ഇനിയൊരു ജന്മംകൂടി: 12 – അവസാന ഭാഗം
നോവൽ
******
എഴുത്തുകാരി: ശിവ എസ് നായർ
“പരസ്പര സമ്മത പ്രകാരമാണോ നിങ്ങൾ വിവാഹ ബന്ധം വേർപ്പെടുത്താൻ തീരുമാനിച്ചത്.”
ചോദ്യം സുധീഷിനോടായിരുന്നു.
എല്ലാവരുടെയും നോട്ടം സുധീഷിൽ തറഞ്ഞു നിന്നു. ആവണിയുടെ നെഞ്ചിടിപ്പ് ഉയർന്നു….
“അതെ… പരസ്പര സമ്മത പ്രകാരമാണ് ഞങ്ങൾ പിരിയാൻ തീരുമാനിച്ചത്…. ”
അത് കേട്ടപ്പോൾ അവൾക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി.
“ഈ ബന്ധം വേർപ്പെടുത്താൻ നിങ്ങൾക്കും സമ്മതമാണോ… ” ഇത്തവണ ആവണിയോടായിരുന്നു ചോദ്യം.
“എനിക്കും പിരിയാൻ സമ്മതമാണ്… ”
“നിങ്ങളുടെ വിവാഹം കഴിഞ്ഞു ഒരു വർഷമല്ലേ ആയിട്ടുള്ളൂ. അപ്പോഴേക്കും പിരിയാൻ മാത്രം പ്രശ്നം ഉണ്ടായോ നിങ്ങൾക്കിടയിൽ.
ഏതൊരു വിവാഹ ബന്ധവും പരമാവധി കൂട്ടിചേർക്കാൻ കോടതി ശ്രമിക്കാറുണ്ട്. എത്രയോ ദമ്പതികൾ അവസാന നിമിഷം ഈ കോടതി മുറിക്കുള്ളിൽ വച്ചു വീണ്ടും ഒന്നായിട്ടുണ്ട്.
പരസ്പരം ഒരു വിട്ടു വീഴ്ചയ്ക്ക് തയ്യാറായാൽ രണ്ടാൾക്കും സുഖമായി മുന്നോട്ടുള്ള ജീവിതം നയിക്കാലോ.പെട്ടെന്നുണ്ടാകുന്ന ഒരാവേശത്തിൽ ഡിവോഴ്സ് ചെയ്യാൻ തോന്നും.
പിന്നീട് ആലോചിക്കുമ്പോൾ ഒരുപക്ഷെ വേണ്ടെന്നു തോന്നിയേക്കാം.നിങ്ങൾ ചെറുപ്പക്കാരാണ്. വിദ്യാഭ്യാസവുമുണ്ട്…. ഒന്നൂടെ ആലോചിച്ചു പോരെ….”
ജഡ്ജി ഇരുവരോടും ചോദിച്ചു.
“വിവാഹം കഴിഞ്ഞു വെറും ആറു മാസമാണ് ഞാൻ ആ വീട്ടിൽ കഴിഞ്ഞത്. ഒരു ഭർത്താവിൽ നിന്നും ഒരു ഭാര്യയ്ക്ക് കിട്ടേണ്ട സ്നേഹമോ പരിഗണനയോ യാതൊന്നും തന്നെ അദ്ദേഹത്തിൽ നിന്നും എനിക്ക് ലഭിച്ചിട്ടില്ല.എന്റെ ഒരു നല്ല സുഹൃത്താവാൻ പോലും അദ്ദേഹത്തിനു സാധിച്ചിട്ടില്ല.
ഒരു വിട്ടു വീഴ്ചയ്ക്ക് തയ്യാറായി ഞാൻ പുതിയൊരു ജീവിതം തുടങ്ങാമെന്ന് പറഞ്ഞപ്പോൾ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടതു ഡിവോഴ്സ് വേണമെന്നാണ്.
സുധിയേട്ടൻ ചാർത്തിയ താലി ഒടുവിൽ സുധിയേട്ടൻ തന്നെ അഴിച്ചെടുത്ത ശേഷമാണ് ഞാൻ ആ വീട് വിട്ട് ഇറങ്ങിയത്. ഞാൻ ജീവിതത്തിൽ മറക്കാൻ ശ്രമിക്കുന്ന ദിനങ്ങളാണ് ആ ആറു മാസക്കാലം. ഇനിയും ഒരു ഒത്തു തീർപ്പിനോ ഒന്നും എനിക്ക് താല്പര്യമില്ല.
സുധിയേട്ടനൊപ്പം ഇനിയൊരു