ഷെയ്‌ന് നിർമാതാക്കളുടെ സ്വഭാവ സർട്ടിഫിക്കറ്റ് ആവശ്യമില്ല; അവരുടെ ഉദ്ദേശ്യം കാലം തെളിയിക്കുമെന്നും ഷെയ്‌ന്റെ ഉമ്മ

ഷെയ്‌ന് നിർമാതാക്കളുടെ സ്വഭാവ സർട്ടിഫിക്കറ്റ് ആവശ്യമില്ല; അവരുടെ ഉദ്ദേശ്യം കാലം തെളിയിക്കുമെന്നും ഷെയ്‌ന്റെ ഉമ്മ

ഷെയ്ൻ നിഗത്തിനെതിരെ നിർമാതാക്കളുടെ സംഘടന ഉന്നയിച്ച ലഹരി ആരോപണത്തിന് പിന്നിൽ അജണ്ടകളുണ്ടെന്ന് ഷെയ്‌ന്റെ ഉമ്മ സുനില. മലയാള സിനിമയിലെ ചെറുപ്പക്കാരെ അടച്ചാക്ഷേപിക്കുന്ന രീതിയിലാണ് നിർമാതാക്കൾ വാർത്താ സമ്മേളനത്തിൽ സംസാരിച്ചതെന്നും അവരുടെ ഉദ്ദേശ്യം കാലം തെളിയിക്കുമെന്നും സുനില പറഞ്ഞു

ദേഷ്യം വന്നാൽ കള്ളത്തരം കാണിക്കാൻ ഷെയ്‌ന് അറിയില്ല. അവൻ വികാരങ്ങൾ തുറന്നുപ്രകടിപ്പിക്കുന്ന കുട്ടിയാണ്. തൊഴിലിൽ മാത്രമാണ് അവന്റെ ശ്രദ്ധ. നിർമാതാക്കളുടെ സ്വഭാവ സർട്ടിഫിക്കറ്റ് അവന് ആവശ്യമില്ല. വികാരങ്ങൾ പ്രകടിപ്പിക്കുന്നതിനെ ഇങ്ങനെയാണ് വ്യാഖ്യാനിക്കുന്നതെങ്കിൽ ഒരു തങ്ങൾക്ക് ഒരു പ്രശ്‌നവുമില്ല

തീരെ സഹിക്കാനാകാത്ത അവസ്ഥയിലാണ് വെയിൽ സിനിമയുടെ സൈറ്റിൽ നിന്ന് ഷെയ്ൻ ഇറങ്ങിപ്പോന്നത്. അഭിനേതാക്കളെ കംഫർട്ടബിൾ ആക്കുകയാണ് സംവിധായകൻ ചെയ്യേണ്ടത്. അങ്ങനെയല്ലെങ്കിൽ അവർക്ക് പെർഫോം ചെയ്യാനാകില്ലെന്നും സുനില പറഞ്ഞു

 

Share this story