നിലാവിനായ് : ഭാഗം 5

നിലാവിനായ് : ഭാഗം 5

നോവൽ
****
എഴുത്തുകാരി: സേഷ്മ ധനേഷ്‌

ഓഹ്… അപ്പൊ നീയും ഇവിടുത്തെ ഒരു അന്തേവാസിയാണ്… ആരോരുമില്ലാത്ത അനാഥ” മുഴുവൻ പുച്ഛത്തോടെയുള്ള ഗായത്രിയുടെ വാക്കുകളിൽ ദേവ്നിയുടെ കണ്ണിൽ ചുവപ്പു പടർന്നു… അവളുടെ കണ്ണിലെ ആ തീ ചൂട് മേനോൻ മാത്രം അറിഞ്ഞു… തന്നെ എരിയിച്ചു കളയാൻ മാത്രം ശക്തിയുള്ള ചൂട്… അപ്പോഴും ഗൗതം ഞെട്ടലിൽ നിന്നും ഉണർന്നിരുന്നില്ല… ദേവ്നി തണൽ വീട്ടിലെ ഒരംഗം… !!

ദേവ്നിയുടെ നോട്ടം മുഴുവൻ മേനോന്റെ മേലെയായിരുന്നു. അവളുടെ നോട്ടത്തെയും അവളുടെയുള്ളിലെ നോവിനെയും തനിക്ക് താങ്ങാൻ കഴിയില്ലെന്ന് അയാൾക്ക്‌ മനസിലായി. ഹൃദയഭാരം മൂലം ശിരസ്സു കുനിഞ്ഞിരുന്നു മേനോന്റെ.

ദേവ്നി കനത്ത മുഖഭാവത്തോടെ ഗായത്രിയുടെ മുന്നിൽ നിന്നു. അവളെ ആകമാനം ഒന്നു ഉഴിഞ്ഞു നോക്കി.

“ഈ ലോകത്തു ആരും തന്നെ അനാഥരായി ജനിക്കുന്നില്ല ഗായത്രി. ഒരച്ഛനും അമ്മയും ഏതൊരു മനുഷ്യനും ഉണ്ട്. കാലവും ചിലപ്പോൾ ജന്മം കൊടുത്തവരും അല്ലാത്തവരുമാണ് അവരെ അനാഥർ ആക്കുന്നത്. അതുകൊണ്ടു മാത്രം അനാഥത്വത്തിലേക്കു പോകേണ്ടി വന്നവർ…. ചേർത്തു പിടിച്ചില്ലെങ്കിലും നിന്ദിക്കാതിരിക്കാൻ ശ്രമിക്കണം. ഒരു നിമിഷത്തിലെ അഹങ്കാരം കൊണ്ടു തീരാവുന്നതെയുള്ളൂ നിന്റെ കൂടെയുള്ള ഈ ബന്ധങ്ങളും… ഇവിടെയുള്ള ഓരോ അംഗങ്ങൾക്ക് നേരെയും ഉപയോഗിക്കുന്ന വാക്കുകൾ സൂക്ഷിച്ചുപയോഗിക്കുക” ചൂണ്ടുവിരൽ ഉയർത്തി ഒരു താക്കീതെന്നോണം ഗായത്രിക്ക് നേരെ പറഞ്ഞു കൊണ്ട് ദേവ്നിയുടെ കണ്ണുകൾ മേനോനിൽ ഉടക്കി നിന്നു. അവൾ അയാൾക്ക്‌ അടുത്തേക്ക് ചെന്നു നിന്നു… അയാൾക്ക്‌ മാത്രം കേൾക്കാനായി പറഞ്ഞു… “നല്ല സംസ്കാരം മക്കൾക്ക് കൂടി പറഞ്ഞു കൊടുത്തു വളർത്തണം”

പിന്നെ ദേവ്നി ചെന്നു നിന്നത് ഗൗതത്തിന്റെ മുന്നിലേക്കാണ്. മാറിൽ കൈകൾ പിണച്ചു കെട്ടി അവനെ ഒരു നിമിഷം നോക്കി നിന്നു. ഗൗതം അവിടെ വച്ചു ദേവ്നിയെ കണ്ടതുമുതൽ അവന്റെ കണ്ണുകൾ അവളിൽ മാത്രമായിരുന്നു. അവൾ ആരോരുമില്ലാത്ത ഒരു പെണ്കുട്ടിയാണെന്നു അവനു സങ്കൽപ്പിക്കാൻ പോലുമായില്ല. അവനും അവളെ തന്നെ നോക്കി കണ്ടു. അവൻ നോക്കിയത് അവളുടെ ഹൃദയത്തിലേക്കുള്ള വഴിയായിരുന്നു… അവൾ നോക്കിയത് അവന്റെ ഹൃദയം തുറക്കുവാനുള്ള വഴിയും…

ഒരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം ദേവ്നി അവനോടു പറഞ്ഞു തുടങ്ങി. “ഈ ലോകത്തെ എല്ലാ കാഴ്ചകളും ക്യാമറ കണ്ണുകളിൽ ഒപ്പിയെടുക്കാൻ കഴിയില്ല സർ” അവൾ ഒന്നുകൂടി മുന്നോട്ട് വന്നു കൊണ്ടു അവന്റെ അടുത്തേക്ക് നിന്നു കൊണ്ടു ചൂണ്ടുവിരൽ നീട്ടി അവന്റെ ഹൃദയഭാഗത്തു കുത്തി നിർത്തി… “ദാ… ഈ ഹൃദയം തുറന്നു കാണേണ്ട ചില കാഴ്ചകളുണ്ട്. അതിനു ക്യാമറ മതിയാകില്ല. ഇവിടം തുറന്നു ഈ ലോകം തന്നെ ഒന്നു കാണാൻ ശ്രമിക്കണം. അപ്പോൾ കാണുന്ന കാഴ്ച താങ്കളുടെ ഈ അറയ്ക്കുള്ളിൽ എന്നും ഭദ്രമായിരിക്കും. ഒരു ക്യാമറയിൽ പതിയുന്നതിനെക്കാൾ മികവോടെ തെളിച്ചതോടെ അതിലുമധികം ഭംഗിയോടെ ഈ ഹൃദയത്തിൽ എന്നും മായാതെ നിൽക്കും…” ഗൗതമിന്റെ കുസൃതി കണ്ണുകളിൽ ഉറ്റു നോക്കിയാണ് അവൾ അത്രയും പറഞ്ഞതു. അവനും അവളുടെ കണ്ണുകളിൽ തന്നെ തന്നെ തളച്ചിട്ടിരിക്കുകയായിരുന്നു. ചുറ്റും നിന്നവരുടെ സാമിപ്യം മനസ്സിലാക്കിയപ്പോൾ ദേവ്നി ഒന്നു ഞെട്ടി… അതുവരെ താനും അവന്റെ കണ്ണുകളിൽ ഉറ്റു നോക്കി നിൽക്കുവായിരുന്നല്ലോയെന്നു അവൾക്കു തെല്ലൊരു ജാള്യത തോന്നി പോയി. അപ്പോൾ തന്നെ അവൾ അവിടെ നിന്നും മാറി പോകുകയും ചെയ്തു. ഗൗതം ക്യാമറമാനെ പറഞ്ഞു വിട്ടു. പിന്നെ കുറച്ചു നേരം അവിടെയുള്ള പൊടി കുപ്പി കുട്ടികളോടൊത്തു സമയം ചിലവഴിച്ചു. കൂട്ടത്തിലെ കാന്താരി ചിന്നുവിനെ മടിയിൽ ഇരുത്തി കളിപ്പിക്കുകയും അവളുടെ ഇഷ്ടത്തിന് അവന്റെ ഫോണിൽ കുറെ സെൽഫികൾ എടുക്കുകയും എന്തിനേറെ അവരുടെ കൂടെ കളിക്കുകയും ഒക്കെ ചെയ്തു സമയം പോയത് പോലും അവൻ അറിഞ്ഞില്ല. അവരുടെ സന്തോഷം കണ്ടപ്പോൾ ഇതൊക്കെ തനിക്ക് കുറച്ചു മുന്നേ ആകമായിരുന്നില്ലേ എന്നു ആരോ ഉള്ളിലിരുന്നു പറയും പോലെ ഒരു തോന്നൽ അവനിലുണ്ടായി.

