കോഴിക്കോട് ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; കനത്ത ജാഗ്രതാ നിർദേശം

കോഴിക്കോട് ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; കനത്ത ജാഗ്രതാ നിർദേശം

കോഴിക്കോട് ജില്ലയിൽ രണ്ടിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. വെസ്റ്റ് കൊടിയത്തൂർ, വേങ്ങേരി എന്നിവിടങ്ങളിലെ കോഴി ഫാമുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ മന്ത്രി കെ രാജുവിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേർന്നു.

ആശങ്കപ്പെടാനില്ലെന്നും രോഗം നിയന്ത്രണവിധേയമാണെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. അതേസമയം സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പരിശോധന വ്യാപകമാക്കാനും തീരുമാനമായിട്ടുണ്ട്.

മൃഗസംരക്ഷണ വകുപ്പിന്റെ കണ്ണൂർ മേഖലാ ലബോറട്ടറിയിലെ പരിശോധനയിൽ പക്ഷിപ്പനി സംശയം തോന്നുകയായിരുന്നു. പിന്നീട് സാമ്പിളുകൾ ഭോപ്പാലിലെ ലബോറട്ടറിയിലേക്ക് അയച്ചാണ് രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ച രണ്ട് ഫാമുകളുടെയും ഒരു കിലോമീറ്റർ ചുറ്റളവിൽ വിദഗ്ധ സംഘം പരിശോധന നടത്തും. കേരളത്തിൽ ഇതിന് മുമ്പ് 2016ലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. അന്ന് കുട്ടനാട് മേഖലയിലെ താറാവുകൾക്കായിരുന്നു രോഗം ബാധിച്ചിരുന്നത്.

Share this story