ശ്രീയേട്ടൻ… B-Tech : ഭാഗം 9
നോവൽ
എഴുത്തുകാരി: ദിവ്യ കഷ്യപ്പ്
പുറകെ വന്ന ഒരു ഓട്ടോയ്ക്ക് കൈ കാണിച്ചു ബാലൻ മാഷ് സേതുവുമായി അതിനുള്ളിലേക്കു കയറി..
ആരോ പറഞ്ഞു കാര്യങ്ങൾ അറിഞ്ഞ ശ്രീധരേട്ടനും ഓടി വന്നു ഓട്ടോയിലേക്കു കയറി…
സേതുവിന്റെ കഴുത്തിൽ നിന്നു ചോര ഒഴുകുന്നത് കണ്ടു ശ്രീധരേട്ടൻ തോളിൽ കിടന്ന തോർത്തെടുത്തു ആ മുറിവിലേക്കു അമർത്തിപ്പിടിച്ചു..
ഫൈസി ഓടിച്ച ഓട്ടോ സേതുമാധവനുമായി ടൗണിലെ പ്രശസ്തമായ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ മുന്നിൽ ചെന്നു നിന്നു..
ഓട്ടോയുടെ വരവുകണ്ടാവണ്ം സെക്യൂരിറ്റി ജീവനക്കാരും അറ്റൻഡർമാരും സ്‌ട്രേചറുമായി ഓടി വന്നു…
വേഗം തന്നെ സേതുമാധവനെ അതിലെടുത്തു കിടത്തി അത്യാഹിതത്തിലേക്കു കയറ്റി…
അദ്ദേഹത്തിന്റെ അവസ്ഥ മോശമായിതുടങ്ങിയിരുന്നു…ശരീരമാകെ വെട്ടിവിയർത്തു കണ്ണുകൾ മുകളിലേക്കു മറിഞ്ഞുതുടങ്ങി..
പരിശോധിച്ച ഡ്യൂട്ടി ഡോക്ടർ വിളിച്ചു പറഞ്ഞു..
“കമോൻ..ഫാസ്റ്..മൂഫ് ടു ICU..”
പെട്ടെന്ന് തന്നെ അദ്ദേഹത്തെ ICU വിലെക്ക് മാറ്റി..
രണ്ടാം നിലയിലെ ICU വിന്റെ ചില്ലിട്ട വാതിലിനു മുന്നിൽ ശ്രീ വിറങ്ങലിച്ചു നിന്നു…
എപ്പോഴോ ഫൈസി അവനെ പിടിച്ചു അടുത്തുള്ള ചെയർസീരീസിൽ ഒരെണ്ണത്തിൽ ഇരുത്തി..ഇരുവശത്തും കൂട്ടുകാർ രണ്ടുപേരും ഇരുന്നു…
ഇതിനിടയിൽ ഡോക്ടർ വന്നു 24 മണിക്കൂറിനു ശേഷമേ എന്തെങ്കിലും പറയാൻ പറ്റൂന്നു ശ്രീയുടെ തോളിൽ തട്ടിപറഞ്ഞു…
ശ്രീ ഫൈസിയുടെ തോളിൽ ചാരിക്കിടന്നു…ഫൈസി ഒരു കൈകൊണ്ട് അവനെ ചേർത്തുപിടിച്ചിട്ടുണ്ടായിരുന്നു..
ശ്രീ ഒരു സ്വപ്നം കാണുകയായിരുന്നു…
°°°°അച്ഛൻ നടന്നു പോകുന്നു… ഇപ്പോഴത്തെ അച്ഛന്റെ രൂപമല്ല.. തനിക്കു ആറോ ഏഴോ വയസ്സുള്ളപ്പോൾ ഉള്ള അച്ഛൻ…ഇരുട്ടിലൂടെയാണ് അച്ഛൻ നടക്കുന്നത്…കൊച്ചു ശ്രീ കുറെ പുറകിൽ നിന്നും അച്ഛനെ വിളിക്കുന്നു..
