രൂപശ്രീയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു, തലമുടി മുറിച്ച് മൃതദേഹം കടൽത്തീരത്ത് തള്ളി; ബാഗ് കണ്ണൂരിൽ ഉപേക്ഷിച്ചു, തെളിവ് നശിപ്പിക്കാൻ വേണ്ടത് ചെയ്തിട്ടും പ്രതിയെ പിടികൂടി പോലീസ്

രൂപശ്രീയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു, തലമുടി മുറിച്ച് മൃതദേഹം കടൽത്തീരത്ത് തള്ളി; ബാഗ് കണ്ണൂരിൽ ഉപേക്ഷിച്ചു, തെളിവ് നശിപ്പിക്കാൻ വേണ്ടത് ചെയ്തിട്ടും പ്രതിയെ പിടികൂടി പോലീസ്

മഞ്ചേശ്വരം മിയപദവി സ്‌കൂൾ അധ്യാപിക രൂപശ്രീയെ സഹ അധ്യാപകനായ വെങ്കിട്ടരമണ കൊലപ്പെടുത്തിയത് തന്റെ വീട്ടിൽ വെച്ചെന്ന് പോലീസ്. ബക്കറ്റിലെ വെള്ളത്തിൽ രൂപശ്രീയുടെ തല മുക്കിപ്പിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും തമ്മിൽ നേരത്തെ തന്നെ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്.

രൂപശ്രീയുടെ മരണവുമായി ബന്ധപ്പെട്ട് വെങ്കിട്ടരമണ കരന്തരയെ പോലീസിന് നേരത്തെ തന്നെ സംശയമുണ്ടായിരുന്നു. എന്നാൽ തെളിവില്ലാത്തതിനാൽ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത് വിട്ടയക്കുകയായിരുന്നു. ലോക്കൽ പോലീസിന് തെളിവ് കണ്ടെത്താൻ സാധിക്കാതെ വന്നതോടെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു. ക്രൈംബ്രാഞ്ചിന്റെ പിഴവില്ലാത്ത അന്വേഷണമാണ് കൊലപാതകിയെ കുടുക്കിയത്.

രൂപശ്രീയെ വീടിനുള്ളിൽ വെച്ച് കൊലപ്പെടുത്തിയ ശേഷം തലമുടി മുറിച്ച് നീക്കിയിട്ടാണ് വെങ്കിട്ടരമണ മൃതദേഹം തന്റെ കാറിൽ കൊണ്ടുപോയി കോയിപ്പാടി കടപ്പുറത്ത് തള്ളിയത്. രൂപശ്രീയുടെ ബാഗും ഐഡിന്റിറ്റി കാർഡും കണ്ണൂരിൽ ഉപേക്ഷിക്കുകയും ചെയ്തു. കാണാതായ സ്മാർട്ട് ഫോൺ രൂപശ്രീയുടെ കിടപ്പു മുറിയിൽ നിന്നും പോലീസന് ലഭിക്കുകയും ചെയ്തു.

വെങ്കിട്ടരമണയുടെ കാറിൽ നിന്നും രൂപശ്രീയുടെ തലമുടി ലഭിച്ചതാണ് അന്വേഷണത്തിൽ നിർണായകമായത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലും തലമുടി ലഭിച്ചിരുന്നു. ഈ മാസം 16നാണ് രൂപശ്രീയെ കാണാതായത്. രണ്ട് ദിവസത്തിന് ശേഷം അഴുകിത്തുടങ്ങിയ നിലയിൽ കടപ്പുറത്ത് മൃതദേഹം അടിയുകയായിരുന്നു.

 

Share this story