ഹെർഡ് ഇമ്മ്യൂണിറ്റി വാദത്തോട് യോജിപ്പില്ല; കുടുംബാംഗങ്ങൾക്ക് മരണം സംഭവിച്ചാലേ മരണത്തിന്റെ ഗൗരവം മനസ്സിലാകൂ

ഹെർഡ് ഇമ്മ്യൂണിറ്റി വാദത്തോട് യോജിപ്പില്ല; കുടുംബാംഗങ്ങൾക്ക് മരണം സംഭവിച്ചാലേ മരണത്തിന്റെ ഗൗരവം മനസ്സിലാകൂ

കൊവിഡിൽ മരിക്കേണ്ടവർ മരിച്ച് അല്ലാത്തവർ അതിജീവിച്ച് രോഗം വന്നാൽ ചികിത്സിച്ച് മാറ്റുന്ന ഹേർഡ് ഇമ്മ്യൂണിറ്റി എന്ന വാദത്തോട് യോജിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആരോഗ്യവകുപ്പിന്റെയും സർക്കാരിന്റെയും ലക്ഷ്യം മരണം കുറയ്ക്കണമെന്നാണ്. ഒന്നായാലും പതിനായിരമായാലും മരണം മരണമാണ്.

കുടുംബാംഗങ്ങൾക്ക് സംഭവിച്ചാലേ മരണത്തിന്റെ ഗൗരവം മനസ്സിലാകൂ. അത് തടയുകയാണ് സർക്കാരിന്റെ ലക്ഷ്യം. അമേരിക്കയിലെ അവസ്ഥയെ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് സമൂഹ മാധ്യമങ്ങളിലടക്കം ഹെർഡ് ഇമ്മ്യൂണിറ്റി വാദം ഉയരുന്നത്. രണ്ട് ചോദ്യമാണുള്ളത്. മരണം കുറയ്ക്കണോ വേണ്ടയോ, അതോ ആളുകളെയെല്ലാം മരണത്തിന് വിട്ടു കൊടുത്ത് ഹെർഡ് ഇമ്മ്യൂണിറ്റി ഉണ്ടാക്കണമോ.

ട്രംപ് ആദ്യ ഘട്ടത്തിൽ പറഞ്ഞത് രോഗം എല്ലാവർക്കും വരട്ടെയെന്നാണ്. പക്ഷേ അവരും നിലപാട് മാറ്റി. രോഗം വന്ന് 85,000ത്തിലേറെ പേർ ഒരു രാജ്യത്ത് മരിക്കുകയെന്നത് എങ്ങനെ സങ്കൽപ്പിക്കാനാകുമെന്നും മന്ത്രി ചോദിച്ചു

Share this story