അച്ഛൻ തിരിഞ്ഞു നിന്നു പൊയ്ക്കോ..വരണ്ടാ..എന്നു ആംഗ്യം കാണിക്കുന്നു…താനത് കേൾക്കാതെ അച്ഛന്റെ അടുത്ത് എത്താനായി ഓ ടുന്നു…അടുത്തെത്തിയപ്പോഴേക്കും അച്ഛൻ നിലവിളിയോടെ ഒരു ഗർത്തത്തിലേക്കു താഴ്ന്നു പോകുന്നു…°°°°°°
“അച്ഛാ…”ഒരു ഞെട്ടലോടെ ശ്രീ മുഖംപിടച്ചെഴുന്നേറ്റു..
ഫൈസി അവനെ ചേർത്തുപിടിച്ചു..’ധൈര്യമായിരിക്കു ശ്രീ..”അവൻ പറഞ്ഞു…
“എടാ..അമ്മയെ അറിയിക്കണ്ടേ..”?ഇന്ന് തിരികെ ചെല്ലാൻ പറ്റില്ലല്ലോ…
ശ്രീ ഫോണെടുത്തു ഗീതേച്ചിയെ വിളിച്ചു കാര്യം പറഞ്ഞു…അമ്മയുടെയും ല ച്ചുവിന്റെയും ഒപ്പമുണ്ടാവണമെന്നും അമ്മയോട് ചെറിയൊരു തലകറക്കം പോലെ തോന്നി കൊണ്ടുവന്നതാണെന്നു പറയണമെന്നും ശട്ടം കെട്ടി…
നന്ദേട്ടനെയും വിളിച്ചു പറഞ്ഞു…
ഇടക്ക് താഴേക്കു പോയ ഡേവിച്ചൻ തിരികെ വന്നപ്പോൾ ബാലൻ മാഷും സേതുവുമൊക്കെ അത്യാഹിതത്തിലുണ്ടെന്നു പറഞ്ഞു..
സേതുവിന്റെ കഴുത്തിൽ സ്റ്റിച്ചുണ്ട്…കുറച്ചുനേരം കൂടി കിടന്നതിന് ശേഷം അവർക്ക് തിരിച്ചുപോകാമെന്നു പറഞ്ഞത്രേ…
ഡ്യൂട്ടി മാറി രാത്രി പുതുതായി വന്ന നേഴ്‌സ് ശ്രീയെ കണ്ടു അടുത്തു വന്നു..
“ശ്രീഹരിയല്ലേ…എന്നെ മനസ്സിലായോ..”
അവൻ ആ നേഴ്സിനെ നോക്കി..കൂടെ പഠിച്ച നീലിമയുടെ ചേച്ചി മാലിനി…ചേച്ചിയുടെ കല്യാണത്തിന് അവരുടെ വീട്ടിലൊക്കെ പോയിട്ടുണ്ട്…ഇപ്പൊ ഓർക്കുന്നു…ചേച്ചിയെ ഈ ടൗണിലേക്കാണ് കല്യാണം കഴിച്ചുകൊണ്ടു വന്നത്..
“ആഹ്…മാലുചേച്ചി…”അവനെഴുന്നേറ്റു മലിനിയുടെ കരം കവർന്നു…
മാലിനി കാര്യങ്ങളൊക്കെ ചോദിച്ചു മനസ്സിലാക്കി…ശ്രീയുടെ നിർബന്ധം കാരണം അച്ഛനെ ജസ്റ്റ് ഒന്നു കാണാനുള്ള അനുവാദം കൊടുത്തു…
കുറെയേറെ വയറുകൾക്കും ടൂബുകൾക്കും നടുവിൽ തളർന്നു കിടക്കുന്ന അച്ഛനെ കണ്ടു അവന്റെ നിയന്ത്രണം വിട്ടു…
മാലിനി തന്നെ അവനെ പിടിച്ചു കൊണ്ട് വന്നു പുറത്ത് ഫൈസിയെ ഏൽപ്പിച്ചു…
ICU വിന്റെ ഡോറിൽ ചാരിനിന്നു കരഞ്ഞ ശ്രീയെ സമാധാനിപ്പിക്കാൻ ഫൈസിക്കും ഡേവിച്ചനും കഴിഞ്ഞില്ല..
