽ തെളിഞ്ഞു കാണുന്നില്ലെന്നൻ ഓർത്തു.

വൈകുന്നേരം മൂന്ന് മണി കഴിഞ്ഞപ്പോൾ

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story