മക്കളെ ഉപേക്ഷിച്ച് അസം സ്വദേശിക്കൊപ്പം നാടുവിട്ടു; യുവതിയെയും യുവാവിനെയും പോലീസ് പിടികൂടി

മക്കളെ ഉപേക്ഷിച്ച് അസം സ്വദേശിക്കൊപ്പം നാടുവിട്ടു; യുവതിയെയും യുവാവിനെയും പോലീസ് പിടികൂടി

നാലും ഒമ്പതും വയസ്സ് പ്രായമുള്ള മക്കളെ ഉപേക്ഷിച്ച് അസം സ്വദേശിയായ യുവാവിനൊപ്പം നാടുവിട്ട യുവതി അറസ്റ്റിൽ. കാമുകനായ അസം സ്വദേശിയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അസമിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്.

തൊമ്മൻകുത്ത് സ്വദേശിയായ 32കാരിയാണ് വീട്ടിൽ വയറിംഗ് ജോലിക്ക് വന്ന അസം സ്വദേശിയായ 31കാരനൊപ്പം നാടുവിട്ടത്. പരിചയപ്പെട്ട് മൂന്നാം ദിവസമാണ് യുവതി ഇയാൾക്കൊപ്പം പോയത്. യുവതിയുടെ ഭർത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്.

ട്രെയിൻ വഴി അസമിലേക്ക് കടന്ന ഇവരെ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് കണ്ടെത്തിയത്. കാളിയാർ പോലീസ് എ എസ് ഐ വിജേഷ്, സിപിഒ അജിത്, വനിതാ പോലീസ് ഉദ്യോഗസ്ഥരായ ശുഭ, ഷൈലജ എന്നിവരാണ് അസമിലെത്തി യുവാവിന്റെ വീട്ടിൽ നിന്നും ഇരുവരെയും കസ്റ്റഡിയിലെടുത്ത് സമീപത്തെ പോലീസ് സ്‌റ്റേഷനിലെത്തിച്ചത്.

എന്നാൽ ഇവരെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് യുവാവിന്റെ ബന്ധുക്കൾ പോലീസ് സ്‌റ്റേഷൻ വളഞ്ഞു. തുടർന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി ദിബ്രുഗഡ് എസ് പിയുമായി സംസാരിക്കുകയും ഇവരെ ആയുധധാരികളായ സി ആർ പി എഫിന്റെ സഹായത്തോടെ 450 കിലോമീറ്റർ അകലെയുള്ള ഗുവാഹത്തി വിമാനത്താവളത്തിലേക്ക് എത്തിക്കുകയുമായിരുന്നു.

Share this story