തലസ്ഥാനത്ത് ഇന്നും രോഗികളുടെ എണ്ണം 200 കടന്നു; കോട്ടയത്തും മലപ്പുറത്തും തൃശ്ശൂരും സ്ഥിതി ആശങ്കാജനകം

തലസ്ഥാനത്ത് ഇന്നും രോഗികളുടെ എണ്ണം 200 കടന്നു; കോട്ടയത്തും മലപ്പുറത്തും തൃശ്ശൂരും സ്ഥിതി ആശങ്കാജനകം

സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ അവസ്ഥയിലേക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് 200ലധികം പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചപ്പോൾ കോട്ടയം, മലപ്പുറം, തൃശ്ശൂർ ജില്ലകളിൽ 100ന് മുകളിലാണ് ഇന്ന് രോഗികൾ.

തിരുവനന്തപുരത്ത് 227 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കോട്ടയത്ത് 118 പേർക്കും മലപ്പുറത്ത് 112 പേർക്കും തൃശ്ശൂരിൽ 109 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഭൂരിഭാഗം പേർക്കും ലക്ഷണങ്ങളില്ലാത്തത് സാഹചര്യത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.

എറണാകുളം ജില്ലയിലെ ആലുവ, കീഴ്മാട് പ്രദേശത്ത് രോഗവ്യാപനം തുടരുകയാണ്. ചെല്ലാനം ക്ലസ്റ്ററിൽ കേസുകൾ കുറഞ്ഞു. അതേസമയം പട്ടാമ്പി ക്ലസ്റ്ററിൽ നിന്ന് തൃശ്ശൂരിൽ സമ്പർക്ക രോഗികളുടെ എണ്ണം വർധിച്ചു. മലപ്പുറത്ത് രോഗം കൂടുതൽ സ്ഥിരീകരിക്കുന്നത് കൊണ്ടോട്ടിയിലാണ്. കോഴിക്കോട് മെഡിക്കൽ കോളജിൽ മൂന്ന് ആരോഗ്യ പ്രവർത്തകർക്ക് രോഗം കണ്ടെത്തിയതോടെ മുഴുവൻ ജീവനക്കാർക്കും ടെസ്റ്റ് നടത്തി

വയനാട്ടിലെ തവിഞ്ഞാൽ പഞ്ചായത്തിലെ വാടാള് ആശങ്കാജനകമായ സാഹചര്യമാണ്. ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ഒരു കുടുംബത്തിലെ എട്ട് പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്ന് 98 പേരുടെ സാമ്പിളുകൾ പരിശോധിച്ചു. ഇതിൽ 43 പേർ കൂടി പോസിറ്റീവായി.

 

Share this story