തനുഗാത്രി: ഭാഗം 21
നോവൽ
എഴുത്തുകാരി: മാലിനി വാരിയർ
അധികം വൈകാതെ തന്നെ കണ്ണനും ശ്രീയും ജഡ്ജിയുടെ വീട്ടിലെത്തി… കാറിൽ നിന്നും പുറത്തിറങ്ങിയതും അനു അവരുടെ മുന്നിലേക്ക് ഓടി വന്നു..
“ഹാ… ഇതെവിടെയടിരുന്നു… ഞാൻ കാത്തിരുന്നു മടുത്തു..വാ.. എന്റെ അച്ഛനേയും അമ്മയെയും പരിചയപ്പെടുത്തി തരാം.. ”
അവൾ തനുവിന്റെ കയ്യിൽ പിടിച്ചുകൊണ്ടു പറഞ്ഞു…
തനു കണ്ണനെ നോക്കി അനുവിന്റെ കൂടെ പൊയ്ക്കോട്ടേ എന്ന ഭാവത്തിൽ തലയനക്കി, അവനും അതിന് സമ്മതമെന്നോണം തലയാട്ടി.. ശേഷം കാർത്തിക്കിനെ തിരഞ്ഞു നടന്നു..
“അമ്മേ… ഇതാണ് തനുശ്രീ… കണ്ണേട്ടന്റെ.. ”
അമ്മയും അച്ഛനും ഇരിക്കുന്ന ടേബിളിനരികിൽ തനുവിനെ ചേർത്ത് പിടിച്ചുകൊണ്ട് അനു പുഞ്ചിരിയോടെ പറഞ്ഞു..
“ആഹ്…. വാ മോളെ ഇരിക്ക്.. ”
ഒഴിഞ്ഞു കിടക്കുന്ന കസേരയിലേക്ക് ചൂണ്ടിക്കാണിച്ചുകൊണ്ട് അവർ പറഞ്ഞു..
“തനു.. ഇത് എന്റെ അച്ഛൻ അശോക് കുമാർ.. അഡ്വക്കേറ്റാണ്.. ഇത് അമ്മ ലക്ഷ്മി… ഹൗസ് വൈഫ്… ”
തനു ഇരുവരെയും നോക്കി പുഞ്ചിരിച്ചുകൊണ്ട് അല്പം ചമ്മലോടെ കസേരയിലേക്ക് ഇരുന്നു..
“തനു… നീ ഭാഗ്യം ചെയ്ത കുട്ടിയാ… കണ്ണനെപ്പോലൊരു വലിയ വക്കീൽ… ”
“അല്ല കണ്ണനെവിടെ…? ”
ലക്ഷ്മി പറഞ്ഞു തുടങ്ങിയതും അശോക് ഇടയിൽ കയറി.. ശേഷം ലക്ഷ്മിയെ കണ്ണുകൊണ്ടു അരുത് എന്ന അർത്ഥത്തിൽ കണ്ണിറുക്കി..
“ഇവിടെ ഉണ്ടായിരുന്നു… ”
തനു പറഞ്ഞുകൊണ്ട് കണ്ണനെ തിരഞ്ഞു.. കണ്ണൻ ഒരാൾക്കൂട്ടത്തിനിടയിൽ പുഞ്ചിരിച്ചു നിൽക്കുകയാണ്… മറ്റുള്ളവരോട് വിശേഷങ്ങൾ പങ്കുവെക്കുന്നുണ്ടെങ്കിലും കണ്ണന്റെ ശ്രദ്ധ മുഴുവൻ തനുവിൽ തന്നെ ആയിരുന്നു…
“ഡാ… നിന്നെ നാരായണൻ സാർ വിളിക്കുന്നുണ്ട്… ”
കാർത്തിക്ക് അവന്റെ അടുത്ത് വന്നു പറഞ്ഞു…
“ഉം… ”
അവൻ കാർത്തിക്കിന് പിന്നാലെ നടന്നു..
“ആഹ്ഹ്… കണ്ണാ….. എന്താടോ സുഖമല്ലേ… ”
നാരായണൻ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു..
“അതെ സാർ..”
“സാറോ… ഞാനിപ്പഴും നിന്റെ അച്ഛന്റെ പഴയ കൂട്ടുക്കാരൻ തന്നെയാ.. നീ എന്നെ സാധാരണ വിളിക്കുന്നത് തന്നെ വിളിച്ചാമതി..”