ചിന്നുവിന്റെയും അവളുടെ വാലുകളുടെയും കൂടെയുള്ള കളികൾ കഴിഞ്ഞപ്പോൾ കുറച്ചു കൂടി മുതിർന്ന അംഗങ്ങളുടെ അടുത്തേക്ക് ചെന്നു അവരോടൊപ്പം ബാക്കി സമയം ചിലവഴിച്ചു. അവർക്കൊപ്പം സംസാരിക്കുകയും അവരുടെ ആഗ്രഹങ്ങൾ കേൾക്കുകയും അവർ അവിടെ എത്തിയ സാഹചര്യങ്ങൾ വേദനയിൽ കലർന്ന പുഞ്ചിരിയിൽ വളരെ കുറഞ്ഞ വാക്കുകളിൽ പറഞ്ഞു തീർക്കുകയും ചെയ്തു… ഗൗതമിനു വല്ലാത്ത ഓരു ഹൃദയഭാരം തോന്നി. ആദ്യമൊക്കെ ഒരു സിനിമ നടൻ എന്നൊരു ബഹുമാനവും കൊണ്ടു അകൽച്ചയിൽ സംസാരിച്ചിരുന്നവർ അവന്റെ സ്വാഭാവികമായ പെരുമാറ്റത്തിലൂടെ അവരുടെ മകന്റെ സ്ഥാനത്തേക്ക് എത്തിയിരുന്നു.

കേക്ക് മുറിക്കാനായി മെസ് ഹാളിലേക്ക് എല്ലാവരെയും വിളിച്ചു വരുത്തിയിരുന്നു… കുട്ടികളും മുതിർന്നവരും ഉൾപ്പെടെ അറുപതിൽ താഴെയുള്ള അംഗങ്ങൾ അവിടെയുണ്ടായിരുന്നു. ഗൗതമിന്റെ പിറന്നാൾ ആയതുകൊണ്ട് തന്നെ ഇന്നത്തെ ഭക്ഷണവും സ്‌പെഷ്യൽ ആയിരുന്നു. ഒരു നല്ല സദ്യയും ഒരുക്കിയിരുന്നു ദേവ്നി. പുറത്തു നിന്ന് ഭക്ഷണം അവർ സ്വീകരിക്കില്ല. എല്ലാം അവിടെ തന്നെ പാചകം ചെയ്യും. അതുപോലെ ഏതെങ്കിലും ആഘോഷങ്ങളിൽ ബാക്കിയായ ഭക്ഷണം അവിടെ സ്വീകരിക്കില്ല. പുറത്തു നിന്നുള്ള സഹായങ്ങളുമായി ആരെങ്കിലും വരുന്നുണ്ടെങ്കിൽ മിക്കതും അവിടെ ഭക്ഷണ സാധനങ്ങൾ മാത്രമാണ് സ്വീകരിക്കുക. അവിടുത്തെ കാര്യങ്ങൾ നിയന്ത്രിതമായി കൊണ്ടുപോകുന്നത് ദേവ്നി ആയിരുന്നു. അവളുടെ കർശന നിലപാട് അയാൾക്ക്‌ നന്നായി അറിയുന്നതുകൊണ്ടു മുൻകൂട്ടി തന്നെ എല്ലാ സാധനങ്ങളും അവിടെ എത്തിച്ചിരുന്നു. എല്ലാം അറിഞ്ഞു തന്നെ അവൾ ചെയ്യുകയും ചെയ്തു.

ഹാളിൽ മുഴുവൻ ഒരു പിറന്നാൾ ആഘോഷത്തിന്റെ എല്ലാ പൊലിമകളും ഉണ്ടായിരുന്നു. ഇത്രയൊക്കെ ഇവിടെ ഒരുക്കിയിരുന്നോയെന്നു അവനും അത്ഭുതപ്പെട്ടു. താത്പര്യമില്ലെങ്കിലും ഗായത്രിയും പാതി മനസോടെ നിന്നു. ഇന്ന് തന്നെ ശരിക്കും ആഘോഷിക്കാൻ പറ്റാത്ത ക്ഷീണം പുറത്തു ഏതെങ്കിലും മാളിൽ കൊണ്ടുപോയി തന്നെ തീർക്കണമെന്നു അവൾ മനസിൽ ഉറപ്പിച്ചിരുന്നു.