ആരോ അലച്ചു വന്നു തന്റെ തോളിൽ വീണപ്പോഴാണ് ശ്രീ തലയുയർത്തിയത്..
“”വിദ്യചേച്ചി..””
അകലെ നിന്നു നന്ദേട്ടൻ മോളേയും എടുത്തു വേഗത്തിൽ നടന്നു വരുന്നുണ്ടായിരുന്നു…
“എന്തു പറ്റി ശ്രീക്കുട്ട…നമ്മുടെ അച്ഛന്..”വിദ്യ അവനെ കെട്ടിപ്പിടിച്ചു കൊണ്ട് ചോദിച്ചു..
അവൻ വിദ്യയെ ചേർത്തുപിടിച്ചു ദൂരെക്കു നോക്കികൊണ്ടു പറഞ്ഞു…
“മകന്റെ കൊള്ളരുതായ്മ കണ്ടു നെഞ്ചു പൊട്ടി…തകർന്നു വീണു നമ്മുടെ അച്ഛൻ…”
ബാലന്മാഷിനും അച്ഛനും ഒപ്പം പടികൾ കയറി വന്ന സേതു അതു വ്യക്തമായി കേട്ടു…
അവൾ ഒരു പിടച്ചിലോടെ ആ മുഖത്ത് നോക്കി.
പക്‌ഷേ അവന്റെ ചുറ്റുവട്ടത്തിലോ ബോധമണ്ഡലത്തിലോ ഒന്നും തന്നെ അവൾ ഇല്ലായിരുന്നു..
ശ്രീധരേട്ടൻ അവന്റെ തോളിൽ കയ്യമർത്തി…
തിരിഞ്ഞു നോക്കിയ ശ്രീയോട് കൈകൂപ്പി നിറകണ്ണുകളോടെ പറഞ്ഞു..””മാപ്പ്”’…
കുറച്ചു നേരം ശ്രീയുമായും മറ്റും ഡാംസാരിച്ചു നിന്നതിനു ശേഷം അവർ പോകാനിറങ്ങി..
ഈ സമയം മുഴുവൻ സേതു കുറച്ചു ദൂരെ മാറി ഒരു ജനാലയ്ക്കരികിൽ ശ്രീയെ തന്നെ നോക്കി നിൽക്കുകയായിരുന്നു..
പക്ഷെ അറിയാതെ പോലും അവന്റെ ഒരു നോട്ടം അവളിലേക്ക് വന്നില്ല…
ഇടക്ക് ഫൈസിയും ഡേവിച്ചനും കൂടി അവളുടെ അടുത്തുപോയി മുറിവിന്റെ കാര്യമൊക്കെ ചോദിച്ചു..
ICU വിലെക്ക് വാങ്ങികൊടുക്കേണ്ട മരുന്നിന്റെ ചീട്ടുമായി ശ്രീ ഫാർമസിയിലേക്കു പോകാനിറങ്ങിയപ്പോൾ നന്ദമോൾക്കു അപ്പം മാമന്റെ കൂടെ പോണം..
അവളുടെ വഴക്കു കണ്ടു ശ്രീ അവളെയുമെടുത്ത് താഴേക്കിറങ്ങി…
ഫാർമസിയുടെ മുന്നിൽ ചെന്നു നിന്നപ്പോൾ ശ്രീധരേട്ടൻ നിന്നു സേതുവിനുള്ള മരുന്ന് വാങ്ങുന്നു…
തൊട്ടടുത്ത് സേതുവുമുണ്ട്…
സേതുവിനെ കണ്ടു