പാലാരിവട്ടം പാലം കരാറുകാരായ ആർ ഡി എസ് കമ്പനിയെ സർക്കാർ കരിമ്പട്ടികയിൽ പെടുത്തി

പാലാരിവട്ടം പാലം കരാറുകാരായ ആർ ഡി എസ് കമ്പനിയെ സർക്കാർ കരിമ്പട്ടികയിൽ പെടുത്തി

പാലാരിവട്ടം പാലത്തിന്റെ കരാറുകാരായ ആർ ഡി എസ് കമ്പനിയെ സർക്കാർ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. കമ്പനിക്ക് സംസ്ഥാനത്തെ യാതൊരു നിർമാണ പ്രവൃത്തികളും നൽകേണ്ടെന്ന് സർക്കാർ തീരുമാനിച്ചു. കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിന്റെ നടപടികൾ തുടങ്ങിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു

പുനലൂർ-പൊൻകുന്നം റോഡ് നിർമാണത്തിന് ആർ ഡി എസ് കമ്പനികൾ ചേർന്നുള്ള കൺസോർഷ്യത്തിനാണ് കരാർ നൽകിയിരുന്നത്. ഈ കരാറിൽ നിന്നും സർക്കാർ ഇവരെ ഒഴിവാക്കി. ഇതിനെതിരെയാണ് കമ്പനി ഹൈക്കോടതിയെ സമീപിച്ചതും സർക്കാർ നിലപാട് വ്യക്തമാക്കിയതും

പാലാരിവട്ടം അഴിമതിയുമായി ബന്ധപ്പെട്ട് ആർ ഡി എസ് കമ്പനിക്കെതിരെ നിലവിൽ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടാകുന്ന തരത്തിലുള്ള നിർമാണ പ്രവർത്തനങ്ങളാണ് കമ്പനി നടത്തിയിരിക്കുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. മതിയായ കാരണങ്ങളുണ്ടെങ്കിൽ കരാറുകാരെ ഒഴിവാക്കുമെന്ന് ടെൻഡർ വ്യവസ്ഥയിൽ പറയുന്നുണ്ട്. ഇതനുസരിച്ചാണ് നടപടിയെന്നും സർക്കാർ പറഞ്ഞു

 

Share this story