മാവോയിസ്റ്റ് ബന്ധമാരോപിച്ചുള്ള അറസ്റ്റ്: താഹയുടെ കുടുംബാംഗങ്ങളെ പന്ന്യൻ രവീന്ദ്രൻ സന്ദർശിച്ചു

മാവോയിസ്റ്റ് ബന്ധമാരോപിച്ചുള്ള അറസ്റ്റ്: താഹയുടെ കുടുംബാംഗങ്ങളെ പന്ന്യൻ രവീന്ദ്രൻ സന്ദർശിച്ചു

കോഴിക്കോട് പന്തീരങ്കാവിൽ മാവോയിസ്റ്റ് ലഘുലേഖകൾ വിതരണം ചെയ്‌തെന്ന് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത താഹയുടെ വീട്ടിൽ സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രനെത്തി. താഹയെയും അലനെയും പോലീസ് മനപ്പൂർവം മാവോയിസ്റ്റുകളായി ചിത്രീകരിക്കുകയാണെന്ന് കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷം പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.

യുഎപിഎ പ്രയോഗിച്ചതിൽ പോലീസ് സമാധാനം പറഞ്ഞു. യുഎപിഎ നിലനിൽക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പഴയകാല പോലീസിന്റെ ശാപം ഇതുവരെ മാറിയിട്ടില്ലെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.

പിടിയിലായ താഹയ്ക്കും അലനുമെതിരെ പോലീസ് ഇന്ന് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. അറസ്റ്റിലായവർ സിപിഐ മാവോയിസ്റ്റ് പ്രവർത്തകരാണ്. അറസ്റ്റിലായ താഹയും അലനും മാവോയിസ്റ്റ് പ്രതിഷേധ യോഗങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഇത് വ്യക്തമാക്കുന്ന മിനുട്സുകൾ ലഭിച്ചെന്നും പോലീസ് പറഞ്ഞു

വയനാടും പാലക്കാടും എറണാകുളത്തുമാണ് ഇവർ പങ്കെടുത്ത യോഗങ്ങൾ നടന്നത്. സായുധ പോരാട്ടം നടത്തേണ്ടത് എങ്ങനെയെന്നുള്ള പുസ്തകങ്ങളും ഇവരുടെ പക്കൽ നിന്ന് ലഭിച്ചു. കൂടാതെ ആശയവിനിമയത്തിന് കോഡുഭാഷയാണ് പ്രതികൾ ഉപയോഗിക്കുന്നതെന്നും പോലീസ് ആരോപിക്കുന്നു.

 

Share this story