ജോളി ബ്യൂട്ടി പാർലറിലെ കസ്റ്റമർ മാത്രമായിരുന്നു, എൻ ഐ ടി അധ്യാപിക എന്നാണ് പറഞ്ഞിരുന്നതെന്നും സുലേഖ

ജോളി ബ്യൂട്ടി പാർലറിലെ കസ്റ്റമർ മാത്രമായിരുന്നു, എൻ ഐ ടി അധ്യാപിക എന്നാണ് പറഞ്ഞിരുന്നതെന്നും സുലേഖ

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ബ്യൂട്ടി പാർലറിന്റെ ഉടമയല്ല, കസ്റ്റർ മാത്രമായിരുന്നുവെന്ന് സുലേഖ. മാധ്യമങ്ങളോടാണ് സുലേഖ ഇക്കാര്യം പറഞ്ഞത്. സുലേഖയും ജോളിയും ചേർന്നാണ് ബ്യൂട്ടി പാർലർ നടത്തിയിരുന്നതെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു.

എൻ ഐ ടി അധ്യാപിക എന്നാണ് ജോളി തന്നോടും പറഞ്ഞിരുന്നത്. ജോളിയുടെ വ്യക്തിപരമായ ഒരു കാര്യവും തനിക്കറിയില്ല. മാസത്തിൽ ഒരിക്കൽ വന്ന് ഫേഷ്യൽ ചെയ്തു പോകും. ഭർത്താവ് മരിച്ച സമയത്ത് അവരുടെ വീട്ടിൽ പോയിരുന്നതായും സുലേഖ പറഞ്ഞു

Share this story