രുദ്രാക്ഷ : ഭാഗം 9

രുദ്രാക്ഷ : ഭാഗം 9

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌

മുകളിൽ കറങ്ങുന്ന ഫാനാണ് കണ്ണുകൾ തുറന്നപ്പോൾ രുദ്ര ആദ്യം കണ്ടത്. സംഭവിച്ചതെല്ലാം ഓടിയലച്ച് അവളിലേക്ക് ഓർമകളുടെ രൂപത്തിൽ എത്തിയപ്പോൾ എന്റെ കുഞ്ഞെന്ന വിളിയോടവൾ ചാടിയെഴുന്നേറ്റു.

അടുത്ത ബെഡിലെ രോഗിക്ക് ഡ്രിപ് ഘടിപ്പിച്ചുകൊണ്ടുനിന്ന നഴ്സ് അവളെഴുന്നേൽക്കുന്നത് കണ്ട് ഓടിയെത്തി.
രുദ്രയെ സമാധാനിപ്പിക്കാൻ അവരൊരുപാട് പാടുപെട്ടു.

വിവരമറിഞ്ഞെത്തിയ ഡോക്ടർ രുക്മ രുദ്രയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു .
രുദ്രാക്ഷ.. താൻ ചെറുപ്പമല്ലേ ഇനിയും തനിക്ക് കുഞ്ഞുങ്ങളുണ്ടാകും. പടിയിൽ എവിടെയോ വയർ നന്നായി ഇടിച്ചിരുന്നു അതുകൊണ്ടാണ് രക്ഷിക്കാൻ കഴിയാതിരുന്നത്. താൻ സമാധാനിക്കെടോ. ഹസ്ബൻഡ് പുറത്തിരുപ്പുണ്ട്. ഇതിനകത്തേക്ക് ആരെയും കയറ്റില്ല. ഉടൻ തന്നെ വാർഡിൽ ആക്കാം . നാളെ ഡിസ്ചാർജ് തരാം. ഞാൻ ഹസ്ബന്റിനോട് പറയാം.. വിതുമ്പിക്കരയുന്ന രുദ്രയോടായി പറഞ്ഞശേഷം ഡോക്ടർ രുക്മ തിരഞ്ഞു.

ഡോക്ടർ.. വേണ്ട അയാൾ.. അയാളൊന്നും അറിയേണ്ട. എനിക്കയാളെ കാണുകയും വേണ്ട. അയാളാ എന്റെ കുഞ്ഞിനെ കൊന്നത്. സ്വാർത്ഥതയാ അയാൾക്ക്. എനിക്കിനി അയാളെ കാണേണ്ട. എന്നെ രക്ഷിക്കാൻ ഡോക്ടറിന് പറ്റുമോ..

തന്റെ മുൻപിലിരുന്ന് വിങ്ങിക്കരയുന്ന ഇരുപത്തിയൊന്ന് വയസ്സ് പ്രായമുള്ള ആ പെൺകുട്ടിയെ ഡോക്ടർ സഹതാപത്തോടെ നോക്കി. അവളുടെ കരഞ്ഞു വിങ്ങിയ മുഖത്തിൽ നിന്നും അവളെത്ര മാത്രം നഷ്ടപ്പെട്ടുപോയ കുരുന്നുജീവനെ ആഗ്രഹിച്ചിരുന്നുവെന്ന് അവർ ചിന്തിച്ചു. ഒരുമാത്ര തന്റെ മുൻപിലിരിക്കുന്ന പെൺകുട്ടിയോട് വല്ലാത്തൊരു അലിവ് അവർക്കുതോന്നി.

ആരോടും പറയാതെ ഇത്രനാളും അടക്കിപ്പിടിച്ചിരുന്ന കാര്യങ്ങൾ അവരോട് തുറന്നുപറയുമ്പോൾ ഡോക്ടർ ഞെട്ടലിൽ നിന്നും മുക്തയായില്ല.

