മരട് ഫ്‌ളാറ്റ്: എല്ലാവർക്കും 25 ലക്ഷം നഷ്ടപരിഹാരം ലഭിക്കില്ല; 14 ഫ്‌ളാറ്റുടമകൾക്ക് അടിയന്തര സഹായം

മരട് ഫ്‌ളാറ്റ്: എല്ലാവർക്കും 25 ലക്ഷം നഷ്ടപരിഹാരം ലഭിക്കില്ല; 14 ഫ്‌ളാറ്റുടമകൾക്ക് അടിയന്തര സഹായം

മരടിലെ ഫ്‌ളാറ്റ് സമുച്ചയത്തിലെ ഉടമകൾക്ക് ഭൂമിയുടെയും ഫ്‌ളാറ്റിന്റെയും വില കണക്കാക്കി ആനുപാതികമായാണ് താത്കാലിക നഷ്ടപരിഹാരം നിശ്ചയിക്കുകയെന്ന് ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ സമിതി അറിയിച്ചു. ആദ്യമായി 14 ഫ്‌ളാറ്റുടമകൾക്കാണ് ഇടക്കാല ആശ്വാസത്തിന് ഇപ്പോൾ സമിതി ശുപാർശ ചെയ്തിരിക്കുന്നത്.

13 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ നൽകാനാണ് ശുപാർശയിലുള്ളത്. രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട ഒരാൾക്കാണ് ഇപ്പോൾ 25 ലക്ഷം രൂപ നൽകാൻ ശുപാർശ ചെയ്തിരിക്കുന്നത്. ജെയ്ൻ കോറൽ കോവ്, ആൽഫാ സെറീൻ, ഗോൾഡൻ കായലോരം എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് ഇപ്പോൾ നഷ്ടപരിഹാരം നൽകുക.

ഗോൾഡൻ കായലോരത്തിലെ നാല് പേർക്കും ആൽഫ സെറീനിലെ നാല് പേർക്കും ജെയ്ൻ കോവിലെ ആറ് പേർക്കും നഷ്ടപരിഹാരം ലഭിക്കും.

Share this story