കേക്ക് മുറിക്കുന്ന സമയം ആയപ്പോൾ എല്ലാവരും ചുറ്റും കൂടിയിരുന്നു. എങ്കിലും ഗൗതത്തിന്റെ കണ്ണുകൾ ഒരാളെ മാത്രം പരതി കൊണ്ടിരുന്നു. ഗൗതം ആരെയോ നോക്കുകയാണെന്നു മനസിലാക്കിയ ഗായത്രി കരുതി വരാമെന്നു പറഞ്ഞിട്ടും എത്താതിരുന്ന ശീതളിനെയാകും ഏട്ടൻ നോക്കുന്നതെന്നു…

അവിടേക്ക് നിറ പുഞ്ചിരിയോടെ അങ്ങുമിങ്ങും എത്താത്ത ഡ്രെസ്സും ഇട്ടു കയ്യിൽ റോസ് പൂവിതള്കളാൽ അലങ്കരിച്ച വലിയൊരു ബൊക്കയും ഉണ്ടായിരുന്നു. “ശീതൾ” ഗായത്രി സന്തോഷത്തോടെ ഓടി ചെന്നു അവളെ കെട്ടിപ്പിടിച്ചു… “നിന്റെ ചേട്ടന് വട്ടായോ മോളെ… ഇങ്ങനെയുള്ള സ്ഥലതായിരുനെങ്കി ഞാൻ ഇത്രക്കും ഒരുങ്ങി വരില്ലായിരുന്നു” ഗായത്രിയെ തിരികെ പുണരുമ്പോൾ അവളുടെ ചെവിയിലായി ശീതൾ പതുക്കെ പറഞ്ഞു.

“ഇപ്പൊ മുഖം കറുപ്പിച്ചൊന്നും പറയാൻ നിൽക്കേണ്ട മോളെ… ചേട്ടനും ആകെ റിലെ പോയ അവസ്ഥയിലാണ്” ഗായത്രി ഒരു ചിരിയോടെ അവളുടെ ഡ്രെസ്സൊക്കെ നേരെയിട്ടു കൊണ്ടു തൊട്ടും തലോടിയും അവൾക്കു കേൾക്കാൻ പാകത്തിൽ പറഞ്ഞു.

“അപ്പച്ചി…” ശീതൾ വിളിച്ചുകൊണ്ടു സുഭദ്രയെ കെട്ടിപ്പിടിച്ചു. സുഭദ്രയും ചിരിയോടെ തന്നെ അവളെ ആശ്ലേഷിച്ചു… “ഏട്ടനും ഏടത്തിയും വന്നില്ലേ മോളെ”

“ഇല്ല അപ്പച്ചി…. അച്ഛന് പെട്ടന്ന് എന്തോ അത്യാവശ്യം ഉണ്ടായിരുന്നു. വൈകുന്നേരം എന്തായാലും വരുമെന്നു പറഞ്ഞിട്ടുണ്ട്”

“വേഗം വാ പെണ്ണെ… കേക്ക് കട്ടിങ് സമയമായി. ഏട്ടൻ കാത്തിരിക്കുവായിരുന്നു നിന്നെ” ഗായത്രിയുടെ വാക്കുകളിൽ… ഗൗതം തന്നെ കാത്തിരുന്നുവെന്ന വാക്കുകളിൽ ശീതൾ അടിമുടി പൂത്തുലഞ്ഞു.

