മദ്യം കിട്ടാതായതോടെ മാനസിക വിഭ്രാന്തി; കുട്ടി മരിച്ചെന്ന് പറഞ്ഞ് അർധരാത്രി പറമ്പിൽ കുഴിയെടുത്തു

മദ്യം കിട്ടാതായതോടെ മാനസിക വിഭ്രാന്തി; കുട്ടി മരിച്ചെന്ന് പറഞ്ഞ് അർധരാത്രി പറമ്പിൽ കുഴിയെടുത്തു

മദ്യം ലഭിക്കാതായതോടെ മാനസിക വിഭ്രാന്തിയിലായ യുവാവ് രാത്രി കറങ്ങി നടക്കുകയും പറമ്പലിൽ കുഴിയെടുക്കുകയും ചെയ്തു. കുട്ടി മരിച്ചെന്ന് പറഞ്ഞായിരുന്നു ഇയാൾ പറമ്പിൽ കുഴിയെടുത്തത്. ഒടുവിൽ പോലീസെത്തിയാണ് ഇയാളെ അനുനയിപ്പിച്ച് വീട്ടിലേക്ക് എത്തിച്ചത്.

കോഴിക്കോട് മാങ്കാവിലാണ് സംഭവം. ഇന്നലെ വൈകുന്നേരത്തോടെയാണ് ഇയാൾ വീട്ടിൽ നിന്ന് ഇറങ്ങിയത്. മാങ്കാവ് കൽപക തീയറ്ററിനടുത്തുള്ള വീട്ടിൽ ഒരു കുട്ടി മരിച്ച് കിടക്കുന്നുവെന്നും പറഞ്ഞ് പറമ്പിൽ കുഴിയെടുക്കുകയായിരുന്നു. ഇതുകണ്ട പ്രദേശവാസികളാണ് പോലീസിൽ വിവരം അറിയിച്ചത്.

പോലീസെത്തി ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും പരിശോധനയിൽ മദ്യം ലഭിക്കാത്തത് മൂലമുള്ള വിഭ്രാന്തിയാണെന്ന് കണ്ടെത്തുകയുമായിരുന്നു. തുടർന്ന് മരുന്നുകൾ ലഭ്യമാക്കിയ ശേഷം കസബ പോലീസ് ഇയാളെ വീട്ടിലെത്തിച്ചു.

Share this story