എ കെ ബിസിനസ് വളരെ പ്രശസ്തമായതിനാൽ അതിനെപ്പറ്റി കേട്ടിട്ടുണ്ട്. അതിന്റെ ഉടമ സിദ്ധാർഥിനോടും അവർക്ക് ബഹുമാനമായിരുന്നു ഇതുവരെ.
എന്നാൽ നിഷ്കളങ്കയായ ഒരു പെൺകുട്ടി അയാൾ കാരണം അനുഭവിച്ച യാതനകൾ അവർക്ക് അവനോടുള്ള ബഹുമാനത്തിന് പകരം വെറുപ്പ് സൃഷ്ടിക്കാൻ ഇടവരുത്തി.
സ്ത്രീയെന്നാൽ സർവ്വം സഹയാണെന്ന് പറഞ്ഞ വ്യക്തിയോട് അവർക്ക് ആ നിമിഷം അതിയായ കോപം തോന്നി.

കാൽമുട്ടിൽ മുഖം ചേർത്ത് വിമ്മിക്കരയുന്ന രുദ്രയുടെ തലയിൽ തലോടുന്നതിനായി അവർപോലും അറിയാതെ അവരുടെ കൈകൾ നീണ്ടു.
ഏറെക്കാലമായി ഒരു ആശ്വാസം കലർന്ന തഴുകലിന് കൊതിച്ചിരുന്നതുപോലെ അവരവരുടെ വയറിൽ കൈകൾ ചുറ്റി മുഖം അമർത്തി.

മോളേ ഒരു ഡോക്ടർ എന്ന നിലയിൽ പോലീസിനെ അറിയിക്കാനേ എന്നെക്കൊണ്ട് സാധിക്കുള്ളൂ. അവർ പറഞ്ഞതും രുദ്ര മുഖമുയർത്തി അവരെ നോക്കി.

നിഷേധമെന്നപോലെ തല വെട്ടിച്ചു അവൾ.
വേണ്ട ഡോക്ടർ.. ഒരുപാട് കാശുണ്ട് അയാളുടെ കൈയിൽ. അതിൽനിന്നെല്ലാം അയാൾ രക്ഷപ്പെടും. രുദ്ര തല വെട്ടിച്ചു കൊണ്ടിരുന്നു.

പക്ഷേ.. ഒരമ്മയെന്ന നിലയിൽ ഞാൻ ചിന്തിക്കുന്നു മോളേ. എനിക്കുമുണ്ട് നിന്റെ പ്രായമുള്ള ഒരു മകൾ. അവൾക്ക് ഈ അവസ്ഥ വരരുതേയെന്ന് ഞാൻ പ്രാർത്ഥിക്കുകയാണ്. മോളെവിടെ പോയാലും അയാൾ നിന്നെ അന്വേഷിച്ച് വരും. ഒന്നുകിൽ മോളെ സർക്കാരിന്റെ തന്നെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റാൻ കഴിയും. തല്ക്കാലം അയാൾ പോലീസ് കസ്റ്റഡിയിൽ ആകും. ആ നേരം മതി മോൾക്ക് രക്ഷപെടാൻ. രുക്മ പറഞ്ഞുനിർത്തിയതും പ്രതീക്ഷയുടെ ഒരു നീർത്തിളക്കം അവർ രുദ്രയുടെ മിഴികളിൽ കണ്ടു.

പിന്നെയെല്ലാം പെട്ടെന്നായിരുന്നു. പുറത്ത് കാത്തിരുന്ന സിദ്ധുവിനെ തേടിയെത്തിയത് പോലീസ് ആയിരുന്നു.

പരസ്പരം ഉണ്ടായ കലഹത്തിനിടെ അപകടം പറ്റി കുഞ്ഞിനെ നഷ്‍ടമായി എന്ന് മാത്രമേ പോലീസിൽ പറഞ്ഞുള്ളൂ. കൂടെ ഇനി ജീവിക്കാൻ താല്പര്യമില്ലെന്നും.
എല്ലാവർക്കും സിദ്ധാർഥ്‌ നാരായണിനെ അറിയാമെന്നുള്ളതിനാൽ പത്രങ്ങളിലും മറ്റും എരിവും പുളിയും ചേർത്ത് വാർത്തകൾ സ്ഥാനം പിടിച്ചു.

* * *

നിലയ്ക്കാത്ത കോളിങ് ബെൽ ശബ്ദമാണ് അവളെ ഓർമയിൽ നിന്നുണർത്തിയത്.
യാഥാർഥ്യത്തിലേക്ക് തിരിച്ചുവരാൻ അവൾ രണ്ടുനിമിഷമെടുത്തു. മുറിയാകെ ഇരുട്ട് പടർന്നിരുന്നു. കൈയെത്തി സ്വിച്ച്

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story