ഗൗതം ഒരു ചിരിയോടെ തന്നെ ശീതളിനെ വരവേറ്റു. എങ്കിലും അവൻ ചുറ്റിലും ഒന്നു നോക്കി. അവന്റെ കണ്ണിലെ കുസൃതി ചിരി ഒന്നു മങ്ങി… ഹൃദയത്തോട് ചേർത്തു നിർത്താൻ കൊതിച്ച ഒന്നിനെ കാണാൻ കിട്ടാത്ത വേദന… എങ്കിലും അവൻ ചിരിയോടെ കേക്ക് മുറിച്ചു. ആദ്യ കഷ്ണം ചിന്നുവിന് തന്നെ കൊടുത്തു… അവൾക്കു അതില്പരം സന്തോഷം വേറെ ഒന്നുമുണ്ടായിരുന്നില്ല… സന്തോഷം കൊണ്ടു കണ്ണു നിറഞ്ഞു അവളുടെ… പിന്നെ മേനോനും സുഭദ്രക്കും ഗായത്രിക്കും കൊടുത്തു. ശീതളിന്റെ നേർക്കും നീട്ടി ഒരു കഷ്ണം… അവൾ അതിൽ നിന്നും കുറച്ചെടുത്തു ഗൗതത്തിന്റെ വായിൽ നൽകി… പിന്നെ അവളും കഴിച്ചു… അവനെ ചുറ്റി പുണർന്നു… “ഹാപ്പി ബർത്ഡേ” പറഞ്ഞു കൊണ്ട് അവന്റെ കവിളിൽ സ്നേഹത്തോടെ ചുംബിച്ചു… അവളിൽ നിന്നും അടർന്നു മാറിയ ഗൗതം നോക്കുന്നത് ദേവ്നിയുടെ കണ്ണുകളിലേക്ക് ആയിരുന്നു… ഹാളിന്റെ ഒരറ്റത്ത് എല്ലാം വീക്ഷിച്ചു അവൾ നിൽപ്പുണ്ടായിരുന്നു. ഗൗതത്തിനു പെട്ടന്ന് എന്തോ ജാള്യത തോന്നി…. പക്ഷെ ദേവ്നിയുട മുഖത്തു യാതൊരു വിധ ഭാവമാറ്റവും ഉണ്ടായിരുന്നില്ല… കുശുമ്പിന്റെ ഒരു ലഞ്ചനയെങ്കിലും അവളുടെ മുഖത്തു അവൻ അന്വേഷിച്ചു… വെറുതെ നോക്കി നിന്നതു മാത്രം മിച്ചം…

ഉച്ചക്ക് അവരുടെ കൂടെയിരുന്നു തന്നെ ഭക്ഷണം കഴിച്ചു. എല്ലാവരും. അവിടുത്തെ മുതിർന്ന അംഗങ്ങൾ ഓരോരുത്തരും അവനു നേരെ ഓരോ ഉരുള ചോറ് നീട്ടി… അവൻ സന്തോഷത്തോടെ കഴിച്ചു… വയർ നിറഞ്ഞത് അറിഞ്ഞതേയില്ല. വൈകുന്നേരം വരെ അവരോടൊപ്പം സമയം ചിലവഴിച്ചു.. ആടിയും പാടിയും കളിച്ചും രസിച്ചും… ശീതളിനും ഗായത്രിക്കും അവന്റെയൊപ്പം കൂടാതെ വേറെ നിവൃത്തി ഇല്ലായിരുന്നു. മേനോൻ സുഭദ്രയെ കൂട്ടി ഓഫീസിൽ ഇരുന്നു… അവിടുത്തെ തന്നെ കുറച്ചു കണക്കും കാര്യങ്ങളും നോക്കാനുണ്ടായിരുന്നു. വൈകുന്നേരം ആയപ്പോൾ അവർ തിരികെ പോകാനിറങ്ങി. അവിടെയുള്ള ഓരോരുത്തരോടും അവൻ പ്രത്യേകം യാത്ര പറഞ്ഞു. ഗൗതം വന്നപ്പോൾ മുതൽ അവന്റെ കൈകളിൽ തൂങ്ങി ചിന്നു നടന്നിരുന്നു. അവൻ പോകാറായപ്പോൾ അവൾക്കു സങ്കടം നിറഞ്ഞിരുന്നു… ഇടക്കിടെ ഇവിടേക്ക് തന്നെ തിരികെ വരാമെന്നു ഗൗതം ഉറപ്പു കൊടുത്തു… സങ്കടത്തിനിടയിലും അവന്റെ വാക്കുകൾ കേട്ടു അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചു… പതിയെ അവന്റെ കൈകൾ വിടുവിച്ചു നിന്നു… ഗൗതം പതുക്കെ ചുറ്റിനും തിരഞ്ഞു… ദേവ്നിയെ തന്നെയാണ് അവൻ അന്വേഷിച്ചത്… അവളെ അവിടെയെങ്ങും കണ്ടതുമില്ല… “പോകാ ഏട്ടാ… ഇനി ചെന്നിട്ട് വേണം എനിക്കൊന്നു ശരിക്കും ആഘോഷിക്കാൻ” ഗായത്രി അവന്റെ കൈകളിൽ തൂങ്ങി പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു കൊണ്ടിരുന്നു.

“ഞാൻ ഇപ്പൊ വരാം… ” അവളുടെ

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story