പാലക്കാട് മഞ്ചക്കണ്ടി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ ഹൈക്കോടതി അനുമതി

പാലക്കാട് മഞ്ചക്കണ്ടി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ ഹൈക്കോടതി അനുമതി

പാലക്കാട് മേലെ മഞ്ചക്കണ്ടി വനത്തിനുള്ളിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്‌കരിക്കാൻ ഹൈക്കോടതി അനുമതി നൽകി. നിബന്ധനകളോടെയാണ് അനുമതി നൽകിയത്. ഏറ്റുമുട്ടലിലേക്ക് നയിച്ച സാഹചര്യം അന്വേഷിക്കണമെന്നും ഏറ്റുമുട്ടലിൽ പങ്കെടുത്ത പോലീസുകാരുടെ ക്രിമിനൽ പശ്ചാത്തലം കൂടി പരിശോധിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു

അന്വേഷണം തൃപ്തികരമല്ലെങ്കിൽ ബന്ധുക്കൾക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. കൊല്ലപ്പെട്ട മണിവാസകം, കാർത്തി എന്നിവരുടെ ബന്ധുക്കളാണ് കോടതിയെ സമീപിച്ചത്. കാര്യങ്ങളിൽ വ്യക്തത വരാതെ മൃതദേഹങ്ങൾ സംസ്‌കരിക്കരുതെന്നായിരുന്നു ഇവർ ആവശ്യപ്പെട്ടിരുന്നത്.

ഇപ്പോൾ പോലീസിന്റെ സ്വതന്ത്ര അന്വേഷണമാണ് നടക്കുന്നത്. ഇതിൽ ബന്ധുക്കൾക്ക് പരാതിയുണ്ടെങ്കിൽ ഹൈക്കോടതിയെ സമീപിക്കുന്നതിൽ തടസ്സമില്ലെന്ന് കോടതി വ്യക്തമാക്കി.

 

Share this story