കുട്ടിയെ മരണമുറപ്പിക്കാൻ രണ്ട് തവണ കരിങ്കൽ കൂട്ടത്തിലേക്ക് വലിച്ചെറിഞ്ഞു; ശരണ്യ ഭർത്താവിനെ തലേദിവസം വിളിച്ചുവരുത്തിയത് കുറ്റം തലയിലിടാൻ വേണ്ടി

കുട്ടിയെ മരണമുറപ്പിക്കാൻ രണ്ട് തവണ കരിങ്കൽ കൂട്ടത്തിലേക്ക് വലിച്ചെറിഞ്ഞു; ശരണ്യ ഭർത്താവിനെ തലേദിവസം വിളിച്ചുവരുത്തിയത് കുറ്റം തലയിലിടാൻ വേണ്ടി

കണ്ണൂർ തയ്യിലിൽ ഒന്നര വയസ്സുകാനെ സ്വന്തം അമ്മ കടൽഭിത്തിയിലെറിഞ്ഞ് കൊന്ന സംഭവത്തിന്റെ ഞെട്ടലിലാണ് നാട്ടുകാർ. കൃത്യമായ പ്ലാനിംഗോടെയാണ് മകൻ വിയാനെ കൊലപ്പെടുത്താൻ ശരണ്യ തീരുമാനിച്ചത്. ഇതിന് വേണ്ടി മാസങ്ങളായി വേറെ താമസിക്കുന്ന ഭർത്താവ് പ്രണവിനെ ശരണ്യ സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തു. കുട്ടിയെ കൊന്ന കുറ്റം പ്രണവിന്റെ മേൽ ചുമത്താനായിരുന്നു ഈ നീക്കം

തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണി വരെ ശരണ്യയും പ്രണവും കുട്ടിയും ഒരു മുറിയിലായിരുന്നു കിടന്നിരുന്നത്. മൂന്ന് മണിയോടെ കുട്ടിയെയുമായി ശരണ്യ ഹാളിലേക്ക് പോയി. ഇത് പ്രണവ് ചോദ്യം ചെയ്തപ്പോൾ ചൂട് കൂടുതലായതിനാൽ ഹാളിൽ കിടക്കാൻ പോകുന്നുവെന്നായിരുന്നു മറുപടി. ഹാളിൽ പ്രണവ് വീണ്ടുമുറങ്ങുന്നതുവരെ കാത്തിരുന്ന ശരണ്യ ഇതിന് ശേഷം പുറത്തേക്കിറങ്ങി കുട്ടിയെ കടൽഭിത്തിയിലേക്ക് വലിച്ചെറിഞ്ഞു. ആദ്യ വീഴ്ചയിൽ തന്നെ കുട്ടി വേദനയെടുത്ത് അലറിക്കരഞ്ഞു

കുട്ടിയുടെ അടുത്തെത്തി മുഖം പൊത്തിപ്പിടിച്ച ശേഷം വീണ്ടുമെടുത്ത് കരിങ്കൽ കൂട്ടത്തിലേക്ക് വലിച്ചെറിയുകയും മരണം ഉറപ്പിക്കുകയുമായിരുന്നു. പിന്നീട് വന്ന് ഹാളിൽ കിടന്നു. രാവിലെ പ്രണവിനെ വിളിച്ചെഴുന്നേൽപ്പിച്ച് കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞതും ശരണ്യയാണ്. പോലീസ് വന്നപ്പോഴും കുട്ടിയെ കൊന്നത് പ്രണവാണെന്ന് ആവർത്തിക്കുകയാണ് ശരണ്യ ചെയ്തത്. കാമുകനൊന്നിച്ച് ജീവിക്കാനാണ് ശരണ്യ ഈ പ്രവൃത്തി ചെയ്തത്.

Share this story