പൗരത്വ നിയമഭേദഗതിയിൽ മുഖ്യമന്ത്രി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുതെന്ന് ചെന്നിത്തല

പൗരത്വ നിയമഭേദഗതിയിൽ മുഖ്യമന്ത്രി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുതെന്ന് ചെന്നിത്തല

പൗരത്വ നിയമഭേദഗതിയിൽ മുഖ്യമന്ത്രി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൗരത്വ നിയമത്തിനെതിരെ കേരളത്തിൽ യോജിച്ച സമരം വേണമെന്ന് ആവശ്യപ്പെട്ടത് താനാണ്. എന്നാൽ പുറകോട്ട് പോയത് സിപിഎമ്മാണ്. മനുഷ്യച്ചങ്ങല സിപിഎമ്മിന്റെ ഒറ്റക്കുള്ള തീരുമാനമാണെന്നും ചെന്നിത്തല പറഞ്ഞു

പൗരത്വ സമരങ്ങളിലെ പ്രതിഷേധത്തെ തുടർന്ന് നിരവധി നേതാക്കൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇത് റദ്ദാക്കണം. പ്രതിഷേധിക്കുന്നവർക്കെതിരെ നടപടിയെന്നത് യോഗി സർക്കാരിന്റെ രീതിയാണ്. സെൻസസുമായി ബന്ധപ്പെട്ട സർക്കാർ തീരുമാനത്തിൽ അപാകതയുണ്ട്. എൻ പി ആറുമായി കുഴഞ്ഞുകിടക്കുന്നതാണ് സെൻസസ്. ഇക്കാര്യത്തിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കണം. എൻ പി ആർ ജോലി നടപ്പാക്കേണ്ട ഉത്തരവ് റദ്ദാക്കിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു

തദ്ദേശ തെരഞ്ഞെടുപ്പ് സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. വാർഡ് വിഭജനം ഇപ്പോൾ ആവശ്യമില്ല. സെൻസസ് നിയമത്തിന് വിരുദ്ധമാണ് വാർഡ് വിഭജനം. ബില്ലിനെ നിയമസഭയിൽ എതിർക്കും. രാഷ്ട്രീയ ലക്ഷ്യം നടപ്പാക്കാനാണ് സിപിഎമ്മിന്റെ നീക്കം. സംസ്ഥാനത്ത് ഗവർണർ പദവി വേണ്ടെന്ന് കോൺഗ്രസിന് അഭിപ്രായമില്ല. എന്നാൽ പൗരത്വ നിയമഭേദഗതിയിൽ ഗവർണറുടെ അഭിപ്രായത്തിൽ യോജിപ്പില്ലെന്നും ചെന്നിത്തല പറഞ്ഞു.

Share this story