ബഹ്‌റൈനില്‍ കൊവിഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി

ബഹ്‌റൈനില്‍ കൊവിഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി

മനാമ: ബഹ്‌റൈനില്‍ കൊവിഡ്-19 വാക്‌സിന്‍ ചൊവ്വാഴ്ച മുതല്‍ ഉപയോഗിക്കാന്‍ അനുമതി. കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരില്‍ സന്നദ്ധത അറിയിക്കുന്നവര്‍ക്കാണ് അടിയന്തര ഘട്ടങ്ങളില്‍ വാക്‌സിന്‍ നല്‍കുന്നത്.

ആരോഗ്യ മന്ത്രി ഫാഇഖ ബിത് സഈദ് അസ്സാലിഹ് ആണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യ പ്രവര്‍ത്തകരുടെ ആരോഗ്യം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗാമായാണ് അനുമതി നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു.

യു.എ.ഇയിലെ ജി 42 കമ്പനിയുമായി സഹകരിച്ചാണ് വാക്‌സിന്‍ ലഭ്യമാക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കുമെന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ യു.എ.ഇ അറിയിച്ചിരുന്നു.

കൊവിഡ് വാക്‌സിന്റെ മൂന്നാം ഘട്ടം ക്ലിനിക്കല്‍ പരീക്ഷണം ബഹ്‌റൈനില്‍ തുടരുകയാണ്. 7700 സന്നദ്ധ പ്രവര്‍ത്തകരിലാണ് വാക്‌സിന്‍ പരീക്ഷണം നടക്കുന്നത്. നേരത്തെ നടന്ന ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങളില്‍ വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വാക്‌സിന്‍ ഉപയോഗത്തിന് അനുമതി നല്‍കിയത്.

Share this story