എറണാകുളത്തെ യാത്രക്കുരുക്കിന് പരിഹാരമാകുന്നു; വൈറ്റില കുണ്ടന്നൂർ ഫ്‌ളൈ ഓവറുകൾ അടുത്ത മാർച്ചിൽ തുറന്നുകൊടുക്കും

എറണാകുളത്തെ യാത്രക്കുരുക്കിന് പരിഹാരമാകുന്നു; വൈറ്റില കുണ്ടന്നൂർ ഫ്‌ളൈ ഓവറുകൾ അടുത്ത മാർച്ചിൽ തുറന്നുകൊടുക്കും

എറണാകുളം നഗരത്തിലെ യാത്രാക്കുരുക്കിന് പരിഹാരമായി രണ്ട് ഫ്‌ളൈ ഓവറുകളുടെ നിർമാണം പൂർത്തിയാകുന്നു. വൈറ്റില, കുണ്ടന്നൂർ ഫ്‌ളൈ ഓവറുകൾ 2020 മാർച്ചോടെ തുറന്നുകൊടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ആറ് വരി പാതകളായി 717 മീറ്ററാണ് വൈറ്റില ഫ്‌ളൈ ഓവറിന്റെ നീളം. 78.37 കോടി രൂപയാണ് ചെലവ്. കുണ്ടന്നൂർ ഫ്‌ളൈ ഓവറിന് 750 മീറ്റർ നീളമുണ്ട്. 74.45 കോടി രൂപയാണ് ചെലവ്.

മുഖ്യമന്ത്രിയുടെ കുറിപ്പിന്റെ പൂർണരൂപം

എറണാകുളം നഗരത്തിലെ ഗതാഗത കുരുക്കിന് ശ്വാശത പരിഹാരമായി രണ്ട് ഫ്ളൈ ഓവറുകള്‍ പൂര്‍ത്തിയാകുന്നു. വൈറ്റില, കുണ്ടന്നൂര്‍ ഫ്ളൈ ഓവറുകളാണ് 2020-മാര്‍ച്ചില്‍ ജനങ്ങള്‍ക്ക് തുറന്നു കൊടുക്കാനാകുക. പദ്ധതികളുടെ പ്രവൃത്തി പുരോഗതി കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തി. എത്രയും പെട്ടെന്ന് പണി പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.

ആറു വരി പാതകളിലായി 717 മീറ്ററാണ് വൈറ്റില ഫ്ളൈ ഓവറിന്‍റെ നീളം. 78.37 കോടി രൂപ ആണ് ചെലവ്. ദേശീയ പാതയിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനായ വൈറ്റില പല ഭാഗത്തുനിന്നും വരുന്ന നിരവധി റോഡുകള്‍ സംഗമിക്കുന്ന സ്ഥലമാണ്. 2017 ഡിസംബര്‍ 11-നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പാലത്തിന്‍റെ നിര്‍മാണോദ്ഘാടനം നടത്തിയത്. ഇപ്പോള്‍ 75 ശതമാനം പണി പൂര്‍ത്തിയായി. 2020 മാര്‍ച്ചോടെ ഫ്ളൈ ഓവര്‍ ഗതാഗതയോഗ്യമാക്കാനാകും

750 മീറ്റര്‍ നീളമുള്ള കുണ്ടന്നൂര്‍ ഫ്ളൈ ഓവറിന് 74.45 കോടി രൂപയാണ് ചെലവ്. 68 ശതമാനം പ്രവൃത്തി പൂര്‍ത്തിയായി. ദേശീയ പാതയിലെ തിരക്കേറിയ മറ്റൊരു കവലയാണിത്. രണ്ട് മേല്‍പ്പാലങ്ങള്‍ വരുന്നതോടെ തിരക്ക് ഗണ്യമായി കുറയ്ക്കാനാകും. രണ്ട് പാലവും കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണ് ചെയ്യേണ്ടതെങ്കിലും കഴിഞ്ഞ സര്‍ക്കാര്‍ സംസ്ഥാന സർക്കാർ ചെയ്യാമെന്ന് സമ്മതപത്രം നല്‍കിയതിനാൽ കേന്ദ്രം ജോലി ഏറ്റെടുത്തില്ല. അതുകൊണ്ട് മുഴുവന്‍ ചെലവും സംസ്ഥാന സര്‍ക്കാറാണ് വഹിക്കുന്നത്.

Share this story