“ശരി അങ്കിൾ.. ”
“ഉം.. പിന്നെ എന്തായി ആ എം എൽ എ യുടെ കേസ്… എപ്പോഴത്തേക്ക വിധി.. ”
“ഈ മാസം തന്നെ ഉണ്ടാകും.. ”
“സൂക്ഷിക്കണം…. കേട്ടത് വെച്ച് അവൻ നിസാരക്കാരനല്ല… എന്തും ചെയ്യാൻ മടിക്കാത്തവൻ.. ”
“അറിയാം അങ്കിൾ… നിയമത്തെ പേടിയില്ലാത്തവരെ അതെ നിയമം കൊണ്ട് തന്നെ ഭയപ്പെടുത്തണം… നീതിക്ക് വേണ്ടി ഏതറ്റം വരെ പോകാനും ഞാൻ തയ്യാറാണ്… ”
കണ്ണൻ ഗൗരവത്തോടെ പറഞ്ഞു…
“നിന്റെ അച്ഛനും ഇത് പോലെ ആയിരുന്നു… എല്ലാം ഒരു വാശിയോടെ മാത്രമേ കണ്ടിട്ടുള്ളു.. പക്ഷെ കണ്ണാ…. നീ അച്ഛനെ പോലെ എടുത്ത് ചാടരുത്… ഞാൻ പറയാതെ തന്നെ എല്ലാം മനസ്സിലാക്കാനുള്ള കഴിവും പ്രാപ്തിയും ഇപ്പൊ നിനക്കുണ്ട്.. എങ്കിലും ഒരച്ഛന്റെ സ്ഥാനത്ത് നിന്ന് പറയുകയാ…. ഈ കേസിൽ നിന്ന് ഒഴിവായിക്കൂടെ… ”
“ഇല്ല അങ്കിൾ… ഞാൻ ഒരുപാട് ചിന്തിച്ചിട്ട് തന്നെയാണ് ഈ കേസ് ഏറ്റെടുത്തിട്ടുള്ളത്… ഇനിയൊരു പിന്മാറ്റം പ്രയാസമാണ്.. ”
“ആഹ്ഹ്… ഞാൻ പറഞ്ഞന്നേ ഉള്ളു… അമ്മയ്ക്ക് സുഖമല്ലേ… പിന്നെ എവിടെ നിന്റെ ഭാര്യ… ”
“അമ്മ സുഖമായി ഇരിക്കുന്നു… ”
ശേഷം അവൻ തനുവിനെ വിളിച്ചു.. ജഡ്ജിക്ക് വേണ്ടി വാങ്ങിയ നീതി ദേവതയുടെ പ്രതിമയുമായി അവൾ ചിരിച്ചുകൊണ്ട് അവർക്കരിലേക്ക് നടന്നു..
“അങ്കിൾ.. ഇത് തനു…. തനു…. ഇത് നാരായണൻ അങ്കിൾ… പുതിയ ജഡ്ജി.. ”
തനു പുഞ്ചിരി കൈവിടാതെ സമ്മാനം അദ്ദേഹത്തിന് നേരെ നീട്ടി..
“തനു… നല്ല പേര്… എന്തായാലും നിനക്ക് ചേർന്ന ജോഡി തന്നെ.”
നാരായണൻ അവളെ നോക്കി ചിരിച്ചു… സ്നേഹം സംഭാഷങ്ങൾക്ക് ശേഷം അവർ ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചു.
“കണ്ണാ… ”
കാർത്തിക്ക് അവനരികിലേക്ക് വന്നു.. തനു അനുവുമായി നർമ്മസല്ലാപത്തിൽ ഏർപ്പെട്ടിരിക്കുകയാണ്..
“എന്താടാ… ”
“നീ തനുവിനേയും കൂട്ടി വീട്ടിലേക്ക് പൊയ്ക്കോ.. പാർട്ടി കഴിയാനൊന്നും നിൽക്കണ്ട.. ”
“എന്താടാ… ”
“എം. എൽ. എ വരുന്നുണ്ട്.. ”
“ആര് സദാശിവനോ.. ”
“അതെ.. നീ ഇവിടെ നിൽക്കണ്ട… ”
“അതിന് ഞാനെന്തിനാടാ.. പേടിച്ചു ഓടുന്നത്… ”
“കണ്ണാ…ഞാനൊന്ന് പറയുന്നത് കേൾക്ക്.. അയാൾക്ക് ഇതുവരെ തനു ആരാണെന്ന് അറിയില്ല… നീയായിട്ട് വെറുതെ അവളെ….. പ്ലീസ്… നീ അവളേം കൂട്ടി പോ… ”
കണ്ണൻ അല്പനേരം ആലോചനയിൽ മുഴുകി..
