ദുബൈയില്‍ ഏപ്രില്‍ മുതല്‍ കാണാതായ ഇന്ത്യക്കാരന്‍ മലയാളിയെന്ന് പോലീസ്

ദുബൈയില്‍ ഏപ്രില്‍ മുതല്‍ കാണാതായ ഇന്ത്യക്കാരന്‍ മലയാളിയെന്ന് പോലീസ്

ദുബൈ: കഴിഞ്ഞ ഏപ്രില്‍ 23 മുതല്‍ കാണാതായ ഇന്ത്യക്കാരന്‍ മലയാളിയായ ശ്രീധരന്‍ ദേവകുമാറാണെന്ന് ദുബൈ പോലീസ് കണ്ടെത്തി. ദേരയിലെ ഹോട്ടലിന് സമീപം വെള്ളത്തില്‍ ജീര്‍ണ്ണിച്ച നിലയില്‍ മൃതദേഹം കാണപ്പെട്ടതിനെ തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്.

മൃതദേഹത്തില്‍ നിന്ന് ഐ ഡിയോ ഫോണോ ലഭിക്കാത്തതിനാല്‍ മരിച്ചയാളെ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. മാത്രമല്ല, മൃതദേഹം വളരെയേറെ അഴുകിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ മാസത്തോടെ നിരവധി സൂചനകള്‍ പോലീസിന് ലഭിച്ചത്.

ദേശീയ അണുവിമുക്തമാക്കല്‍ പദ്ധതിയുടെ ഘട്ടത്തില്‍ പരാതി ലഭിച്ചതിനാല്‍ നിരീക്ഷണ ക്യാമറകളിലൂടെ ഇയാളുടെ സഞ്ചാരം അറിയാന്‍ സാധിച്ചു. പക്ഷേ അതുമാത്രം തെളിവാക്കുക നിര്‍വ്വാഹമില്ലായിരുന്നു. ക്യാമറയില്‍ നിന്ന് അപ്രത്യക്ഷമായതോടെ കുഴങ്ങി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഹോട്ടലിന് സമീപത്തെ വെള്ളത്തില്‍ നിന്ന് മൃതദേഹം ലഭിക്കുന്നതെന്നും പോലീസ് അറിയിച്ചു.

Share this story