അനിൽ രാധാകൃഷ്ണ മേനോനെയും ബിനീഷ് ബാസ്റ്റിനെയും സമവായ ചർച്ചക്ക് വിളിച്ച് ഫെഫ്ക

അനിൽ രാധാകൃഷ്ണ മേനോനെയും ബിനീഷ് ബാസ്റ്റിനെയും സമവായ ചർച്ചക്ക് വിളിച്ച് ഫെഫ്ക

നടൻ ബിനീഷ് ബാസ്റ്റിനെ അധിക്ഷേപിച്ചെന്ന പരാതിയിൽ ഫെഫ്കയുടെ സമവായ ചർച്ച. ബിനീഷിനെയും അനിൽ രാധാകൃഷ്ണ മേനോനെയും ഫെഫ്ക നാളെ ചർച്ചക്ക് വിളിച്ചു. നേരത്തെ അനിലിനോട് ഫെഫ്ക വിശദീകരണം തേടിയിരുന്നു. ജാതീയ അധിക്ഷേപം നടത്തിയിട്ടില്ലെന്നും ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായെന്നുമാണ് അനിൽ രാധാകൃഷ്ണ മേനോൻ നൽകുന്ന വിശദീകരണം

പാലക്കാട് ഗവ. മെഡിക്കൽ കോളജിലെ കോളജ് ഡേയ്ക്കിടെയാണ് വിവാദമുണ്ടായത്. മൂന്നാംകിട നടനൊപ്പം താൻ വേദി പങ്കിടില്ലെന്ന് അനിൽ പറഞ്ഞതായാണ് പരാതി. ഇതോടെ ബിനീഷ് വേദിയിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. തുടർന്ന് കരഞ്ഞുകൊണ്ടാണ് ബിനീഷ് വേദി വിട്ടത്.

സംഭവത്തിൽ അനിൽ രാധാകൃഷ്ണ മേനോൻ ക്ഷമ പറഞ്ഞ് രംഗത്തുവന്നിരുന്നു. രൂക്ഷമായ വിമർശനമാണ് സോഷ്യൽ മീഡിയയിൽ അടക്കം അനിലിനെതിരെ ഉയർന്നത്

 

Share this story