മിഥുനം: ഭാഗം 14

മിഥുനം: ഭാഗം 14

നോവൽ
****
എഴുത്തുകാരി: ഗായത്രി വാസുദേവ്

വിറയ്ക്കുന്ന കാലടികളോടെ ദേവു മിഥുന്റെ മുറിക്ക് നേരെ നടന്നു . ചാരിയിട്ട വാതിൽ തുറന്ന് ഉള്ളിലേക്ക് കയറിയതേ കണ്ടു കട്ടിലിൽ കിടന്നൊരു പുസ്തകം വായിക്കുന്ന മിഥുനെ. അവൾ പതിയെ കയ്യിലെ ഗ്ലാസ്‌ ടേബിളിനു മേൽ വെച്ചു.

അവൻ മുഖമുയർത്തി നോക്കാത്തതിനാൽ അവളവിടെ തന്നെ നിന്നു . താൻ വന്നത്പോലും അറിയാതെയുള്ള വായനയിൽ ആണെന്ന് കണ്ടതും ദേവു അവന്റെ കയ്യിലിരുന്ന പുസ്തകത്തിന്റെ പുറംചട്ട നോക്കി. “ചിദംബരസ്മരണ ” മ്മ് കൊള്ളാല്ലോ. മിഥുൻ സാർ ചുള്ളിക്കാട് ഫാൻ ആണെന്ന് തോന്നുന്നു.

ഒട്ടുനേരത്തിനു ശേഷം മിഥുൻ തലയുയർത്തി നോക്കിയപ്പോൾ ജനലിലൂടെ പുറത്തേക്ക് നോക്കി നിക്കുന്ന ദേവുവിനെ കണ്ടു. അവളുടെ മുടിയിലെ മുല്ലപ്പൂവും ടേബിളിലെ ഗ്ലാസും കണ്ടതോടെ മിഥുന് ദേഷ്യം വന്നു.

“ദേവികാ “അവന്റെ അലർച്ച കേട്ടതും ദേവു ഞെട്ടി തിരിഞ്ഞു നോക്കി.

“നീയെന്താ ഇവിടെ? ”

“അമ്മ പറഞ്ഞു ഇനിമുതൽ ഇവിടെ കിടക്കണം എന്ന്. പറ്റില്ലാന്ന് ഞാൻ എങ്ങനെയാ പറയുക.? ”

അത് കേട്ടതോടെ മിഥുൻ തെല്ലടങ്ങി. ശെരിയാണ് അമ്മയോടും വേറെ ആരോടും ഇത് എഗ്രിമെന്റ് കല്യാണം ആണെന്ന് പറയാൻ പറ്റില്ലല്ലോ.

ദേവുവിന്റെ പേടിച്ചു വിറച്ചുള്ള നിൽപ് കണ്ടതും മിഥുന് ചിരി വന്നെങ്കിലും അവനത് പുറത്ത് കാട്ടാതെ അവളെ അരികിലേക്ക് വിളിച്ചു. പതിയെ പതിയെ ദേവു അടുത്തേക്ക് വന്നതും മിഥുൻ അവന്റെ സൈഡിൽ കിടന്ന തലയിണ എടുത്തു അവൾക്ക് നേരെ എറിഞ്ഞു..

“ദാ ആ അലമാരയിൽ ഷീറ്റ് കാണും . അതെടുത്തു നിലത്തു കിടന്നോ. എന്റെയൊപ്പം കട്ടിലിൽ കിടക്കാനുള്ള മോഹം അങ്ങ് വാങ്ങിവെച്ചേക്ക് ”

“എനിക്കിവിടെ കിടക്കണമെന്നു യാതൊരു മോഹവുമില്ല ”
ദേവു ഷീറ്റെടുത്തു നിലത്തു വിരിച്ചു കിടന്നു.. രണ്ടാളുടെയും മനസ് അസ്വസ്ഥമായിരുന്നു. അതിന്റെ സൂചനയെന്നോണം പുറത്ത് നിന്നു ചീവീടിന്റെ ശബ്ദം ഉയർന്നു കേട്ടു .

