കമോൺ കേരള മൂന്നാം അധ്യായത്തിന് ഷാർജയിൽ തുടക്കം

കമോൺ കേരള മൂന്നാം അധ്യായത്തിന് ഷാർജയിൽ തുടക്കം

റിപ്പോർട്ട് : മുഹമ്മദ് ഖാദർ നവാസ്


ഷാർജ: യു.എ.ഇയിലെ സ്വദേശികളും പ്രവാസികളും ഒരുപോലെ നെഞ്ചേറ്റുന്ന, അറബ് ലോകത്തെ ഏറ്റവും വലിയ ഇന്ത്യൻ സാംസ്‌കാരികവാണിജ്യ ഉത്സവമായ കമോൺ കേരളയുടെ മൂന്നാം അധ്യായത്തിന് ഷാർജയിൽ തുടക്കമായി. യു.എ.ഇ സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മുഖ്യരക്ഷാകർതൃത്വത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഉത്സവം ഷാർജ സീപോർട്‌സ്, കസ്റ്റംസ് വകുപ്പ് ചെയർമാൻ ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ബിൻ സുൽത്താൻ അൽ ഖാസിമി ഷാർജ ഇൻറർനാഷനൽ എക്‌സ്‌പോ സെൻററിൽ ഉദ്ഘാടനം ചെയ്തു.സുവർണ ജൂബിലി ആഘോഷങ്ങൾക്ക് ഒരുങ്ങുന്ന യു.എ.ഇക്ക് ഇന്ത്യൻ ജനതയുടെ അഭിവാദ്യ സമർപ്പണമായാണ് ഈ വർഷത്തെ കമോൺ കേരള അണിയിച്ചൊരുക്കിയിട്ടുള്ളത്.

കമോൺ കേരള മൂന്നാം അധ്യായത്തിന് ഷാർജയിൽ തുടക്കം

ദുബൈയിലെ ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ, ഷാർജ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഉവൈസ്, ആസ്റ്റർ ഹെൽത്ത് കെയർ സ്ഥാപകൻ പത്മശ്രീ ഡോ. ആസാദ് മൂപ്പൻ, ഷാർജ എക്‌സ്‌പോ സെൻറർ സി.ഇ.ഒ സൈഫ് മുഹമ്മദ് അൽ മിദ്ഫ, ഹോട്ട്പാക്ക് എം.ഡി പി.ബി. അബ്ദുൽ ജബ്ബാർ, ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് തുടങ്ങിയവർ സംബന്ധിച്ചു. ഡോ. ആസാദ് മൂപ്പൻ മുഖ്യപ്രഭാഷണം നടത്തി. കമോൺ കേരളയുടെ മൂന്നു ദിവസം നീളുന്ന മേള കേരളീയ ഉൽപന്നങ്ങൾക്കും സംരംഭങ്ങൾക്കും ഗൾഫ് വിപണിയിൽ ഇടം കണ്ടത്തൊൻ ഉതകുന്ന ചർച്ചകൾക്ക് വേദിയാവും. ബിസിനസ് കോൺക്‌ളേവ്, പ്രോപർട്ടി എക്‌സ്‌പോ, യാത്രാ ഉത്സവം, കുട്ടികളുടെയും കുടുംബങ്ങളുടെയും മത്സരങ്ങൾ, ടേസ്റ്റി ഇന്ത്യ ഭക്ഷ്യമേള എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികളാണ് ഇക്കുറി ഒരുക്കിയിട്ടുള്ളത്. മുളയും ഓലയും കൊണ്ട് നിർമ്മിച്ച കടകളും മലയാളത്തിന്റെ സൗന്ദര്യം പ്രതിഫലിക്കന്ന കവാടങ്ങളും കാളവണ്ടിയും തോണിയും മലയും കയറും വയ്‌ക്കോൾ കൂനയും കാറ്റുകൾ ചൂളം വിളിക്കുന്ന തീരമേഖലകളുടെ മനോഹാരിതയും ഒക്കെ അടങ്ങുന്നപൂരപറമ്പാക്കി മാറ്റിയിരിക്കുകയാണ് കമോൺ കേരളയ്ക്കവേണ്ടി ഷാർജ എക്‌സ്‌പോ സെന്റർ. അക്ഷരാർത്ഥത്തിൽ നമ്മെ കേരളത്തിന്റെ ഗ്രാമഭംഗിയിലേക്കും പൂരപറമ്പിലേക്കും കൂട്ടിക്കൊണ്ട് പോകും എന്ന കാര്യത്തിൽ തർക്കമില്ല.

കമോൺ കേരള മൂന്നാം അധ്യായത്തിന് ഷാർജയിൽ തുടക്കം

Share this story