13 ജില്ലകളിൽ യു.ഡി.എഫിന്റെ മനുഷ്യഭൂപടം ഇന്ന് ; വയാനാട്ടിൽ രാഹുൽ ഗാന്ധിയുടെ ലോങ് മാർച്ച്

13 ജില്ലകളിൽ യു.ഡി.എഫിന്റെ മനുഷ്യഭൂപടം ഇന്ന് ; വയാനാട്ടിൽ രാഹുൽ ഗാന്ധിയുടെ ലോങ് മാർച്ച്

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി13 ജില്ലകളിൽ യുഡിഎഫ് ഇന്ന് മനുഷ്യഭൂപടം ഒരുക്കും. അതേസമയം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വയനാട്ടിൽ ലോംഗ് മാർച്ചും നടക്കും. കേന്ദ്രത്തിനും ഗവർണ്ണർക്കും സംസ്ഥാന സർക്കാറിനുമെതിരെ പ്രതിഷേധം ശക്തമാക്കാനാണ്് യു.ഡി.എഫിന്റെ തീരുമാനം.

എൽഡിഎഫിന്റെ മനുഷ്യ മഹാശൃംഖലയ്ക്ക് പിന്നാലെയാണ് യുഡിഎഫ് മനുഷ്യഭൂപടം തീർക്കുന്നത്.്. ഭൂപടം തീർക്കൽ കേന്ദ്രത്തിനെതിരെയാണ് പ്രഖ്യാപിച്ചതെങ്കിലും സംസ്ഥാന സർക്കാറും ഇപ്പോൾ യുഡിഎഫിന് ശത്രുപക്ഷത്താണ്. മനുഷ്യ ഭൂപടത്തിൽ പമാവധി മത-സാമൂഹ്യ-സാംസ്‌ക്കാരിക നേതാക്കളെ അണിനിരത്താനാണ് യു.ഡി.എഫിന്റെ നീക്കം.

ജില്ലയിലെ തെരഞ്ഞെടുത്ത സ്ഥലങ്ങളിലാണ് ഭൂപടം തീർക്കുന്നത്. ഇന്ത്യയുടെ ഭൂപടത്തിന്റെ മാതൃകയിൽ നേതാക്കളും അണികളും മൂവർണ്ണ നിറത്തിലെ തൊപ്പികൾ ധരിച്ച് അണിചേരും. നാലുമണിക്ക് റിഹേഴ്സൽ നടക്കും. നാലരക്കാണ് പൊതുയോഗം. 5.05 ന് ഭൂപടം തീർക്കും. ഗാന്ധിജി വെടിയേറ്റ് വീണ 5.17 ന് ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലും.

തിരുവനന്തപുരത്ത് എ കെ ആന്റണിയും മറ്റിടങ്ങളിൽ പ്രമുഖ നേതാക്കലും നേതൃത്വം നൽകും.കൽപറ്റ എസ്‌കെഎംജെ സ്‌കൂളിൽ നിന്നും പുതിയ സ്റ്റാൻഡ് വരെയാണ് വയനാട് എംപി രാഹുൽഗാന്ധി നയിക്കുന്ന ഭരണഘടനാ സംരക്ഷണ റാലി. തുടർന്ന്, രാഹുൽഗാന്ധി പൊതുസമ്മേളനത്തിൽ സംസാരിക്കും.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തുടങ്ങിയ മുതിർന്ന കോൺഗ്രസ് നേതാക്കൾ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. യുഡിഎഫ് ജില്ലാ കമ്മറ്റിയാണ് റാലി സംഘടിപ്പിക്കുന്നത്. റാലിയോടനുബന്ധിച്ച് കൽപറ്റയിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 മണിവരെ കർശന ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവിയും അറിയിച്ചിട്ടുണ്ട്.

Share this story