അറിയാതെ ഒന്നും പറയാതെ – ഭാഗം 13

അറിയാതെ ഒന്നും പറയാതെ – ഭാഗം 13

നോവൽ
എഴുത്തുകാരൻ: ദീപ ജയദേവൻ

“ഇന്ദു…”അരവിന്ദന്റെ ചുണ്ടുകൾ മന്ത്രിച്ചു. ഹരിയത് വ്യക്തമായി കേട്ടു. മുഖമുയർത്തി നോക്കിയപ്പോൾ വാതിക്കൽ ഇന്ദു നിക്കുന്നു. അയാൾ പെട്ടന്ന് മുഖം താഴ്ത്തി വണ്ടിക്കുള്ളിലേക്ക് നോക്കി.

മുറ്റത്തേക്ക് കയറുമ്പോഴേ ശ്രീ കണ്ടിരുന്നു വതിൽക്കലേക്ക് ഇറങ്ങിവരുന്ന ഇന്ദുവിനെ.

ഡോർ തുറന്നു ശ്രീ പുറത്തേക്കിറങ്ങി. ഇന്ദുവിനെ ഒന്നു നോക്കിയിട്ട് ചെന്നു ഹരിക്കൊപ്പം അരവിന്ദന്റെ കൈപിടിച്ചു ഇന്ദുവിനരികിലൂടെ അകത്തേക്ക് കടന്നു.

അകത്തേക്ക് കയറിയ മൂവരും ഒന്നു അന്ധാളിച്ചു. മുറിക്കകത്തു സോഫയിലും സെറ്റിയിലുമൊക്കെയായി ഇന്ദുവിന്റെയും ശ്രീകാന്തിന്റെയും അച്ഛനമ്മമാരും അരവിന്ദന്റെ മുത്തച്ഛനും നിരന്നിരിക്കുന്നുണ്ടായിരുന്നു.

അവരെ കണ്ട് അമ്മമാർ വേഗം എഴുന്നേറ്റ് അടുത്തേക്ക് ചെന്നു.

“അരവിന്ദാ…മോനെ ….” ശ്രീകാന്തിന്റെ അമ്മ അവനെ ചേർത്തു പിടിച്ചു. ശേഷം അവരവന്റെ മുഖത്തെയും ശരീരത്തിലെയും മുറിവികളിലൊക്കെ പരതിനോക്കി. ഇടക്ക് കണ്ണുതുടക്കുകയും പരിഭവം പറയുകയും ചെയ്യുന്നുണ്ടായിരുന്നു അവർ.

“അമ്മേ ..അമ്മയൊന്നു സമാധാനിക്ക്….”ശ്രീ അവരോടു പറഞ്ഞുകൊണ്ട് അരവിന്ദനെ സോഫയിലേക്ക് ഇരുത്തി.

“മിണ്ടരുത് നീ…ഒരുവാക്ക് നീ പറഞ്ഞില്ല. ഒരുമാസമായിട്ട് നീയും ഇവളും ആ വഴി വരാഞ്ഞിട്ടാ ഇന്നലെ ഞാൻ അമ്മേ വിളിക്കുന്നത്…അപ്പോഴാ അവിടെയും ചെന്നിട്ടില്ലന്നു അറിയുന്നെ…എന്തോ കുഴപ്പം ഉണ്ടല്ലോ ന്നാ പോകാം ന്നു തീരുമാനിച്ചു ഞങ്ങൾ രാവിലെ ഇങ്ങു പോരുവാരുന്നു… അതുകൊണ്ട് ഇവിടെ നടക്കുന്നതൊക്കെ അറിയാൻ പറ്റി..” ചാരുവിന്റെ അമ്മേടെ നേരെ കൈനീട്ടി കാണിച്ചുകൊണ്ട് അവർ ശ്രീകാന്തിനോട് ദേഷ്യപ്പെട്ടു.

അരവിന്ദനോ ഹരിയോ ഒരക്ഷരം ശബ്ദിച്ചില്ല.
നിശബ്ദമായി നിമിഷങ്ങൾ കടന്നു പോയി.

അരവിന്ദന്റെ മുത്തച്ഛൻ മേല്ലെ ഹരിയുടെ അരികിലേക്ക് ചെന്നഅയാളുടെ ചുമലിൽ കൈ അമർത്തി.

“മോനെ…ഹരിക്കുട്ടാ…അവസാനം നമ്മൾ കാത്തിരുന്ന ദിവസം വന്നു ല്ല്യേ…” അയാൾ പൂമുഖവാതിലിലൂടെ പുറത്തേക്ക് മിഴികളയച്ചു ഹരിയോട് തിരക്കി.

“മ്മ്….അതേ മുത്തശാ…” ആ വൃദ്ധന്റെ നയങ്ങളിൽ വർഷങ്ങളായി ഉറഞ്ഞു കൂടിയ വിഷാദം നിറഞ്ഞു നിന്നിരുന്നു.

“അരവിന്ദന്….”അയാൾ അത്രയുമെ ചോദിച്ചുള്ളൂ.

ഹരി തിരിഞ്ഞു അരവിന്ദനെ നോക്കി. അവന്റെ മുഖത്തു വിവേചിച്ചറിയനാവാത്തൊരു ഭാവം നിലനിന്നിരുന്നു. ഹരിയവന്റെ മുഖത്തു തന്നെ ദൃഷ്ടിയുറപ്പിച്ചു.

“അരവിന്ദന് ഇപ്പോ എല്ലാം അറിയാം മുത്തശ്ശ… ” ഹരി പറഞ്ഞതു കേട്ട് ശ്രീകാന്തിന്റെയും ചാരുവിന്റെയും അച്ചന്മാർ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു.

“ഹരീ….” ശ്രീയുടെ അച്ഛൻ വേഗം അവന്റെ അറുകിലേക്ക് ചെന്നു.

“അതേ അച്ഛാ…അവനോട്

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story