നിരീക്ഷണത്തിലായിരുന്ന യുവാവ് പുറത്തിറങ്ങി; പിടികൂടാനെത്തിയ എസ് ഐയുടെ കൈ കടിച്ചു മുറിച്ചു

നിരീക്ഷണത്തിലായിരുന്ന യുവാവ് പുറത്തിറങ്ങി; പിടികൂടാനെത്തിയ എസ് ഐയുടെ കൈ കടിച്ചു മുറിച്ചു

വയനാട് കൽപ്പറ്റയിൽ സമ്പർക്ക വിലക്ക് ലംഘിച്ച് പുറത്തിറങ്ങുകയും ചോദ്യം ചെയ്ത പോലീസിനെ ആക്രമിക്കുകയും ചെയ്ത യുവാവ് റിമാൻഡിൽ. മുട്ടിൽ പിലാക്കൽ ഷിഹാബുദ്ദീനാണ് അറസ്റ്റിലായത്. ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ഇയാളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

സമ്പർക്ക വിലക്കുള്ളതിനാൽ ഇയാളെ ജയിലിലെ പ്രത്യേക സെല്ലിലേക്ക് മാറ്റി. വിദേശയാത്ര കഴിഞ്ഞു വന്ന ഇയാൾക്ക് ആരോഗ്യവകുപ്പ് സമ്പർക്ക വിലക്ക് ലംഘിച്ചിരുന്നു. ഇത് ലംഘിച്ചാണ് ഇയാൾ പുറത്തിറങ്ങിയത്.

നിരോധനാജ്ഞ ലംഘിച്ച് കൂട്ടംകൂടിയവരെ ഒഴിപ്പിക്കുന്നതിനിടെയാണ് ഇയാൾ പോലീസിനെ ആക്രമിച്ചത്. കൽപ്പറ്റ എസ് ഐ അബ്ബാസ് അലിയുടെ നേതൃത്വത്തിലെത്തിയ സംഘത്തോട് ഷിഹാബുദ്ദീൻ കയർത്ത് സംസാരിക്കുകയായിരുന്നു.

പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ ഇയാൾ എസ് ഐയുടെ കയ്യിൽ കടിച്ച് പരുക്കേൽപ്പിച്ചു. മറ്റ് പോലീസുകാരെയും ആക്രമിച്ചു.

Share this story