കോടിയേരിയുമായി യാതൊരു ഇടപാടുമില്ല; മാണി സി കാപ്പൻ 3.5 കോടി രൂപ തട്ടിയെടുത്തതായി ദിനേശ് മേനോൻ

കോടിയേരിയുമായി യാതൊരു ഇടപാടുമില്ല; മാണി സി കാപ്പൻ 3.5 കോടി രൂപ തട്ടിയെടുത്തതായി ദിനേശ് മേനോൻ

കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി നൽകാമെന്ന് പറഞ്ഞ് പാലാ നിയുക്ത എംഎൽഎ മാണി സി കാപ്പൻ 3.5 കോടി രൂപ തട്ടിയെടുത്തതായി വ്യവസായിയാ ദിനേശ് മേനോൻ. കോടിയേരിയുമായോ മകനുമായോ യാതൊരു പണമിടപാടുമുണ്ടായിട്ടില്ല. കോടിയേരിയെ ഒരിക്കൽ മാത്രമാണ് കണ്ടതെന്നും ദിനേശ് മേനോൻ പറഞ്ഞു.

കാപ്പൻ തന്റെ കയ്യിൽ നിന്നും പണം വാങ്ങിയിട്ടുണ്ട്. പണം തിരിച്ചുതരാം എന്ന് പറഞ്ഞാണ് ചെക്കുകൾ തന്നത്. എന്നാൽ ചെക്കെല്ലാം മടങ്ങി. ഭൂമി തരാമെന്നും പറഞ്ഞും പറ്റിച്ചു. 75 ലക്ഷം രൂപക്ക് ബാങ്കിൽ പണയം വെച്ച കുമരകത്തെ സ്ഥലമാണ് തരാമെന്ന് പറഞ്ഞത്. 2012ൽ 25 ലക്ഷം രൂപ മാത്രമാണ് തിരിച്ചു തന്നത്. കാപ്പൻ പൂർണമായും തന്നെ വഞ്ചിക്കുകയാണ് ചെയ്തത്.

16 ശതമാനം ഓഹരി നൽകാമെന്നായിരുന്നു വാഗ്ദാനം. 225 കോടിയായിരുന്നു ഓഹരി മൂല്യം. കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് തന്നെ ക്ഷണിച്ചിരുന്നു. അന്ന് വി എസ് അച്യുതാനന്ദനായിരുന്നു മുഖ്യമന്ത്രി. കേസിൽ മാണി സി കാപ്പൻ വിചാരണ നേരിടുകയാണ്. എൻ സി പി നേതാക്കളുമായി ബന്ധപ്പെട്ടിരുന്നു. കാപ്പൻ എൻ സി പിയുടെ ട്രഷറർ ആണെന്നും എങ്ങനെ പണം കൊണ്ടുവരുന്നു എന്ന ാകര്യം തനിക്ക് വിഷയമല്ലെന്നുമായിരുന്നു പീതാംബരൻ മാസ്റ്റർ പറഞ്ഞത്. കോടിയേരിയുമായി യാതൊരു ഇടപാടുമില്ല. കാപ്പന്റെ മൊഴിയെ കുറിച്ച് കാപ്പനോട് തന്നെ ചോദിക്കണമെന്നും ദിനേശ് മേനോൻ പറഞ്ഞു.

Share this story