ജോളിയെ തെളിവെടുപ്പിനായി പൊന്നാമറ്റത്തേക്ക് കൊണ്ടുവരും; കൂടുതൽ പേരെ ലക്ഷ്യമിട്ടിരുന്നതായി ജോളി

ജോളിയെ തെളിവെടുപ്പിനായി പൊന്നാമറ്റത്തേക്ക് കൊണ്ടുവരും; കൂടുതൽ പേരെ ലക്ഷ്യമിട്ടിരുന്നതായി ജോളി

കൂടത്തായി കൊലപാതക പരമ്പരകേസിലെ മുഖ്യപ്രതി ജോളിയെ ഇന്ന് തെളിവെടുപ്പിനായി പൊന്നാമറ്റം വീട്ടിലേക്ക് കൊണ്ടുവരും. ജോളിയെ ഇന്നലെ രാത്രി 10 മണി വരെ പോലീസ് ചോദ്യം ചെയ്തു. ആറ് പേരെയും കൊന്നത് താൻ തന്നെയാണെന്ന് ചോദ്യം ചെയ്യലിൽ ജോളി ആവർത്തിച്ചു. അന്നമ്മക്കും ഷാജുവിന്റെ ഒന്നര വയസ്സുകാരി മകൾ ആൽഫൈനും എന്ത് നൽകിയാണ് കൊന്നതെന്ന് ഓർമിയില്ലെന്നും ജോളി പറഞ്ഞു

കൂടുതൽ പേരെ കൊല്ലാൻ ലക്ഷ്യമിട്ടിരുന്നതായി ജോളി വെളിപ്പെടുത്തി. സയനൈഡിന്റെ ബാക്കി സൂക്ഷിച്ചിട്ടില്ല. എസ് പി കെജി സൈമണിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടന്നത്. പതർച്ചയൊന്നുമില്ലാതെയാണ് ജോളി മറുപടി നൽകിയത്.

സയനൈഡിന്റെ ബാക്കി കളഞ്ഞുവെന്ന് ജോളി പറയുന്നത് പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. അതിന്റെ ബാക്കി അംശം, കൊണ്ടുവന്ന കുപ്പി ഇവ കണ്ടെത്തുകയാണ് പോലീസിന് മുന്നിലെ കടമ്പ.

Share this story