മിഥുൻ കണ്ണുകളടച്ചു കിടന്നതും ദേവു പതിയെ കണ്ണുകൾ തുറന്നവനെ നോക്കി. ജനലിലൂടെ നിലാവെളിച്ചം അവന്റെ മുഖത്തിന്റെ പകുതി ഭാഗത്തേക്ക്‌ അടിക്കുന്നുണ്ടായിരുന്നു . മിഥുന്റെ ചുണ്ടുകൾ എന്തോ മന്ത്രിച്ചത്‌ ദേവു അറിഞ്ഞു. നിഹ എന്ന നാമം ആയിരിക്കുമതെന്ന് രണ്ടാമതൊന്നാലോചിക്കാതെ ദേവുവിന് മനസ്സിലായിരുന്നു.. തെല്ലുനേരത്തേക്ക് ദേവുവിന് നിഹയോട് അസൂയ തോന്നിപോയി .

ദേവുവിന്റെ കണ്ണിൽ നിന്നും ഒരിറ്റു തുള്ളി ഊർന്നു നിലത്തുവീണു. എത്രയൊക്കെ അടക്കി വെച്ചിട്ടും ദേവുവിനൊന്നു പൊട്ടിക്കരയാൻ തോന്നിപ്പോയി. പുതപ്പിന്റെ ഒരറ്റം വായിലേക്ക് തിരുകി വെച്ചവൾ തലയിണയിലേക്ക് മുഖം അമർത്തിവെച്ചു.. മിഥുൻ അപ്പോഴും അവന്റെ പ്രണയിനിയുടെ ഓർമകളിൽ ജീവിക്കാൻ ശ്രെമിക്കുകയായിരുന്നു.

“ജീവിക്കുന്ന ഓരോ നിമിഷവും ഞാൻ നിന്നെക്കുറിച്ചോർക്കുന്നു……
അല്ലെങ്കിൽ……
നിന്നെക്കുറിച്ചു ഓർക്കുന്ന നിമിഷങ്ങളിൽ
മാത്രമാണ് ഞാൻ ജീവിക്കുന്നത് ”
(മാധവിക്കുട്ടി)

പുലർച്ചെ എപ്പോഴോ ദേവു എണീറ്റു. ഇനിയും കിടന്നാൽ ശെരിയാവില്ലെന്ന് ഓർത്തുകൊണ്ട് അവൾ എണീറ്റ് കുളിച്ചു റെഡിയായി വന്നു പഠിക്കാൻ ഇരുന്നു. രാധിക എഴുന്നേറ്റതും ദേവു പോയി ചായ ഇട്ടു രാധികക്കും മാധവനുമുള്ളത് കൊടുത്തു. കുറച്ചു സമയം അടുക്കളയിൽ സഹായിച്ചതിന് ശേഷം അജുവിനെയും മാളുവിനെയും വിളിച്ചു എഴുന്നേൽപ്പിച്ചു റെഡി ആവാൻ പറഞ്ഞയച്ചതിനു ശേഷം മിഥുന്റെ അടുത്തേക്ക് ചെന്നു.
രണ്ടാളും തമ്മിൽ സംസാരം ഒന്നും ഉണ്ടായില്ല.

ദേവുവിനും അത് തന്നെയായിരുന്നു ആശ്വാസം. മിഥുന്റെ കുത്തിനോവിക്കുന്ന വാക്കുകളേക്കാൾ ഭേദം അവന്റെ മൗനമാണെന്ന് ദേവിക ഓർത്തു. എങ്കിലും ഇടയ്ക്കിടെ അനുസരണ ഇല്ലാതെ അവളുടെ കണ്ണുകൾ അവനെ തേടിച്ചെന്നു .

“ദേവൂ, ഇന്നല്ലേ മോളെ ചെറിയച്ഛൻ നിങ്ങളെ വിരുന്നിനു ക്ഷണിച്ചിരിക്കുന്നത്? ” പ്രഭാതഭക്ഷണത്തിനിടക്ക് മാധവൻ ചോദിച്ചു.
“അതേ അച്ഛാ ”

“നിങ്ങൾ എപ്പോഴാ പോകുന്നത്? ”

“അത് മിഥുൻ സാർ ഒന്നും പറഞ്ഞില്ല ”
ദേവിക പറഞ്ഞു നിർത്തിയതും

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story