“ശരി… അവനെ ഭയന്നിട്ടൊന്നുമല്ല… എന്റെ ശ്രീക്കുട്ടിക്ക് വേണ്ടി മാത്രമാണ്.. ”
“ശരി.. സമ്മതിച്ചു… ദാ എന്റെ ജിപ്സി കൊണ്ട് പോയ്‌ക്കോ… ”
“അപ്പൊ കാറോ.”
“നീ ഇപ്പൊ ആ കാറിൽ പോകുന്നത് അപകടമാണ്.. ”
കാർത്തിക്ക് തന്റെ ജിപ്സിയുടെ കീ കണ്ണന് നേരെ നീട്ടി.. കണ്ണൻ സംശയത്തോടെ കാർത്തിയെ നോക്കി..
“കാർത്തി… എന്താ പ്രശ്നം…”
കാർത്തിയുടെ മുഖത്തെ ഭയം അപ്പോഴാണ് കണ്ണൻ ശ്രദ്ധിക്കുന്നത്.
“നീ പോ….”
“ഇല്ല.. നീ കാര്യം പറ..”
“നിന്റെയും തനുവിന്റെയും ജീവൻ അപകടത്തിലാണ്… നീ കാറിലാണ് വന്നിരിക്കുന്നത് എന്നറിഞ്ഞ്.. നിങ്ങളെ കൊല്ലാൻ ആളെ ഏർപ്പാടാക്കിയിട്ടുണ്ട്…
വീടിന്റെ പിന്നിൽ എന്റെ വണ്ടിയുണ്ട്… അയാൾ വരുന്നതിന് മുൻപ് നീ വിട്ടോ.. ”
കണ്ണന്റെ കണ്ണുകളിൽ കോപം കത്തിയെരിഞ്ഞു…
“കണ്ണാ ചിന്തിച്ചു നിൽക്കാനുള്ള സമയമല്ല…”
കാർത്തി ഉന്തി തള്ളി കണ്ണനെയും തനുവിനേയും പറഞ്ഞയച്ചു..
“എന്താ.. ഇത്ര പെട്ടെന്ന് മടങ്ങിയേ… എനിക്ക് അനുവിനോട് സംസാരിച്ച് മതിയായില്ല..”
മുന്നോട്ട് ഓടിക്കൊണ്ടിരിക്കുന്ന ജീപ്പിൽ ഇരുന്നുകൊണ്ട് തനു കണ്ണനോട് ചോദിച്ചു…
കണ്ണന്റെ മനസിൽ അപ്പോൾ ദേഷ്യവും വാശിയും മാത്രമായിരുന്നു..
“എന്താ ഒന്നും മിണ്ടാത്തെ…”
അവൾ വീണ്ടും ചോദിച്ചു..
“തനു ഒന്ന് മിണ്ടാതെ ഇരിക്കുന്നുണ്ടോ… ”
കടുപ്പിച്ചുള്ള അവന്റെ ആ വാക്കുകൾ അവളുടെ കണ്ണുകൾ നിറച്ചു.. അത് കണ്ടതും അവൻ സ്വബോധത്തിലേക്ക് വന്നു… അവളോട് അങ്ങനെ പെരുമാറിയതിൽ അവന് വിഷമം തോന്നി.അവൻ വണ്ടി ഒരു മരത്തിനടിയിൽ നിർത്തി..
“ശ്രീ… സോറി… ഞാൻ വേറൊന്തോ ആലോചിച്ചു പറഞ്ഞതാണ്… സോറി…”
കൂമ്പൊടിഞ്ഞ താമരപോലെ വാടി നിന്ന അവുളുടെ മുഖം കയ്യിൽ കോരിയെടുത്തുകൊണ്ട് അവൻ പറഞ്ഞു..
“വേണ്ട… ഞാനൊന്നും മിണ്ടുന്നില്ല.. പോരെ..”
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു..
“ഹേയ്.. ശ്രീക്കുട്ടി… എന്റെ മുത്തല്ലേ… പ്ലീസ്… ഒന്ന് ചിരിക്ക്….”
“വേണ്ട… എനിക്കൊന്നും