ആറ് പേരെയും കൊല്ലാൻ ബന്ധുക്കളും സുഹൃത്തുക്കളും സഹായിച്ചതായി ജോളി; കൂടുതൽ അറസ്റ്റുണ്ടാകും

ആറ് പേരെയും കൊല്ലാൻ ബന്ധുക്കളും സുഹൃത്തുക്കളും സഹായിച്ചതായി ജോളി; കൂടുതൽ അറസ്റ്റുണ്ടാകും

കൂടത്തായിയിൽ അടുത്ത ബന്ധുക്കളായ ആറ് പേരെ വിഷം കൊടുത്തുകൊന്ന കേസിൽ അറസ്റ്റിലായ ജോളിയുടെ നിർണായക മൊഴി. ആറ് പേരെയും കൊല്ലാനായി ബന്ധുക്കളും സുഹൃത്തുക്കളും സഹായിച്ചതായി ജോളി പോലീസിന് മൊഴി നൽകി. മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ അറസ്റ്റുണ്ടായേക്കും.

ഇന്നലെ അറസ്റ്റിലായ മൂന്ന് പേരെയും താമരശ്ശേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. രണ്ടാഴ്ചത്തേക്കാണ് റിമാൻഡ് ചെയ്തത്. പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസ് നൽകിയ അപേക്ഷ ബുധനാഴ്ച കോടതി പരിഗണിക്കും.

ജോളി, ജോളിയുടെ ബന്ധുവും സ്വർണപ്പണിക്കാരനുമായ മാത്യു, ജ്വല്ലറി ജീവനക്കാരൻ പ്രജു കുമാർ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ജോളിയുടെ ഇപ്പോഴത്തെ ഭർത്താവും മരിച്ച സിലിയുടെ ഭർത്താവുമായിരുന്ന ഷാജുവിനെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.

Share this story