ശ്രീയേട്ടൻ… B-Tech : ഭാഗം 10
നോവൽ
എഴുത്തുകാരി: ദിവ്യ കഷ്യപ്പ്
ശ്രീയുടെ അച്ഛൻ സേതുമാധവന്റെയും നമ്മുടെ നായിക സേതുവിന്റെയും പേരുകൾ തമ്മിൽ പലർക്കും തെറ്റിപ്പോകുന്നു എന്ന അഭിപ്രായം കണക്കിലെടുത്തു ഇനി മുതൽ സേതുമാധവൻ എന്ന ശ്രീയുടെ അച്ഛനെ നമുക്ക് മാധവൻ മാഷ് എന്നോ മാധവേട്ടൻ എന്നോ ഒക്കെ സംബോധന ചെയ്യാം..എല്ലാവരും സഹകരിക്കുമല്ലോ…
“ശ്രീ….”
ബാലൻ മാഷിന്റെ വിളിയാണ് ശ്രീയെ ആ കാച്ചെണ്ണയുടെ ഗന്ധത്തിൽ നിന്നും മുക്തനാക്കിയത്…
“എന്നാൽ ഞങ്ങളിറങ്ങട്ടെ..ശ്രീ വണ്ടിയിലല്ലേ..ഞങ്ങൾ പ്രകാശന്റെ ഓട്ടോയിലാണ് വന്നത്…”
“അതേ മാഷേ..ഞാൻ വണ്ടിയിലാ..ഇറങ്ങുവാ..എന്നാ മാഷ് വിട്ടോ..”
“ശ്രീ..സേതുവിനോട് ദേഷ്യം ഒന്നും തോന്നരുത്…ക്ഷമിച്ചെക്കണം..കേട്ടോ..
ബാലൻ മാഷ് പോകാനായി തിരിഞ്ഞു..
ഒന്നാലോചിച്ചു നിന്നതിനു ശേഷം ശ്രീ മാഷിനെ വിളിച്ചു..
“മാഷേ..”
ബാലൻ മാഷ് തിരിഞ്ഞു നിന്നു..
അവൻ അടുത്തേക്ക് ചെന്നു അദ്ദേഹത്തെ നോക്കി ചോദിച്ചു..
“അന്നും ഒരു ദിവസം മാഷ് എന്നോടിതു പോലെ പറഞ്ഞല്ലോ..സേതുവിനോട് ദേഷ്യം തോന്നരുത് എന്നു..എന്താണത്…?”
ബാലൻ മാഷ് അവന്റെ തോളിൽ കൈ വെച്ചു..
“വൈകിട്ട് വായനശാലയിലേക്ക് വാ..സംസാരിക്കാം..”
ശ്രീ എന്തോ ചിന്തയോടെ മെല്ലെ തലയാട്ടി…
*****
വീട്ടിൽ ചെന്ന് കുളിച്ചു ഫ്രഷായി അമ്മ നൽകിയ ചക്കയപ്പവും ചായയും കഴിച്ചു, അച്ഛന്റെ അരികിൽ പോയി കുറച്ചു നേരം സംസാരിച്ചിരുന്നതിനു ശേഷം അവൻ വായനശാലയിലേക്ക് പോയി…
നടന്നാണ് പോയത്…തോണിക്കടവും കഴിഞ്ഞു അല്പം കൂടി മുന്നോട്ടു പോകണം വായനശാലയിലേക്ക്..
മേടം പകുതിയായിരിക്കുന്നു..ഇത്തവണ വിഷുവും കണിയും ഒന്നും ഓർത്തതുപോലുമില്ല..ആശുപത്രിവാസമായിരുന്നു..
ഇടവം തുടങ്ങുന്നതിന്റെ സൂചനയൊക്കെ പ്രകൃതി നൽകുന്നുണ്ട്..ഒരു മൂടിക്കെട്ടൽ…
ശ്രീ വായനശാലയിലെത്തി..രണ്ടു മൂന്നു മുറികളുണ്ട് അവിടെ..അങ്ങിങ്ങായി നാലഞ്ചു പേർ എന്തൊക്കെയോ വായിച്ചുകൊണ്ടിരുപ്പുണ്ട്.. ഉള്ളിലേക്ക് ചെന്നപ്പോൾ ആ മുറിയിൽ ഏതോ രാഷ്ട്രീയ മാസികയും വായിച്ചു ബാലൻ മാഷിരിക്കുന്നത് കണ്ടു…
ശ്രീ അടുത്ത് ചെന്നിരുന്നു..
മാഷ് മുഖമുയർത്തി നോക്കി..
“ആഹ്..ശ്രീ വന്നോ..”അദ്ദേഹം മാസിക അടച്ചു വെച്ചു..കണ്ണിൽ നിന്നും കണ്ണടയെടുത്ത് തുടച്ചു വീണ്ടും തിരികെ വെച്ചു ശ്രീയെ നോക്കി..
“എവിടെയാ ശ്രീ.. ഞാൻ തുടങ്ങേണ്ടത്..”അദ്ദേഹം ചിരിച്ചു…
“മാഷെന്തിനാണ് സേതുവിനോട് ദേഷ്യം തോന്നരുത്..എന്നെന്നോട് പറയുന്നത്..മാഷിനോട് അവൾ എന്തെങ്കിലും പറഞ്ഞോ..”?
“എന്നോടൊന്നും പറഞ്ഞിട്ടില്ല