പ്രവാസി ലെവി പിന്‍വലിക്കില്ലെന്ന് സൗദി

പ്രവാസി ലെവി പിന്‍വലിക്കില്ലെന്ന് സൗദി

റിയാദ്: സൗദി അറേബ്യയില്‍ പ്രവാസികള്‍ക്കുള്ള ലെവി പിന്‍വലിക്കില്ലെന്ന് ധനമന്ത്രാലയം. രാജ്യത്തിന്റെ വരുമാന സ്രോതസ്സ് വൈവിധ്യവത്കരിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണിത്.

പ്രവാസികളേക്കാള്‍ കൂടുതലോ തുല്യമായോ സൗദി ജീവനക്കാരുള്ള കമ്പനികള്‍ ഓരോ പ്രവാസിക്കും മാസം 500 റിയാല്‍ അടക്കണം. സൗദികളേക്കാള്‍ കൂടുതല്‍ പ്രവാസികളുള്ള കമ്പനികള്‍ 600 റിയാലാണ് അടക്കേണ്ടത്. അടുത്ത വര്‍ഷം ഇത് യഥാക്രമം 700, 800 റിയാലായി വര്‍ദ്ധിക്കും. പ്രവാസികളുടെ ആശ്രിതര്‍ക്കുള്ള ലെവി അടുത്ത വര്‍ഷം ജൂലൈ മുതല്‍ 400 റിയാലായും വര്‍ധിക്കും.

Share this story