പുനലൂരിൽ ജപ്തി ഭീഷണിയെ തുടർന്ന് പ്രവാസി ആത്മഹത്യ ചെയ്തു

പുനലൂരിൽ ജപ്തി ഭീഷണിയെ തുടർന്ന് പ്രവാസി ആത്മഹത്യ ചെയ്തു

കൊല്ലം പുനലൂരിൽ ജപ്തി ഭീഷണിയെ തുടർന്ന് പ്രവാസി ആത്മഹത്യ ചെയ്തു. വീട് ജപ്തി ചെയ്യാൻ ബാങ്ക് നോട്ടീസ് പതിച്ചതിനെ തുടർന്നാണ് ആത്മഹത്യ. പ്ലാത്തറ സ്വദേശി അജയകുമാറാണ് ജീവനൊടുക്കിയത്.

പ്രവാസിയായിരുന്ന അജയകുമാർ 2016ലാണ് പത്തനാപുരം പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ നിന്നും വീടുവെക്കാനായി നാല് ലക്ഷം രൂപ വായ്പ എടുത്തത്. ഒരു വർഷം മുമ്പ് ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയതോടെ തിരിച്ചടവ് മുടങ്ങി

തുടർന്നാണ് ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ടുപോയത്. എന്നാൽ നിയമപരമായ കാര്യങ്ങൾ മാത്രമാണ് ചെയ്തതെന്ന് ബാങ്ക് അധികൃതർ പറയുന്നു.

Share this story