മാവേലിക്കര ഇരട്ടക്കൊലപാതകം: പ്രതി സുധീഷിന് വധശിക്ഷ

മാവേലിക്കര ഇരട്ടക്കൊലപാതകം: പ്രതി സുധീഷിന് വധശിക്ഷ

മാവേലിക്കര ഇരട്ടക്കൊലപാതക കേസിൽ പ്രതിക്ക് വധശിക്ഷ. പൊണ്ണശ്ശേരി തിരുവമ്പാടി വീട്ടിൽ സുധീഷിനാണ് വധശിക്ഷ. അത്യപൂർവ കേസായതിനാൽ ഏറ്റവും വലിയ ശിക്ഷ തന്നെ നൽകണമെന്ന് പ്രോസിക്യൂഷൻ വാദത്തെ മുൻനിർത്തിയാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്.

മാവേലിക്കര പല്ലാരിമംഗംല ദേവുഭവനത്തിൽ ബിജു(42), ഭാര്യ ശശികല(35) എന്നിവരെ 2018 ഏപ്രിൽ 23ന് കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. അയൽവാസിയായ സുധീഷ് ഇവരെ കമ്പിവടി കൊണ്ട് അടിച്ചുവീഴ്ത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.

ബിജു-ശശികല ദമ്പതികളുടെ 10 വയസ്സുള്ള ഇളയമകൻ അപ്പുവിന്റെ കൺമുന്നിലിട്ടാണ് സുധീഷ് ഇരുവരെയും കൊന്നത്. ശശികല സംഭവസ്ഥലത്തും ബിജു ആശുപത്രിയിലേക്ക് പോകും വഴിയും മരിച്ചു

ശശികലയോട് പ്രതി പലതവണ അപമര്യാദയായി പെരുമാറാൻ ശ്രമിച്ചിരുന്നു. ശല്യം സഹിക്കാനാകാതെ വന്നപ്പോൾ ശശികല ബിജുവിനോട് പരാതി പറയുകയും ബിജു ഇത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ വൈരാഗ്യവുമാണ് കൊലപാതകത്തിൽ കലാശിച്ചത്.

 

Share this story