സോണിയ ഗാന്ധിയുടെ അടുക്കളപ്പണി എടുത്തിട്ടല്ല സെൻകുമാർ ഡിജിപി ആയത്; ചെന്നിത്തലക്കെതിരെ യുവമോർച്ച പ്രസിഡന്റ്
ടി പി സെൻകുമാറിനെ ഡിജിപിയാക്കിയതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റെന്ന് വെളിപ്പെടുത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു. സോണിയ ഗാന്ധിയുടെ അടുക്കള പണി എടുത്തിട്ടല്ല സെൻകുമാർ കേരള ഡിജിപി ആയത്. അദ്ദേഹം സിവിൽ സർവീസ് പരീക്ഷക്ക് തയ്യാറെടുപ്പ് നടത്തുമ്പോൾ താങ്കൾ അലക്ക് പരിശീലനത്തിലായിരുന്നുവെന്ന് പ്രകാശ് ബാബു ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിക്കുന്നു
കുറിപ്പിന്റെ പൂർണരൂപം
പിതൃശൂന്യതയെ നിന്റെ പേരോ രമേശ് ചെന്നിത്തല …
സോണിയ ഗാന്ധിയുടെ അടുക്കള പണി എടുത്തിട്ടല്ല ടി.പി.സെന്‍കുമാര്‍ കേരള ഡി.ജി.പി.ആയത്. സിവില്‍ സര്‍വ്വീസ് പരീക്ഷക്ക് വേണ്ടി വര്‍ഷങ്ങളോളം കഠിനാദ്ധ്വാനം ചെയ്ത് ഉന്നത റാങ്ക് വാങ്ങി IPS നേടി നിരവധി വര്‍ഷം പോലീസില്‍ മികവ് തെളിയിച്ച ശേഷമാണ് DGP ആയത്. അദ്ദേഹം സിവില്‍ പരീക്ഷ തയ്യാറെടുപ്പ് നടത്തുമ്പോള്‍ താങ്കള്‍ അലക്ക് പരിശീലനത്തിലായിരുന്നു. നല്ല അലക്കുകാര്‍ വേറെ ഇല്ലാത്തത് കൊണ്ട് താങ്കള്‍ ആഗ്രഹിച്ചത് കിട്ടി. വേറെ യോഗ്യന്‍ ഇല്ലാത്തത് കൊണ്ട് സെന്‍കുമാര്‍ DGP യുമായി.’ചക്കയാണേല്‍ ചുഴിഞ്ഞു നോക്കാം’, സെന്‍കുമാറിനെ ഡിജിപിയാക്കിയത് താന്‍ ചെയ്ത മഹാ അപരാധമെന്ന് പറയാന്‍ താങ്കളുടെ തറവാട്ട് കാരണവന്മാരുടെ പാരമ്പര്യ അവകാശമല്ല DGP യുടെ നിയമനം. അതിന്റെ മാനദണ്ഡം യോഗ്യത മാത്രമാണ്. അത് സെന്‍കുമാറിനുണ്ടെന്നുള്ളത് സുപ്രിം കോടതിയും വ്യക്തമാക്കിയിട്ടുണ്ട്.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ടി.പി സെന്‍കുമാറിനെ ഡിജിപി ആക്കിയതില്‍ പശ്ചാത്താപമുണ്ടെന്നു പറയുന്ന താങ്കളെയൊക്കെ ചുമന്നവരും ചുമക്കുന്നവരും അങ്ങയുടെ പിതൃശൂന്യ പ്രസ്താവന കണ്ട് ലജ്ജിക്കുന്നുണ്ടാകും..
പിന്നെ ഒറ്റ തന്ത അവകാശപ്പെടുന്നവര്‍ നിലപാട് പറയുമ്പോള്‍ അസഹിഷ്ണുതയുടെ കുരു പൊട്ടിയൊലിക്കുന്നവര്‍ക്കുള്ള മരുന്ന് വൈദ്യശാസ്ത്രം കണ്ടു പിടിച്ചിട്ടില്ല. അത് ലഭിക്കേണ്ട സമയത്ത് കൃത്യ അളവില്‍ ലഭിച്ചുകൊള്ളും…