ചേവായൂർ ബലാത്സംഗം: പ്രതിയായ വൈദികന് മനോജ് പ്ലാക്കൂട്ടത്തിന് ഉപാധികളോടെ മുൻകൂർ ജാമ്യം

ചേവായൂർ ബലാത്സംഗം: പ്രതിയായ വൈദികന് മനോജ് പ്ലാക്കൂട്ടത്തിന് ഉപാധികളോടെ മുൻകൂർ ജാമ്യം

കോഴിക്കോട് ചേവായൂരിൽ വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ വൈദികന് ഹൈക്കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു. പ്രതിയായ ഫാദർ മനോജ് പ്ലാക്കൂട്ടം പത്ത് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി ജാമ്യം എടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു

വിദേശ മലയാളിയായ വീട്ടമ്മയെ 2017 ജൂൺ 15ന് ചേവായൂരിലെ വീട്ടിൽ വെച്ച് വൈദികൻ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. സഭയുടെയും താമരശ്ശേരി ബിഷപിന്റെയും സമ്മർദത്തെ തുടർന്നാണ് പരാതി നൽകാൻ വൈകിയതെന്നാണ് വീട്ടമ്മയുടെ മൊഴി.

Share this story