രുദ്രാക്ഷ : ഭാഗം 8

രുദ്രാക്ഷ : ഭാഗം 8

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌

അമ്മയെ കാണാൻ ആവേശത്തോടെ കാറിൽ നിന്നിറങ്ങി ഓടി രുദ്ര. ഗേറ്റിനരികിൽ അവിടവിടെയായി കൂടി നിൽക്കുന്ന ആളുകളെക്കണ്ട് അവളൊന്ന് നിന്നു.
കാലുകൾ തളരുന്നതുപോലെ. എന്തോ ആപത്തെന്ന് തലയ്ക്കകത്തു ഇരുന്നാരോ മന്ത്രിക്കുന്നതുപോലെ.

അമ്മ.. പെട്ടെന്നാണവൾ ഓർത്തത്.
ശക്തമായൊരു മിന്നൽപ്പിണർ ശരീരത്ത് പതിഞ്ഞതുപോലെ അവളൊന്ന് ആടിയുലഞ്ഞു.
കാലുകൾക്ക് വേഗത പോരെന്ന് തോന്നി.
പടിക്കലെത്തിയപ്പോഴേ കണ്ടു വരാന്തയിൽ കിടത്തിയിരിക്കുന്ന അമ്മയെ.
തളർന്നിരുന്നുപോയി ആ പടിക്കൽ തന്നെ.
പോയല്ലേ.. എന്നെ ഒറ്റയ്ക്കാക്കി പോയല്ലേ.. പാപിയാ അല്ലേ അമ്മേ ഞാൻ.. തലയിൽ ഇരുകൈയും അമർത്തിയവൾ അലറിക്കരഞ്ഞു.
ചിതയിലേക്ക് എടുക്കുമ്പോൾ കർമ്മം ചെയ്യാനായി ആരോ സിദ്ധുവിനെ നിർദ്ദേശിച്ചു.
വേണ്ട.. ഞാൻ മതി.. ജീവിച്ചിരുന്നപ്പോൾ എന്റമ്മയ്ക്ക് ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ഇപ്പോഴും ഞാൻ മതി.

അതൊക്കെ തെറ്റാണ് കുട്ടീ ആരോ പറയുന്നുണ്ടായിരുന്നു.

അവളത് കേട്ടില്ല.. ഒടുവിൽ ആളിക്കത്തുന്ന ചിതക്കരികിൽ ഇരിക്കുമ്പോഴും ഇടതടവില്ലാതെ ആ മിഴികൾ നിറഞ്ഞു തൂവുന്നുണ്ടായിരുന്നു.

ഏഴാം ദിനം ചടങ്ങുകൾ തീർത്ത് സിദ്ധു അവളെ കൊണ്ടുപോയി.

വീട്ടിലെത്തിയപ്പോഴും അവളാ മരവിച്ച അവസ്ഥ തുടർന്നു.
ദിവസങ്ങൾ കൊഴിഞ്ഞുവീണു.

പഴയ പ്രസരിപ്പും കോലവും കെട്ട് അവളാകെ മാറിയിരുന്നു. ഇതുവരെയും അവൾ സിദ്ധുവിനോട് സംസാരിച്ചിരുന്നില്ല.

പിറ്റേന്ന് രാവിലെ കഴിച്ചു കൊണ്ടിരുന്നപ്പോൾ അവൾക്ക് എന്തോ പോലെ തോന്നി. ഓടിപ്പോയി വാഷ്ബേസിനിൽ ഛർദിക്കുമ്പോഴേക്കും അവളാകെ തളർന്ന് പോയിരുന്നു.
പിറകെ പോയ സിദ്ധുവിന്റെ കൈകളിലേക്കവൾ കുഴഞ്ഞു വീണു.

അവളെ വാരിയെടുത്ത് കാറിൽ കയറ്റുമ്പോഴും ഹോസ്പിറ്റലിൽ എത്തിക്കുമ്പോഴും സിദ്ധു ആകെ പരിഭ്രമിച്ചിരുന്നു.
ബോധം തെളിഞ്ഞെന്ന് നഴ്‌സ് വന്ന് പറഞ്ഞപ്പോൾ അവൻ അകത്തേക്ക് കയറി.
ദിവസങ്ങൾക്കുശേഷം അവളുടെ മുഖം അപ്പോൾ തെളിഞ്ഞുകണ്ടു.

രുദ്രൂ.. കുഴപ്പമൊന്നുമില്ലല്ലോ മോളേ അവളുടെ തലയിൽ തലോടിയവൻ ചോദിക്കുമ്പോൾ അവളവനെ പൂണ്ടടക്കം കെട്ടിപ്പിടിച്ചിരുന്നു.

കാര്യമറിയാതെ അമ്പരന്നിരുന്ന

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story