അറിയാതെ ഒന്നും പറയാതെ – ഭാഗം 11

അറിയാതെ ഒന്നും പറയാതെ – ഭാഗം 11

നോവൽ
എഴുത്തുകാരൻ: ദീപ ജയദേവൻ

ജനാലയിലൂടെ അരിച്ചിറങ്ങുന്ന നിലാവെളിച്ചത്തിലേക്കു തുറിച്ചുനോക്കി കിടക്കുമ്പോൾ ഇന്ദുവിന്റെ മനസിൽ നൂറു ചോദ്യങ്ങൾ ഉയർന്നു.

അരവിന്ദന് സിദ്ധുവിനെ അറിയാമോ..? എങ്കിൽ അതെങ്ങനെ..?

അരവിന്ദന് മുമ്പ് തന്നെ അറിയാമോ, എങ്കിൽ അതെങ്ങനെ… പിന്നെ എന്തുകൊണ്ട് തന്നെ അറിയാത്തതു പോലെ ഭാവിച്ചു..?

അതിലൊക്കെ ഉപരിയായി സിദ്ധു മരിക്കുന്നതിന് മുൻപ് അരവിന്ദനെ കണ്ടിരുന്നോ ഇല്ലയോ..?

അവളുടെ തലക്കുള്ളിൽ ചീവീടുകൾ മൂളിപറക്കുന്നുണ്ടായിരുന്നു.

കണ്ടുപിടിക്കണം , എല്ലാം കണ്ടുപിടിക്കണം. ഉണ്ണിലക്ഷ്മിക്കും ബ്രിഗേഡിയർ രാജശേഖര പൊതുവാളിനും സിദ്ധുവ്ന്റെ മരണത്തിൽ പങ്കുണ്ടെങ്കിൽ കണ്ടുപിടിക്കണം അതെന്നവൾ തീരുമാനിച്ചു.

അരവിന്ദനെ കാണണം. അതിനു മുൻപ് സിദ്ധുവിന്റെ സുഹൃത്തുക്കളിൽ നിന്നും ചില വിവരങ്ങൾ ശേഖരിക്കണം. അതിനു ശേഷമാകാം ബാക്കി.

ഉറക്കം വരാതെ ഉറങ്ങാൻ ആഗ്രഹിച്ചവൾ കണ്ണുകളടച്ചു തലയിണയിലേക്ക് മുഖമമർത്തി. വാതിൽക്കലോളം വന്നു അവളെ നോക്കി നിന്ന സുമിത്ര നിശ്ശബ്ദയായി തിരിച്ചു മുകുന്ദന്റെ അരികിലേക്ക് പോയി.
********* *********** ***********

ഗോമതിയിൽ നിന്നും അരവിന്ദനെ അടർത്തിമാറ്റി തലയിണയിലേക്ക് ചരിയിരുത്തി ഹരിശങ്കർ.

“മോൻ വന്നത് അമ്മ കണ്ടില്ല്യാ.” കണ്ണുതുടച്ചു അവനരുകിൽ നിന്നും എഴുന്നേറ്റു കൊണ്ട് അവർ പറഞ്ഞു.

“മ്മ്..”

“മോനെ…” അവർ വിങ്ങിപ്പൊട്ടി. ഹരിയവരെ ചേർത്തുപിടിച്ചു .

“ഒന്നുല്ല്യാ അമ്മേ ..ഒന്നുല്ല്യാ… ഞാനില്ലേ ഇവിടെ. അമ്മയുടെ ഈ മോൻ ജീവനോട് ഉള്ളിടത്തോളം ഒരാൾക്കും ഒന്നും ചെയ്യാൻ സാധിക്കില്ല്യാ. ‘അമ്മ വിഷമിക്കാതെ…” അയാൾ മുഖം കുനിച്ചു അവരുടെ നെറ്റിയിൽ ചുണ്ടമർത്തി.

“‘അമ്മ ചെന്നു എനിക്കും ശ്രീക്കും ഓരോ ചായ കൊണ്ടുവാ…ചെല്ലു …” അയാൾ മുഖത്തൊരു പുഞ്ചിരി വരുത്തിക്കൊണ്ട് പറഞ്ഞു.

അപ്പോഴാണ് അവർ ശ്രീകാന്തിനെ കണ്ടത്. അവന്റെ കൈകളിൽ ഒന്നു പിടിച്ച് നേര്യതിന്റെ തുമ്പുയർത്തി മുഖം തുടച്ചു ഇടറിയിടറി അവർ വാതിൽ കടന്നു വരന്തയിലേക്കിറങ്ങി നടന്നു പോയി.

ഹരി തിരിഞ്ഞു അരവിന്ദന്റെ അടുത്തേക്കിരുന്നു. അരവിന്ദന്റെ നോട്ടം മുഴുവൻ ശ്രീകാന്തിന്റെ മുഖത്തായിരുന്നു.

ശ്രീകാന്തിന്റെ മുഖത്തു കണ്ട ആലോചനഭാവം അവനെ ആകുലപ്പെടുത്തി. അവന്റെ നോട്ടം കണ്ട ഹരി മുഖം ചരിച്ചു ശ്രീയെ നോക്കി. തറയിലേക്ക് കണ്ണുകളൂന്നി പുരികം ചുളിച്ചിരിക്കുന്ന അവനോട് ചിലതൊക്കെ പറയാം എന്നു ഹരി തീരുമാനിച്ചു.

“ശ്രീ…” ഹരിയവന്റെ അരികിലേക്ക് നീങ്ങിയിരുന്ന് ചുമലിൽ അമർത്തിപ്പിടിച്ചു.

“ശ്രീ എനിക്ക് നിന്നോട് ചിലതൊക്കെ പറയാനുണ്ട്..ഒന്നിനും ഒരു വ്യക്തത കൈവന്നിട്ടില്ല ഇതുവരെ…. പറയേണ്ടതൊക്കെ ഇവനാണ്..”അരവിന്ദന്റെ നേരെ മുഖം ചലിപ്പിച്ചു ഹരി.

ശ്രീകാന്തിന്റെ നോട്ടം അരവിന്ദന് നേരെയായി. അയാളുടെ നോട്ടത്തെ നേരിടനവാതെ അരവിന്ദൻ പതറി പതറി അങ്ങിങ് നോക്കി. കണ്ണുനിറഞ്ഞു അവന്റെ കാഴ്ച മങ്ങിതുടങ്ങിയിരുന്നു.

“അരവിന്ദാ….”ശ്രീയുടെ ശബ്ദത്തിനു വേണ്ടതിലധികം മുഴക്കമുണ്ടായിരുന്നു.
അരവിന്ദൻ നിസ്സഹായനായി ഹരിയെ നോക്കി. അയാൾ അവർ ഇരുവരെയും മാറിമാറി നോക്കി നിശ്ശബ്ദനായിരുന്നു.

“എന്തൊക്കെയാണ്

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story